- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
ദോഹ: ഖത്തറിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളിലും ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജുകൾ ഈടാക്കാതെയുള്ള ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനം നിർബന്ധമാക്കിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ‘കുറഞ്ഞ തുക, കൂടുതൽ സുരക്ഷ’ എന്ന ആശയത്തെ അടിസ്ഥാനമാക്കി, എല്ലാ വാണിജ്യ ഔട്ട്ലെറ്റുകളിലും മൂന്ന് തരം ഇലക്ട്രോണിക് പേയ്മെന്‍റ് സേവനങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്ക് കാർഡ്, ബാങ്ക് പേയ്മെന്‍റ് വാലറ്റ് അല്ലെങ്കിൽ ക്യുആർ കോഡ് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് പേയ്മെന്‍റുകൾ നടത്തുന്നത് നിർബന്ധമാക്കിയതായി മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു. ഇലക്ട്രോണിക് പണമിടപാടുകള്‍ കള്ളപ്പണ ഇടപാടുകളും മോഷണവും ഉള്‍പ്പെടെയുള്ള അപകടസാധ്യതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അതേസമയം, വാണിജ്യ സ്ഥാപനങ്ങൾക്ക് നൽകിയ സർക്കുലറിൽ, ഇലക്ട്രോണിക് ഇടപാടുകൾക്ക് അധിക നിരക്കുകൾ ഈടാക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, ആപ്പിൾ പേ, സാംസങ് പേ, ഗൂഗിൾ പേ തുടങ്ങിയ ആഗോള ഡിജിറ്റൽ വാലറ്റ് സേവനങ്ങളും മൊബൈൽ പേയ്മെന്‍റ് സേവനമായ ഗൂഗിൾ പേയും…
കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഇ കാർ അന്താരാഷ്ട്ര മത്സരത്തിലേക്ക്
ബാർട്ടൺ ഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാർ ഇന്‍റർനാഷണൽ എനർജി എഫിഷ്യൻസി കോമ്പറ്റീഷൻ, ഷെൽ ഇക്കോ മാരത്തൺ (എസ്ഇഎം) 2022 ന്‍റെ അവസാന ഘട്ടത്തിലേക്ക്. ഒക്ടോബർ 11 മുതൽ 16 വരെ ഇന്തോനേഷ്യയിലെ പെർട്ടാമിന മണ്ഡലിക സർക്യൂട്ടിൽ നടക്കുന്ന അന്താരാഷ്ട്ര ഇവന്‍റിലേക്ക് യോഗ്യത നേടിയ അഞ്ച് ടീമുകളിൽ ഒന്നാണ് കോളേജിലെ മെക്കാനിക്കൽ സ്ട്രീമിലെ 19 വിദ്യാർത്ഥികളുടെ ടീം രൂപകൽപ്പന ചെയ്ത ഇലക്ട്രിക് കാറായ ‘വാണ്ടി’. അസിയ ടെക്നോളജീസിന്‍റെ മേൽനോട്ടത്തിലുള്ള ഈ പദ്ധതിക്ക് കേരള സർക്കാരിന്റെ കീഴിലുള്ള അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്‍റെ പിന്തുണയുണ്ട്.
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യു.എ.ഇയിൽ 472 പേർക്ക് കൂടി കോവിഡ്-19 ബാധിച്ചതായും 417 പേർ രോഗമുക്തി നേടിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ രോഗികൾ: 10,22,538. രോഗമുക്തി നേടിയവർ: 10,02,047. ആകെ മരണം: 2342. ചികിത്സയിലുള്ളവർ: 18,149. പുതിയ കേസുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും അവർക്ക് മികച്ച ചികിത്സ നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 2,33,268 പേരെ കൂടി പരിശോധനയ്ക്ക് വിധേയരാക്കിയതായി കേന്ദ്ര ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒഡീഷയിലെ പുരി ബീച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശിൽപം സൃഷ്ടിച്ച് ജന്മദിനാശംസകൾ നേർന്ന് പ്രശസ്ത സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്നായിക്. ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് തന്‍റെ അതുല്യമായ രീതിയിലാണ് പട്നായിക്ക് ആശംസകൾ നേർന്നത്. 1,213 മഡ് ടീ കപ്പുകൾ ഉപയോഗിച്ചാണ് അദ്ദേഹം ഇൻസ്റ്റലേഷൻ പീസ് നിർമ്മിച്ചത്. മനോഹരമായ തൻ്റെ കലാസൃഷ്ടിയുടെ ചിത്രമുൾപ്പെട്ട പോസ്റ്റ് പട്നായിക് ട്വിറ്ററിൽ പങ്കുവച്ചു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പോലീസ് സ്റ്റേഷൻ പരിധികളിൽ നാളെ (സെപ്റ്റംബർ 18) മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ജെറോം ജോർജ് അറിയിച്ചു. വിഴിഞ്ഞം സമരത്തിന്‍റെ ഭാഗമായി ക്രിസ്ത്യൻ സംഘടനകൾ നടത്തുന്ന ജനബോധന യാത്രയും അതിനെതിരെ പ്രദേശവാസികൾ സംഘടിപ്പിക്കുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന വസ്തുത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയതെന്നും വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത രംഗത്തെത്തി. സമരത്തിനെതിരെ കേന്ദ്രസേനയെ നിയോഗിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന് സമരസമിതി ആരോപിച്ചു. പുനരധിവാസത്തിന്‍റെ ഭാഗമായി മുട്ടത്തറയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകൾ സ്വീകാര്യമല്ലെന്നും പകരം മത്സ്യത്തൊഴിലാളികൾക്ക് ഭൂമി പതിച്ച് നൽകണമെന്നും സമരസമിതി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്‍റെ ഭാഗമായി മൂലമ്പള്ളിയിൽ നിന്ന് ആരംഭിച്ച ജനബോധന യാത്ര നാളെ വിഴിഞ്ഞത്ത് സമാപിക്കും. യാത്ര രാവിലെ 8 മണിക്ക് അഞ്ചുതെങ്ങിൽ എത്തും.…
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുപത്തിരണ്ടാം ജന്മദിനാശംസകൾ നേർന്ന് താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ മോദിക്ക് ആശംസകൾ നേർന്നു. നമ്മുടെ ഊർജ്ജസ്വലനും ദീർഘദർശിയുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. നിസ്വാർത്ഥമായി രാജ്യത്തെ സേവിക്കാൻ താങ്കൾക്ക് ദീർഘവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നു എന്നാണ് പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചത്. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകളും സ്നേഹവും നേരുന്നു. നല്ല ആരോഗ്യവും സന്തോഷവും കൂടുതൽ വിജയവും നിറഞ്ഞ അനുഗ്രഹീതമായ ഒരു വർഷം ഉണ്ടാകട്ടെ, മോഹൻലാൽ കുറിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ തെരുവുനായ നിയന്ത്രണ വിഷയം ചർച്ച ചെയ്യാൻ പ്രത്യേക കൗണ്‍സിൽ യോഗം ചേർന്നു. കോർപ്പറേഷൻ കൗൺസിലിലെ 32 അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചാണ് വിഷയം ചർച്ചയ്ക്ക് എടുത്തത്. വിഷയം ഒരു പൊതു പ്രശ്നം എന്ന നിലയിൽ ചർച്ച ചെയ്യപ്പെട്ടു. തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ കര്‍മ്മ പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. തെരുവുനായ്ക്കളുടെ ശല്യത്തെ നേരിടാൻ തീവ്രവാക്സീനേഷൻ ഉൾപ്പെടെയുള്ള ദ്രുത കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി എബിസി മോണിറ്ററിംഗ് കമ്മിറ്റി 18, 19, 20 തീയതികളിൽ തീവ്ര വാക്സിനേഷൻ പദ്ധതി നടപ്പാക്കും. 15 മൃഗാശുപത്രികൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വാക്സിനേഷൻ സ്വീകരിച്ച നായ്ക്കൾക്ക് ഒപ്പം ലൈസൻസും നൽകുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. തെരുവുനായ്ക്കളുടെ വാക്സിനേഷൻ ഈ മാസം 25 മുതൽ ഒക്ടോബർ 1 വരെ നടക്കും. വാർഡുകളിലെ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് തെരുവ് നായ വാക്സിനേഷൻ. ആയിരം വാക്സിനുകൾ ഇതിനകം ഇതിനായി സമാഹരിച്ചു.
ന്യൂഡൽഹി: ഐആർസിടിസി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് സിബിഐ. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഹർജി നൽകി. അടുത്തിടെ നടന്ന പത്രസമ്മേളനത്തിൽ ആർജെഡി നേതാവ് തേജസ്വി സിബിഐ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്നിരുന്നു. തേജസ്വി കേസിനെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നാണ് സി.ബി.ഐയുടെ വാദം. സിബിഐയുടെ ഹർജിയിൽ പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയൽ തേജസ്വിക്ക് നോട്ടീസ് അയച്ചു. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഹോട്ടൽ അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിന്‍റെ ഭാര്യ റാബ്രി ദേവിക്കും മകൻ തേജസ്വി യാദവിനും 2018 ലാണ് ജാമ്യം ലഭിച്ചത്. 2004 ൽ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ റാഞ്ചിയിലെയും പുരിയിലെയും ഹോട്ടലുകളുടെ നടത്തിപ്പു കരാർ സുജാത ഹോട്ടൽസ് എന്ന സ്വകാര്യ കമ്പനിക്കു നൽകിയതിനു കൈക്കൂലിയായി പട്നയിൽ ബിനാമി പേരിൽ വൻ വിലയുള്ള മൂന്നേക്കർ ഭൂമി ലഭിച്ചുവെന്നാണ് കേസ്.
മുഖ്യമന്ത്രിയുടെ ‘പൊട്ടിത്തെറികള്‍’ സ്വന്തം നേര്‍ക്ക് വിമര്‍ശനമുയരുമ്പോള്‍ : വി.ടി. ബല്‍റാം
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചെന്ന മാധ്യമ വാർത്തയോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. തനിക്കെതിരെ എന്തെങ്കിലും വിമർശനം ഉയരുമ്പോൾ മുഖ്യമന്ത്രിയുടെ ഇത്തരം പ്രകോപനങ്ങൾ സാധാരണമാണെന്ന് ബൽറാം പരിഹസിച്ചു. ഗവർണറും മുഖ്യമന്ത്രിയും ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വവും ഉത്തരവാദിത്തങ്ങളും മറക്കരുത്. സ്വജനപക്ഷപാതത്തിനായി തന്‍റെ ഓഫീസിന്‍റെ സ്വാധീനം ദുരുപയോഗം ചെയ്ത കാര്യം മുഖ്യമന്ത്രി പരിശോധിച്ച് തിരുത്തണമെന്നും ബൽറാം പറഞ്ഞു.
മുംബൈ: ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമാണ്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ അദ്ദേഹത്തിന് ആശംസകൾ നേർന്നു. ഷാരൂഖ് ഖാന്‍റെ ജന്മദിനാശംസകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ദിവസം അവധിയെടുക്കണമെന്ന് ഷാരൂഖ് ഖാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. “നമ്മുടെ രാജ്യത്തിന്‍റെയും ജനങ്ങളുടെയും ക്ഷേമത്തിനായുള്ള താങ്കളുടെ സമർപ്പണം ശ്ലാഘനീയമാണ്. താങ്കളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാനുള്ള ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ. ഒരു ദിവസം അവധിയെടുക്കൂ, പിറന്നാൾ ആസ്വദിക്കൂ. ഹാപ്പി ബർത്ത്ഡേ,” ഷാരൂഖ് ട്വിറ്ററിൽ കുറിച്ചു.
