- ‘ബസൂക്ക’യെയും ‘ലോക’യെയും മറികടന്ന് ‘സര്‍വ്വം മായ’; ആ ടോപ്പ് 10 ലിസ്റ്റിലേക്ക് നിവിന്‍
- ജി.സി.സി. തൊഴിലില്ലായ്മാ ഇന്‍ഷുറന്‍സ് പരിരക്ഷ: ബഹ്റൈന്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച വോട്ടെടുപ്പ്
- അറബ് രാജ്യങ്ങളില്‍ അരി ഉപഭോഗം ഏറ്റവും കുറവ് ബഹ്റൈനില്‍
- ഗ്രീന്‍ഫീല്‍ഡില്‍ ഷെഫാലിയുടെ വെടിക്കെട്ട്, എട്ട് വിക്കറ്റ് ജയം; ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്
- മേയറാവാന്‍ പോവുകയാണ്, ‘അഭിനന്ദനങ്ങള്‍….’മുഖ്യമന്ത്രി വി വി രാജേഷിനെ വിളിച്ചെന്ന പ്രചാരണത്തിലെ വാസ്തവം എന്ത്?
- 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യയില്‍; അഹമ്മദാബാദ് വേദിയാകും
- ‘കട്ട വെയ്റ്റിംഗ് KERALA STATE -1’; ആഘോഷത്തിമിർപ്പിൽ ബിജെപി, മാരാർജി ഭവനിലെത്തിയ മേയർ കാറുകളുടെ ചിത്രം പങ്കുവച്ച് കെ സുരേന്ദ്രൻ
- തങ്കഅങ്കി ചാര്‍ത്തി ദീപാരാധന; ഭക്തിസാന്ദ്രമായി സന്നിധാനം
Author: News Desk
കേപ് ടൗണ്‍: ലോകത്തിലെ ഏറ്റവും വലിയ ക്ലിയർകട്ട് വജ്രമായ ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക തിരികെ നൽകാൻ ദക്ഷിണാഫ്രിക്ക ബ്രിട്ടനോട് ആവശ്യപ്പെട്ടു. എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് ബ്രിട്ടീഷ് രാജകിരീടമലങ്കരിക്കുന്ന വജ്രങ്ങൾ തിരികെ നൽകണമെന്ന് നിരവധി രാജ്യങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയുടെ നീക്കം. 1905-ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത വലിയ വജ്രക്കല്ലില്‍ നിന്നാണ് ഗ്രേറ്റ് സ്റ്റാര്‍ ഓഫ് ആഫ്രിക്ക രൂപപ്പെടുത്തിയത്. ആഫ്രിക്കയിലെ കൊളോണിയൽ കാലഘട്ടത്തിൽ ആഫ്രിക്കയിലെ ഗ്രേറ്റ് സ്റ്റാർ ബ്രിട്ടീഷ് രാജകുടുംബത്തിന് കൈമാറി. കള്ളിനൻ വജ്രം എത്രയും വേഗം രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ദക്ഷിണാഫ്രിക്കൻ സാമൂഹിക പ്രവർത്തകൻ താന്‍ഡ്യൂക്‌സോലോ സബേല പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തങ്ങളുടെയും മറ്റു രാജ്യങ്ങളിലേയും ജനങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം ഇപ്പോഴും ബ്രിട്ടന്‍ അനുഭവിക്കുന്നത് അനുവദിക്കാനാവില്ലെന്നും സബേല പറഞ്ഞു.
ഡൽഹി: റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിയതിലൂടെ ഇന്ത്യൻ കമ്പനികൾ 35000 കോടി രൂപയുടെ ലാഭമുണ്ടാക്കി. റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പിണങ്ങിയതിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യ കുറഞ്ഞ നിരക്കിൽ ക്രൂഡോയിൽ വിതരണം ചെയ്തിരുന്നു. വികസിത രാജ്യങ്ങളുടെ സമ്മർദം അവഗണിച്ചാണ് ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങിയത്. ഇതോടെ, യുദ്ധകാലത്ത് ചൈനയ്ക്ക് പിന്നിൽ റഷ്യയുടെ ഏറ്റവും വലിയ ക്രൂഡ് ഉപഭോക്താവായി ഇന്ത്യ മാറി. യുദ്ധത്തിൻ മുമ്പ് റഷ്യയിൽ നിന്ന് ആവശ്യമായ ക്രൂഡ് ഓയിലിന്‍റെ ഒരു ശതമാനം മാത്രമാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. യുദ്ധത്തെത്തുടർന്ന് ഇത് 12 ശതമാനമായി ഉയർന്നു.
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അനധികൃത നിയമനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു. ഗവർണറെപ്പോലും ഭീഷണിപ്പെടുത്തിയാണ് മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഭരിക്കുന്നത്. ക്രിമിനൽ സംഘങ്ങളാണ് ഇപ്പോൾ ഭരണത്തെ നിയന്ത്രിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു. “ചരിത്രകോണ്‍ഗ്രസ് പരിപാടിക്കിടെ തനിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് ഗവർണർ പരസ്യമായി പരാമർശിച്ചിട്ടും പൊലീസ് കേസെടുത്ത് അന്വേഷണം നടത്താത്തത് ഗുരുതരമായ കുറ്റമാണ്. ഭരണത്തലവനായ ഗവർണറുടെ ജീവന് പോലും ഭീഷണി നേരിടുന്ന സംസ്ഥാനത്ത് എന്തു ക്രമസമാധാന പരിപാലനമാണുള്ളത്? വിയോജിക്കുന്നവരെ നിശബ്ദരാക്കുകയാണ് സിപിഎം. കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഗവർണറുടെ പ്രസ്താവന. പാർട്ടി സെക്രട്ടറിയുടെ തലത്തിലാണ് മുഖ്യമന്ത്രി പലപ്പോഴും പെരുമാറുന്നത്. സർവകലാശാലയിലെ ബന്ധുനിയമനം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള ഗവർണറുടെ നീക്കത്തെ കോൺഗ്രസ് സ്വാഗതം ചെയ്തു. എന്നാൽ നടപടികൾ വലിയ വേഗത കൈവരിച്ചില്ല. പ്രൈവറ്റ് സെക്രട്ടറി കൂടിയായ കെ കെ രാഗേഷിന്‍റെ ഭാര്യയുടെ അസോ. പ്രൊഫസർ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നിയമനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി…
കൊച്ചി: അട്ടപ്പാടി മധു വധക്കേസിലെ 11-ാം പ്രതി ഒഴികെയുള്ള 11 പ്രതികളുടെയും ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പതിനൊന്നാം പ്രതി ഷംസുദ്ദീന്‍റെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മരക്കാർ, അനീഷ്, ബിജു, സിദ്ദീഖ് തുടങ്ങിയവരുടെ ഹർജികളാണ് തള്ളിയത്. സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയത്. പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് മധുവിന്‍റെ സഹോദരി പ്രതികരിച്ചു. അതേസമയം, അട്ടപ്പാടി മധു വധക്കേസിലെ ഒരു സാക്ഷി കൂടി മൊഴി മാറ്റി. 46-ാം സാക്ഷി അബ്ദുൾ ലത്തീഫ് കൂറുമാറി. മധുവിനെ പ്രതികൾ പൊക്കിയെടുത്ത് മർദ്ദിക്കുന്നത് കണ്ടെന്നായിരുന്നു അബ്ദുൾ ലത്തീഫിന്‍റെ ആദ്യ മൊഴി. ഇത് വിചാരണക്കോടതിയിൽ തിരുത്തി പറഞ്ഞു. മധു വധക്കേസിലെ പ്രതികളായ നജീബിന്‍റെയും മുനീറിന്‍റെയും പിതാവാണ് അബ്ദുല്ലത്തീഫ്. ഇന്ന് വിസ്തരിച്ച 44-ാം സാക്ഷി ഉമ്മറും 45-ാം സാക്ഷി മനോജും പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകി. മധുവിന്‍റെ അമ്മയുടെയും സഹോദരിയുടെയും വിസ്താരം…
കൊച്ചി: സംസ്ഥാനത്തെ റോഡുകളിൽ സംഭവിക്കുന്നത് ഭാഗ്യപരീക്ഷണമാണെന്ന് ഹൈക്കോടതി. റോഡിലിറങ്ങുന്നവർ ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു. അതേസമയം, സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ടെന്ന് സര്‍ക്കാർ മറുപടി നല്കി. ആലുവ-പെരുമ്പാവൂർ റോഡ് തകർന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. റോഡിന്‍റെ ചുമതലയുള്ള സൂപ്രണ്ടിംഗ് എഞ്ചിനീയർ ഉൾപ്പെടെ മൂന്ന് എഞ്ചിനീയർമാർ കോടതിയിൽ ഹാജരായി സ്ഥിതിഗതികൾ വിശദീകരിച്ചു. കാലവർഷം ആരംഭിച്ചതിന് ശേഷമാണ് റോഡ് തകരാൻ തുടങ്ങിയതെന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയർ കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഈ റോഡിൽ കുഴികൾ രൂപപ്പെടാൻ തുടങ്ങിയത്. അപ്പോള്‍ തന്നെ, അപകടസാധ്യതയുണ്ടെന്നും റോഡ് നന്നാക്കേണ്ടതുണ്ട് എന്നുമുള്ള കാര്യം രേഖാമൂലം ചീഫ് എന്‍ജിനീയറെ അറിയിച്ചിരുന്നു. റോഡ് ഫണ്ട് ബോർഡിന് കൈമാറിയ റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്‍റെ നിരത്തു വകുപ്പിന് മറ്റ് നിർമ്മാണ പ്രവർത്തനങ്ങളൊന്നും നടത്തേണ്ട ആവശ്യമില്ലെന്ന് ചീഫ് എഞ്ചിനീയർ നേരത്തെ രേഖാമൂലം അറിയിച്ചിരുന്നു. ഇതേതുടർന്ന് ആലുവ-പെരുമ്പാവൂർ റോഡ് തകരാൻ തുടങ്ങിയതായി ചീഫ് എഞ്ചിനീയറെ അറിയിച്ചതായി സൂപ്രണ്ടിംഗ് എൻജിനീയറും മറ്റ് എഞ്ചിനീയർമാരും…
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഐഫോൺ 14 വാങ്ങാൻ മലയാളി യുവാവ് ദുബായിലേക്ക്
ടെക് ഭീമനായ ആപ്പിൾ ഓരോ തവണയും ഒരു പുതിയ ഉൽപ്പന്നം അവതരിപ്പിക്കുമ്പോൾ, ലോകമെമ്പാടുമുള്ള വിശ്വസ്തരായ ആരാധകർ അതിനൊപ്പം കൈകോർക്കാൻ തിരക്കുകൂട്ടുന്നു. ഈ ആഴ്ച ആദ്യം, കേരളത്തിൽ നിന്നുള്ള അത്തരമൊരു ഐഫോൺ പ്രേമി യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് (യുഎഇ) യാത്ര ചെയ്ത്, പുതുതായി പുറത്തിറക്കിയ ഐഫോൺ 14 സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തികളിൽ ഒരാളാകുമെന്ന് ഉറപ്പാക്കി. സെപ്റ്റംബർ 16ന് രാവിലെ ഏഴ് മണിക്ക് ദുബായിലെത്തിയ ധീരജ് പള്ളിയിൽ എന്ന ബിസിനസുകാരനാണ് ഐഫോൺ 14 പ്രോ മോഡൽ വാങ്ങിയത്. മിർദിഫ് സിറ്റി സെന്‍ററിലെ പ്രീമിയം റീസെയിലറിൽ നിന്നാണ് 28 കാരനായ യുവാവ് ഫോൺ വാങ്ങിയത്. ഫോണിനായി ഏകദേശം 5,949 എഇഡി (ഏകദേശം 1.29 ലക്ഷം രൂപ) അടയ്ക്കുന്നതിന് പുറമേ, 40,000 രൂപയിലധികം ടിക്കറ്റ് നിരക്കിനും വിസ ഫീസിനുമായി പള്ളിയിൽ ചെലവഴിച്ചു.
ധനുഷ് നായകനാകുന്ന പുതിയ ചിത്രം വാത്തിയുടെ റിലീസ് പ്രഖ്യാപിച്ചു. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി നടി സംയുക്ത മേനോനാണ് നായിക. ചിത്രം ഡിസംബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ‘വാത്തി’യിൽ ധനുഷിന്‍റെ ഹെവി ഡാൻസ് ഉണ്ടാകുമെന്ന് ജിവി പ്രകാശ് കുമാർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീൻ നൂളിയാണ് ചിത്രത്തിന്‍റെ എഡിറ്റർ. തിരക്കഥാകൃത്ത് വെങ്കി അറ്റ്ലൂരിയാണ്. ‘തിരുച്ചിറമ്പലം’ ആയിരുന്നു ധനുഷിന്‍റെ അവസാന റിലീസ്. മിത്രൻ ജവഹർ ആണ് ചിത്രം സംവിധാനം ചെയ്തത്. വർഷ ഭരത്, ശ്രേയസ് ശ്രീനിവാസൻ എന്നിവരുമായി ചേർന്ന് മിത്രൻ ജവഹർ തന്നെയാണ് തിരക്കഥയെഴുതിയിരിക്കുന്നത്. നിത്യ മേനോൻ, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കർ, പ്രകാശ് രാജ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ഇന്ത്യൻ റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഒല എഞ്ചിനീയറിംഗ് തൊഴിലാളികളിൽ നിന്ന് 200 ഓളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ഏകദേശം രണ്ടായിരത്തോളം വരുന്ന എഞ്ചിനീയറിംഗ് തൊഴിലാളികളിൽ നിന്ന് 10 ശതമാനം ജീവനക്കാരെയാണ് ഒല പിരിച്ചു വിടുന്നത്. ജീവനക്കാരുടെ പുനർനിർമ്മാണമാണ് കമ്പനി ലക്ഷ്യം വെക്കുന്നതെന്നാണ് റിപ്പോർട്ട്. അടുത്ത 18 മാസത്തിനുള്ളിൽ എഞ്ചിനീയറിംഗ് ജീവനക്കാരുടെ എണ്ണം 5,000 ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നതായി സ്ഥാപനം അറിയിച്ചു..
വിനയന്‍റെ പത്തൊൻപതാം നൂറ്റാണ്ട് മികച്ച അഭിപ്രായം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. ഷോ അതിന്‍റെ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഹൗസ്ഫുൾ ആയി പ്രദർശനം തുടരുന്നു. അതേസമയം, ചിത്രത്തിന്‍റെ ആദ്യ ആഴ്ചത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു. ആദ്യ ആഴ്ചയിൽ തന്നെ 23.6 കോടി രൂപയാണ് ചിത്രം ഗ്രോസ് കളക്ഷൻ നേടിയത്. സൂപ്പർസ്റ്റാറുകളില്ലാത്ത ഒരു സിനിമയുടെ റെക്കോർഡ് കളക്ഷൻ ആണിത്. തിരുവോണ ദിനമായ സെപ്റ്റംബർ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകമെമ്പാടുമുള്ള 500 ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്തു. രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ ചിത്രം കൂടുതൽ തിയേറ്ററുകളിൽ എത്തി. കേരളത്തിൽ ആദ്യ ആഴ്ചയേക്കാൾ രണ്ടാം ആഴ്ചയുടെ തുടക്കത്തിൽ കൂടുതൽ തിരക്കാണ് അനുഭവപ്പെടുന്നത്. ചിത്രത്തിന്‍റെ മികച്ച വിജയത്തിന്‍റെ സന്തോഷം സംവിധായകൻ വിനയൻ പങ്കുവെച്ചു. പത്തൊമ്പതാം നൂറ്റാണ്ട് രണ്ടാം ആഴ്ചയിൽ കൂടുതൽ ആവേശത്തോടെ പ്രേക്ഷകർ സ്വീകരിക്കുന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. സിനിമയുടെ വിജയത്തിന് പുറമെ പുതിയൊരു ആക്ഷൻ ഹീറോയെ മലയാള സിനിമയ്ക്ക് നൽകിയതിൽ അതിയായ സന്തോഷമുണ്ട്. ഒപ്പം തന്നെ…
തൃശ്ശൂർ: പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളാണ് കേരളത്തിലെ സ്കൂൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ സംതൃപ്തരെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പഠനത്തിൽ പറയുന്നു. രാജ്യത്തെ കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റ രീതികളും സംബന്ധിച്ച് നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സ്വകാര്യ സ്കൂളുകൾ തുടങ്ങി 10 വിഭാഗങ്ങളിലായാണ് പഠനം. സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ കുട്ടികളാണ് സ്കൂൾ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടർ. ഈ വിഭാഗത്തിലെ 84,705 കുട്ടികളിൽ 79 ശതമാനവും അവരുടെ സ്കൂൾ ജീവിതത്തിൽ സംതൃപ്തരാണ്. സ്കൂളിൽ നിന്ന് കൈവരിക്കേണ്ട ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിന്‍റെ അടയാളമായാണ് സംതൃപ്തിയെ കണക്കാക്കിയിരുന്നത്. കേരളത്തിലെ 10,634 കുട്ടികളിലാണ് സർവേ നടത്തിയത്.
