- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
തിരുവനന്തപുരം: സി.പി.എം-സി.പി.ഐ മുഖപത്രങ്ങളായ ദേശാഭിമാനിയും ജനയുഗവും ഗവർണർക്കെതിരെ ആഞ്ഞടിച്ചു. തന്‍റെ നിലപാട് വിറ്റ് ബി.ജെ.പിയിൽ ചേർന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് ദേശാഭിമാനി പറയുന്നു. ഗവർണർ എന്നും പദവിക്ക് പിന്നാലെ പോയിട്ടുള്ള വ്യക്തിയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജെയിൻ ഹവാല കേസിലെ മുഖ്യപ്രതിയാണ്. ജെയിൻ ഹവാല കേസിൽ ഏറ്റവും കൂടുതൽ പണം പറ്റിയ രാഷ്ട്രീയക്കാരിൽ ഒരാളാണ് ആരിഫ് മുഹമ്മദ് ഖാൻ. അഴിമതി ഇല്ലാത്ത ഇടതുപക്ഷത്തിനെതിരെ രംഗത്ത് വരുന്നത് ഈ വ്യക്തിയാണ്. ബി.ജെ.പിയുടെ കൂലിപ്പടയാളിയായി ഗവർണർ അസംബന്ധ നാടകം കളിക്കുകയാണ്. വിലപേശലിന് ശേഷം തനിക്ക് കിട്ടിയ പദവികളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മതിമറന്നാടുന്നുവെന്നും ദേശാഭിമാനിയിലെ മുഖപ്രസംഗവും ലേഖനവും പറയുന്നു. അതേസമയം, മനോനില തെറ്റിയപോലെയാണ് ഗവർണർ പെരുമാറുന്നതെന്ന് സി.പി.ഐ മുഖപത്രമായ ജനയുഗം വിമർശിച്ചു. ബ്ലാക്ക്മെയിൽ രാഷ്ട്രീയത്തിനായി രാജ്ഭവൻ ഉപയോഗിക്കുന്നു. ‘ഗവർണർ’ എന്ന വാക്കിനോട് നീതി പുലർത്താതെ പുലഭ്യം പറയുന്നു. സർക്കാരിനെതിരെ ഗവർണർ ധൂർത്ത് ആരോപിക്കുന്നു. ഗവർണറുടെ ചെലവുകൾ എന്താണെന്ന് വെബ്സൈറ്റ് പറയും.…
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര നാളെ ആരംഭിക്കാനിരിക്കെ, നായകൻ രോഹിത് ശർമയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയ താരമാകാൻ രോഹിത്തിന് വേണ്ടത് 2 സിക്‌സറുകൾ കൂടി. നിലവിൽ 171 ടി20 സിക്സറുകളാണ് രോഹിതിന്റെ പേരിലുള്ളത്. 172 സിക്സറുകളുമായി ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിലാണ് പട്ടികയിൽ ഒന്നാമത്. ഈ റെക്കോർഡ് സ്വന്തമാക്കാൻ രോഹിത്തിന് രണ്ട് സിക്സറുകൾ കൂടി നേടേണ്ടതുണ്ട്. നാളെ രോഹിത്തിന്റെ ദിവസമാണെങ്കിൽ, അദ്ദേഹം ഈ റെക്കോർഡ് നേടും. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയിലാണ് സിക്സറുകളുടെ കാര്യത്തിൽ മൂന്നാമത്. 124 ടി20 സിക്സറുകളാണ് ഗെയിലിന്റെപേരിലുള്ളത്. ഒയിൻ മോർഗൻ (120 സിക്സറുകൾ), ആരോൺ ഫിഞ്ച് (117 സിക്സറുകൾ) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.
മദ്യപിച്ചെത്തിയതിനാൽ പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടെന്ന് പ്രതിപക്ഷം
ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ മദ്യപിച്ച് ലക്കുകെട്ട് വന്നതിനാൽ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടതായി പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പഞ്ചാബിലെ ഭരണകക്ഷിയായ എഎപി പ്രതികരിച്ചു. മദ്യലഹരിയിലായിരുന്നതിനാലാണ് ലുഫ്താൻസ വിമാനത്തിൽ നിന്ന് ഭഗവന്ത് മാനെ ഇറക്കിയതെന്ന് ശിരോമണി അകാലിദൾ (എസ്എഡി) നേതാവ് സുഖ്ബീർ സിംഗ് ബാദൽ ആരോപിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ലുഫ്താൻസ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത് നടക്കാൻ പോലും കഴിയാത്തവിധം മദ്യപിച്ചിരുന്നതിനാലാണ് എന്ന് സഹയാത്രികരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. ഇതേതുടർന്ന് വിമാനം 4 മണിക്കൂർ വൈകി. ഇതേതുടർന്ന് ആം ആദ്മി പാർട്ടിയുടെ ദേശീയതല യോഗത്തിൽ പങ്കെടുക്കാൻ ഭഗവന്ത് മാന് സാധിച്ചില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ലോകമെമ്പാടുമുള്ള പഞ്ചാബികളെ ഈ റിപ്പോർട്ടുകൾ ലജ്ജിപ്പിക്കുന്നുവെന്ന് അകാലിദൾ (എസ്എഡി) നേതാവ് സുഖ്ബീർ സിംഗ് ബാദൽ ട്വീറ്റ് ചെയ്തു.
രാജസ്ഥാന്‍: മെറ്റായുടെ കീഴിലുള്ള ഇൻസ്റ്റഗ്രാം ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. ഇൻസ്റ്റഗ്രാമിന് ഇന്ത്യയിലും കോടിക്കണക്കിന് ഉപയോക്താക്കളുണ്ട്. ഇൻസ്റ്റഗ്രാം ഇന്ത്യയിലെ ഒരു വിദ്യാർത്ഥിക്ക് 38 ലക്ഷം രൂപ സമ്മാനം നൽകി. പ്രതിഫലം വെറുതെയല്ല, മറിച്ച് ഇൻസ്റ്റയിൽ ഒരു വലിയ തെറ്റ് കണ്ടെത്തിയതിനാണ്. രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ നീരജ് ശർമ്മയാണ് ഇൻസ്റ്റ ഉപയോക്താക്കളെ ഗുരുതരമായി ബാധിക്കുന്ന സുരക്ഷാ വീഴ്ചയെക്കുറിച്ച് അധികൃതർക്ക് മുന്നറിയിപ്പ് നൽകിയത്. ലോഗിൻ ചെയ്യാതെ തന്നെ ഏത് അക്കൗണ്ടിൽ നിന്നും ഇൻസ്റ്റഗ്രാം റീലിന്‍റെ തമ്പ് നെയിൽ മാറ്റാൻ കഴിയും എന്നതാണ് ബഗ്. അക്കൗണ്ട് ഉടമയുടെ പാസ്‌വേഡ് എത്ര ശക്തമാണെങ്കിലും മീഡിയ ഐഡിയുടെ മാത്രം സഹായത്തോടെ അതിൽ മാറ്റം വരുത്താൻ കഴിയുമെന്നാണ് നീരജ് പറയുന്നത്.
സ്വീഡൻ: ഒരു പഠനമനുസരിച്ച് കുറഞ്ഞ രോഗപ്രതിരോധ ശേഷിയുള്ള കുട്ടികളിൽ കോവിഡ് ഗുരുതരമായേക്കാം എന്നും ഇത് മൂലം ഉയർന്ന മരണനിരക്ക് ഉണ്ടായേക്കാമെന്നും റിപ്പോർട്ട്. സാർസ്-കോവ്-2 ബാധിച്ച മിക്ക കുട്ടികൾക്കും നേരിയ രോഗം വരുകയോ രോഗലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യുന്നില്ലെന്നും എന്നാൽ ചെറിയ ശതമാനത്തിൽ ഗുരുതരമായ സങ്കീർണതകൾ സംഭവിക്കാമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. അടുത്തിടെ ജേണൽ ഓഫ് അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ചില ഇമ്മ്യൂണോഡെഫിഷ്യൻസി രോഗങ്ങളുള്ള കുട്ടികൾക്ക് വൈറൽ അണുബാധകൾക്കെതിരെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്ന ജീനുകളിൽ മ്യൂട്ടേഷനുകൾ വഹിക്കുന്നതായി കണ്ടെത്തി. ”SARS-CoV-2 ബാധിച്ച പ്രാഥമിക രോഗപ്രതിരോധ ശേഷി രോഗങ്ങളുള്ള കുട്ടികളിൽ മരണനിരക്ക് വളരെ കൂടുതലാണ്,” സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ക്വിയാങ് പാൻ-ഹാമർസ്ട്രോം പറഞ്ഞു. ഗുരുതരമായ COVID-19 അല്ലെങ്കിൽ മൾട്ടി-ഇൻഫ്ലമേറ്ററി സിൻഡ്രോം (MIS-C) ഉള്ള കുട്ടികളിൽ അടിസ്ഥാന രോഗപ്രതിരോധ പരിശോധനയും ജനിതക വിശകലനവും നടത്തണമെന്ന് ഞങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഈ കുട്ടികളെ അവരുടെ ജനിതക മാറ്റങ്ങളെ അടിസ്ഥാനമാക്കി കൂടുതൽ കൃത്യമായ ചികിത്സകളിലൂടെ…
തിരുവനന്തപുരം: സി.പി.എം-ഗവർണർ തർക്കത്തിനിടെ സർക്കാരിനെതിരെ വാർത്താസമ്മേളനം നടത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ട്രോളി മന്ത്രി വി.ശിവൻകുട്ടി. വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ശങ്കരാടി എന്ന കഥാപാത്രം ഒരു രേഖ പുറത്ത് വിടുമെന്ന് പറഞ്ഞു നടന്നു. അവസാനം കൈ ഇങ്ങനെ കാണിച്ച് ഇതാണാ രേഖ എന്ന് പറഞ്ഞത് പോലെയായി ഗവര്‍ണറുടെ തിങ്കളാഴ്ചത്തെ വാര്‍ത്താസമ്മേളനമെന്ന് ശിവന്‍ കുട്ടി പറഞ്ഞു. തന്‍റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ശിവൻകുട്ടി ഗവർണറെ കളിയാക്കിയത്. വാർത്താസമ്മേളനത്തിന് ശേഷം വിയറ്റ്നാം കോളനിയിലെ ശങ്കരാടിയുടെ ഫോട്ടോ സഹിതമാണ് സോഷ്യൽ മീഡിയ പ്രചാരണം നടത്തിയത്.
ആലപ്പുഴ: ചില ഇടതുപക്ഷ പ്രവർത്തകർ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി. അവർ വ്യക്തികളെയല്ല, പ്രത്യയശാസ്ത്രത്തെയാണ് പിന്തുണയ്ക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാറിൽ യാത്ര ചെയ്യാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. അങ്ങനെയാണെങ്കിൽ, ഞാൻ ഉണ്ടാകില്ലെന്ന് പറഞ്ഞു. കാറിൽ യാത്ര ചെയ്യാൻ കഴിയാത്ത ആയിരക്കണക്കിനാളുകൾ രാജ്യത്തുണ്ട്. ജനങ്ങളെ ബഹുമാനിച്ച് വേണം യാത്ര നടത്താൻ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പ്രസംഗത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോൾ ആലപ്പുഴയിലാണ്. ഇന്നത്തെ യാത്രയ്ക്ക് മുമ്പ് അദ്ദേഹം മത്സ്യത്തൊഴിലാളികളെ വാടയ്ക്കലിലെ മത്സ്യഗന്ധി ബീച്ചിൽ വച്ച് കണ്ടുമുട്ടി. ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിവസം ആലപ്പുഴ വാടയ്ക്കൽ മത്സ്യഗന്ധി ബീച്ചിൽ മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയോടെയാണ് ആരംഭിച്ചത്. മണ്ണെണ്ണ വില വർദ്ധനവ്, മത്സ്യത്തിന്‍റെ ലഭ്യതക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ മത്സ്യത്തൊഴിലാളികൾ രാഹുലിന് മുന്നിൽ ഉന്നയിച്ചു. കേരളത്തിലെ യു.ഡി.എഫ് ഈ വിഷയങ്ങൾ ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം, യാത്രയ്ക്കിടെ രാഹുൽ ഗാന്ധി ചൂണ്ടൻ വള്ളം…
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് ആർഎസ്എസ് വിധേയത്വമാണെന്നും ബി.ജെ.പി പ്രവർത്തകർ പറയുന്നതിനേക്കാൾ ആർ.എസ്.എസിനെ പുകഴ്ത്തുന്നത് ഗവർണറാണെന്നും പിണറായി പറഞ്ഞു. ഇന്ന് രാവിലെ ഗവർണർ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് കണ്ണൂരിലെ കോട്ടയം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പിണറായി രാഷ്ട്രീയ മറുപടി നൽകിയത്. പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയുന്നത് പോലെ കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ എന്തെങ്കിലും പറയരുതെന്ന് പിണറായി തിരിച്ചടിച്ചു. ഒരു ഭരണഘടനാ പദവിയിൽ ഇരുന്ന് വളരെ തരംതാഴരുത്. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രതിരൂപമാകരുത്. രാഷ്ട്രീയമായി എതിർക്കാനുള്ള അവസരം മറ്റ് പാർട്ടികൾക്ക് വിട്ടുകൊടുക്കണം. ഗവർണർ സ്ഥാനത്തിരിക്കുമ്പോൾ പറയേണ്ടത് ആരിഫ് മുഹമ്മദ് ഖാന്‍റെ വ്യക്തിപരമായ അഭിപ്രായമല്ല. കമ്യൂണിസ്റ്റുകാർ കയ്യൂക്കു കൊണ്ട് കാര്യങ്ങൾ കാര്യങ്ങൾ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉൾക്കൊള്ളണമെന്നും പിണറായി അഭിപ്രായപ്പെട്ടു. തങ്ങളാണ് സ്വാതന്ത്ര്യ സമരത്തിനെതിരെ പോരാടിയതെന്ന് സ്ഥാപിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഈ ആർഎസ്എസിനെയാണ് ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ഗവർണർ…
കണ്ണൂർ: വിദേശ പ്രത്യയശാസ്ത്രത്തെ പുച്ഛിക്കുന്ന ഗവർണർ ആർഎസ്എസിന് വിധേയനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. “വിദേശ പ്രത്യയശാസ്ത്രത്തെ പുച്ഛിച്ചാൽ ഗവർണർക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടി വരും. ഗവർണർ സ്ഥാനം വഹിക്കുന്ന ഒരാൾ കമ്യൂണിസ്റ്റ് പാർട്ടിയെ അവഹേളിക്കുന്നത് ശരിയല്ല. ഒരു ഭരണഘടനാ പദവിയിൽ ഇരുന്ന് ഇത്ര മോശമായി സംസാരിക്കരുത്. ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ ചായ്‌വ് ഉണ്ടായിരിക്കാം, എന്നാൽ ഗവർണർ സ്ഥാനത്തിരുന്ന് ആ രാഷ്ട്രീയം പറയരുത്. കമ്യൂണിസ്റ്റുകാർ കയ്യൂക്കുകൊണ്ടല്ല അധികാരത്തിൽ വന്നത്. കയ്യൂക്കുകൊണ്ട് ജനങ്ങളെ ഒരുപക്ഷത്താക്കാം എന്നും കരുതരുത്. ആരിഫ് മുഹമ്മദ് ഖാന്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണ്” – മുഖ്യമന്ത്രി പറഞ്ഞു.
യു.എ.ഇ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എലിസബത്ത് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിക്കാൻ ലണ്ടനിലെത്തി. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷ്മിയും അദ്ദേഹത്തോടൊപ്പമുണ്ട്. ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയ ഷെയ്ഖ് മുഹമ്മദ്, ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തില്‍ യുഎഇ സര്‍ക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം അദ്ദേഹം അറിയിച്ചു. എലിസബത്ത് രാജ്ഞിയുടെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഭാര്യ ശൈഖ ജവഹർ ബിന്ത് ഹമദ് ബിൻ സുഹൈം അൽതാനിയും ലണ്ടനിൽ എത്തിയിരുന്നു. ശവസംസ്കാര ചടങ്ങുകള്‍ക്കെത്തിയ ലോക നേതാക്കൾക്കായി ചാൾസ് രാജാവ് സംഘടിപ്പിച്ച ചടങ്ങിൽ ഇരുവരും പങ്കെടുത്തു. ഖത്തർ അമീറും ഭാര്യയും രാജ്ഞിയുടെ നിര്യാണത്തിൽ ചാൾസ് രാജകുമാരനെയും രാജകുടുംബാംഗങ്ങളെയും അനുശോചനം അറിയിച്ചു. യു.എ.ഇക്കും ഖത്തറിനും പുറമെ സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ജോർദാൻ,…
