- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
Author: News Desk
തിരുവനന്തപുരം: ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സെമി കണ്ടക്ടർ പാർക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട് കെൽട്രോൺ, സി-ഡാക്, വി.എസ്.എസ്.സി, ഇലക്ട്രോണിക്സ് ആൻഡ് സെമി കണ്ടക്ടർ അസോസിയേഷൻ എന്നിവ സംയുക്തമായി തയ്യാറാക്കിയ സാധ്യതാ റിപ്പോർട്ട് മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്തു. സെമി കണ്ടക്ടർ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറിയുടെയും മൾട്ടി ലെയർ പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ നിർമ്മിക്കുന്നതിനുള്ള ഫാക്ടറിയുടെയും രൂപരേഖ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു. പദ്ധതി നടപ്പാക്കുന്നതിന് 1000 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇലക്ട്രോണിക് ഘടകങ്ങളുടെ ആവശ്യം കണക്കിലെടുത്ത് കേരളത്തെ ഇലക്ട്രോണിക് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ, പാർക്കിൽ സെമി കണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റിംഗ് സൗകര്യം, പ്രിന്റഡ് സർക്യൂട്ട് ബോർഡുകളുള്ള നിർമ്മാണ യൂണിറ്റ്, സെമി കണ്ടക്ടർ ഡിസൈൻ ആന്‍ഡ് ട്രെയിനിങ് ഇക്കോ സിസ്റ്റം എന്നിവ ഉണ്ടായിരിക്കും. ആദ്യ യൂണിറ്റുകൾ കൊച്ചിയിലും പാലക്കാടും ആയിരിക്കും.…
ചെന്നൈ: ആദ്യ ഏകദിനത്തിൽ ഇന്ത്യ എ ന്യൂസിലൻഡ് എയെ 7 വിക്കറ്റിന് തോൽപ്പിച്ചു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യം സന്ദര്‍ശകരെ ബാറ്റിംഗിനയച്ചു. ആദ്യം ബാറ്റ് ചെയ്ത കിവീസ് 40.2 ഓവറിൽ 167 റൺസിന് ഓൾ ഔട്ടായി. കുൽദീപ് സെൻ, ശർദ്ദുൽ ഠാക്കൂർ എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 31.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സഞ്ജു സാംസണ് 32 പന്തില്‍ 29 റൺസ് നേടി പുറത്താകാതെ നിന്നു. 41 പന്തിൽ 45 റൺസെടുത്ത രജത് പടിധാറാണ് ഇന്ത്യയുടെ ടോപ് സ്കോറർ . ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ് (41) ആണ് ഇന്ത്യയെ മികച്ച തുടക്കത്തിലേക്ക് നയിച്ചത്. ഗെയ്ക്വാദ് 54 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും പറത്തി. സഹ ഓപ്പണർ പൃഥ്വി ഷാ (17) പുറത്തായി. രാഹുൽ ത്രിപാഠിയാണ് മൂന്നാം നമ്പറിൽ ഇറങ്ങിയത്. 40…
കൊച്ചി: കോൺഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ പദവി ഇന്ത്യയുടെ ആദർശത്തിന്റെ പ്രതിരൂപമാണ്. പ്രസിഡന്റ് ആരായിരുന്നാലും, അദ്ദേഹം അതിനൊപ്പം പ്രവർത്തിക്കണം. തന്റെ നിലപാട് കോൺഗ്രസ് കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘ഭാരത് ജോഡോ യാത്രയെ അപലപിക്കാൻ ഇടതുപക്ഷത്തിന് കഴിയില്ല. യാത്രയെ പുറത്ത് കുറ്റപ്പെടുത്തിയാലും അവർക്ക് ഈ ആശയത്തെ തള്ളിക്കളയാൻ കഴിയില്ല. ഒരു നേതാവും ഭാരത് ജോഡോ യാത്രയെ ആത്മാർത്ഥമായി തള്ളിക്കളയില്ല’രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാത്തരം വർഗീയതയും എതിർക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കാട്ടാക്കട : കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെ.എസ്.ആർ.ടി.സി ജീവനക്കാർ മർദ്ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി. ജീവനക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും കോടതി ചോദിച്ചു. സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമാണെങ്കിൽ ആരാണ് കെ.എസ്.ആർ.ടി.സിയെ ഏറ്റെടുക്കുകയെന്നും കോടതി ചോദിച്ചു. സംഭവത്തെക്കുറിച്ച് അച്ഛനോടും മകളോടും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയിട്ടുണ്ട്. നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. കേസിന്റെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. കേസ് നാളെ ഉച്ചകഴിഞ്ഞ് വീണ്ടും പരിഗണിക്കും. എന്നാൽ കാട്ടാക്കടയിൽ വിദ്യാർത്ഥി കൺസഷന് എത്തിയ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ പ്രതികളാരും ഇതുവരെ അറസ്റ്റിലായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കാട്ടാക്കട ഡിവൈ.എസ്.പി അനിലിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പ്രതികൾക്കെതിരെ പട്ടികജാതി, പട്ടികവർഗ അതിക്രമങ്ങൾ തടയൽ വകുപ്പും കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. അക്രമത്തിന് ഇരയായ രേഷ്മയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.
തിരുവനന്തപുരം: ഗവർണർമാർ വഴി സംഘർഷം സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യു.ഡി.എഫും ബി.ജെ.പിയും കേരളത്തിലെ വികസനം തടസ്സപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു ‘ബഹുമാന്യനും’ ചേരുകയാണെന്നും ഗവർണറെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഏത് ‘ബഹുമാന്യൻ’ ചേർന്നാലും പ്രശ്നമില്ല. ഈ ‘ബഹുമാന്യൻ’ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും പറയപ്പെടുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ കാണാം ഇവിടെ എന്താണ് സ്ഥിതിയെന്ന് എന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഓരോന്നായി കേന്ദ്രം കവർന്നെടുക്കുകയാണ്. സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നു. ഇതിനോട് യോജിക്കാൻ കഴിയില്ല. ഇത് ഫെഡറലിസത്തിന് യോജിച്ചതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതിയും മതവും ഇന്ത്യൻ പൗരത്വത്തിന്റെ അടിസ്ഥാനമല്ല. എന്നാൽ സിഎഎയിലൂടെ അതും മാറ്റി. പൗരത്വ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് നടപ്പിലാക്കാനുള്ള ചില നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്: കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. എൻ.ഐ.എ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തത്.
ന്യൂഡൽഹി: ഹിജാബ് കേസില്‍ വാദം പൂര്‍ത്തിയായതായി സുപ്രീം കോടതി. വിധി പിന്നീട് അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം കർണാടക ഹൈക്കോടതി ശരിവച്ചിരുന്നു. വിധിക്കെതിരെ സമർപ്പിച്ച ഹർജികളിലാണ് ഒമ്പത് ദിവസമായി കോടതി വാദം കേൾക്കുന്നത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്.
തിരുവനന്തപുരം: സി.പി.എമ്മിന്റെ നിർദേശ പ്രകാരമാണ് എ.കെ.ജി സെന്റർ ആക്രമണത്തിൽ ജിതിനെ പ്രതിയാക്കിയതെന്ന് ജിതിന്റെ അമ്മ ജിജി. ജിതിനെതിരെ ഒരു തെളിവും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് വീട്ടിൽ കയറിയിറങ്ങുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റാണ് ജിതിൻ. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് ജിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ജൂൺ 30ന് രാത്രി 11.25ന് എ.കെ.ജി സെന്ററിന്റെ മതിലിൽ നേരെ പടക്കം എറിഞ്ഞ ശേഷം ജിതിൻ ചുവപ്പ് നിറത്തിലുള്ള ഡിയോ സ്കൂട്ടറിൽ ഗൗരീശപട്ടത്തുണ്ടായിരുന്ന സ്വന്തം കാറിനടുത്തേക്ക് എത്തിയതായി ക്രൈംബ്രാഞ്ച് പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ജിതിൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒരു പ്രത്യേക ബ്രാൻഡിന്റേതാണെന്ന് പരിശോധനയിൽ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു. വസ്ത്രങ്ങൾ വിറ്റ കടയിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. 12 ടി-ഷർട്ടുകളിൽ ഒന്ന് വാങ്ങിയത് ജിതിൻ ആണെന്ന് തെളിഞ്ഞു. ഇതേതുടർന്ന് ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് മൺവിളയിലെ വീട്ടിൽ നിന്ന് ജിതിനെ കസ്റ്റഡിയിലെടുത്തത്.
ന്യൂഡൽഹി: ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പായ ‘സെപ്റ്റോ’യുടെ സ്ഥാപകനായ കൈവല്യ വോഹ്റ, 19ാം വയസ്സിൽ 1,000 കോടി രൂപ ആസ്തിയുമായി, ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 ൽ ഇടം നേടി. 1,000 കോടി രൂപ ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വോഹ്റ. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 1036-ാം സ്ഥാനത്താണ് അദ്ദേഹം. സെപ്റ്റോയുടെ സഹസ്ഥാപകൻ ആദിത്യ പാലിച്ചയും സമ്പന്നരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 1,200 കോടിയാണ് ഈ 20കാരന്റെ ആസ്തി. ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ 950-ാം സ്ഥാനത്താണ് അദ്ദേഹം. ഇവരുടെ സ്ഥാപനമായ സെപ്റ്റോയുടെ ആസ്തി 900 ദശലക്ഷം ഡോളറാണ്. 2020ലാണ് ഇരുവരും ഓൺലൈൻ ഗ്രോസറി-ഓർഡറിംഗ് ആപ്ലിക്കേഷനായ സെപ്റ്റോ സ്ഥാപിച്ചത്. പത്ത് വർഷം മുമ്പ്, ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്ക് 37 വയസ്സായിരുന്നു. ഇതാണ് 10 വർഷങ്ങൾക്കിപ്പുറം കൈവല്യ വോഹ്റയിലൂടെ 19 ആയി കുറഞ്ഞത്.
ന്യൂഡല്‍ഹി: വനിതാ ഐപിഎൽ 2023 ൽ നടത്തിയേക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്കും ഗാംഗുലി കത്തയച്ചിട്ടുണ്ട്. വനിതാ ഐപിഎൽ ഉടൻ നടത്തുമെന്നും ആദ്യ സീസൺ അടുത്ത വർഷം ആരംഭിക്കുമെന്നും കത്തിൽ പരാമർശിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. പുരുഷ ഐ.പി.എല്ലിൽ 10 ടീമുകൾ ഉണ്ടാകുമെന്നും ഹോം എവേ അടിസ്ഥാനത്തിൽ മത്സരങ്ങൾ നടക്കുമെന്നും കത്തിൽ പറയുന്നു. ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട ചില പരമ്പരകളുടെ വിശദാംശങ്ങളും ഗാംഗുലി വെളിപ്പെടുത്തി. ഓസ് ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ പുരുഷ ടീം ശ്രീലങ്ക, ന്യൂസിലൻഡ് ടീമുകൾക്കെതിരെയും മത്സരിക്കും. ഇതെല്ലാം ഇന്ത്യയിലാണ് നടക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെയാണ് വനിതാ ടീം പരമ്പര കളിക്കുക. അതും ഇന്ത്യയിൽ ആണ് നടക്കുക.
