- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
- റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
- പ്രവാസികളുടെ ബിരുദം പരിശോധിക്കാന്‍ കമ്മിറ്റി: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- എസ്ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്നിന്നുള്ള സ്ലിപ്പ് റോഡിലെ ഒരു വരി വ്യാഴാഴ്ച മുതല്‍ അടച്ചിടും
Author: News Desk
ടെഹ്റാൻ: ഇറാനിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധം എട്ട് ദിവസത്തിലേക്ക് കടക്കുമ്പോൾ മരണസംഖ്യ ഉയരുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 41 ആയി. 60 സ്ത്രീകളടക്കം 700 പേരെ അറസ്റ്റ് ചെയ്തു. അമിനിയുടെ മരണത്തോടെ തുടങ്ങിയ പ്രതിഷേധം രാജ്യമെമ്പാടും വ്യാപിക്കുകയാണ്. പ്രതിഷേധം ശക്തമായതോടെ ഇറാനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാട്ട്സ്ആപ്പ്, സ്കൈപ്പ്, ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം എന്നിവക്കാണ് നിയന്ത്രണം. നൂറുകണക്കിന് മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും അറസ്റ്റിലായി. പ്രതിഷേധക്കാർ പൊതു, സ്വകാര്യ മുതലുകൾക്ക് തീയിട്ടുവെന്ന് ഇറാൻ സർക്കാർ പറയുന്നു. 41 പേരുടെ മരണ സംഖ്യ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടപ്പോൾ, ഇറാൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഓസ്ലോ മരണസംഖ്യ 54 ആയി ഉയർന്നതായി പറയുന്നു. സ്ത്രീകൾ ഹിജാബ് വലിച്ചെറിയുകയും കത്തിക്കുകയും പൊതുനിരത്തുകളിൽ മുടി മുറിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ന്യൂഡല്‍ഹി: ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിൽ രാജ്യത്തെ ജനങ്ങൾ ആഹ്ളാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുവെന്ന് മോദി. ചീറ്റകളെ കാണാൻ എപ്പോഴാണ് അവസരം ലഭിക്കുക എന്നാണ് എല്ലാവരും ചോദിക്കുന്നത്. അതിനുള്ള അവസരം ഉടൻ തയ്യാറാകും. ചീറ്റകളെ കുറിച്ചുള്ള പ്രചാരണത്തിനും പേരിടുന്നതിനും പൊതുജനങ്ങൾക്കായി ഒരു മത്സരം സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻകീബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചണ്ഡിഗഢ് വിമാനത്താവളത്തിന് ഇന്ത്യൻ വിപ്ലവകാരി ഭഗത് സിങ്ങിന്‍റെ പേര് നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിവിധ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ പേര് നൽകുന്നത് അവരോടുള്ള ആദരസൂചകമായി ആണ് എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആംഗ്യഭാഷയെക്കുറിച്ച് അവബോധം വർധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, കേരളത്തിലെ മഞ്ജു എന്ന സ്ത്രീയെക്കുറിച്ചും പരാമർശിച്ചു.
ദോഹ: ലോകകപ്പ് മത്സരങ്ങൾക്കായി ടിക്കറ്റ് ഉടമകൾക്ക് ഉടമയുടെ പേര് മാറ്റാൻ അനുവദിക്കുന്ന ആപ്പ് അടുത്ത മാസം ആദ്യം പുറത്തിറക്കും. ഹയ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അലി അൽ കുവാരി ലോകകപ്പ് ടിക്കറ്റുകൾ എങ്ങനെ കൈമാറ്റം ചെയ്യാമെന്ന് വ്യക്തമാക്കി. ഇതിനെ തുടർന്ന് ഒക്ടോബർ ആദ്യം തന്നെ ഖത്തർ ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് ഉടമയുടെ പേര് പൊതുജനങ്ങൾക്ക് മാറ്റുന്നതിനായി ഒരു ആപ്ലിക്കേഷൻ ആരംഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറബ് കപ്പ് ടിക്കറ്റിന്‍റെ അതേ സംവിധാനം തന്നെ ആയിരിക്കും ഉപയോഗിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവല്ല: റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ മൂന്ന് യുവാക്കളെ ചോദ്യം ചെയ്യാനെത്തിയ റെയിൽവേ പോലീസ് ഹെഡ് കോണ്സ്റ്റബിൾ കെ.പി ശാന്തറാവുവിന്‍റെ തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും പരിക്കേൽക്കുകയും ചെയ്തു. സ്റ്റേഷന്റെ പുറത്ത് കിടന്ന ഓട്ടോറിക്ഷയുടെ ചില്ലുകളും തകർത്തു. ആലപ്പുഴ ചമ്പക്കുളം അയ്യങ്കരി വീട്ടിൽ അജി (32), മഞ്ചാടി ഉതിമൂട്ടിൽ ജിബിൻ (27), കവിയൂർ കുന്നിൽതാഴെ വീട്ടിൽ ശ്രീജിത്ത് (ലിജിൻ-32) എന്നിവരാണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ സ്റ്റേഷൻ മാസ്റ്ററുടെ മുറിക്ക് സമീപം യാത്രക്കാരെ പരസ്യമായി അധിക്ഷേപിക്കുന്നതിനെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായ സംഘം സ്റ്റേഷൻ മാസ്റ്ററെ ചീത്തവിളിച്ചു. ഇത് കണ്ട് ഓടിയെത്തിയപ്പോഴാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്ക് അടിച്ചത്.
കൊല്ലം : കേരളത്തിലെ ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ക്രൂഡ് ഓയിലിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ആഴക്കടലിൽ വീണ്ടും ഇന്ധനം കണ്ടെത്താൻ ഒരുങ്ങുകയാണ്. രണ്ട് വർഷം മുമ്പ് കൊല്ലം ആഴക്കടലിൽ നടത്തിയ പര്യവേക്ഷണത്തിൽ ഇന്ധനത്തിന്‍റെ സാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് പര്യവേക്ഷണം തുടരാൻ തീരുമാനിച്ചത്. ആഴക്കടലിൽ അസംസ്കൃത എണ്ണയുടെ സാന്നിധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയുള്ള ബ്ലോക്കുകളിലെ പര്യവേക്ഷണം ഉടൻ ആരംഭിക്കും. 18 ബ്ലോക്കുകളിലെ ഒന്നിൽ വൈകാതെ ഖനനം നടത്തുമെന്നാണ് വിവരം. മൂന്ന് ഘട്ടങ്ങളിലായാണ് പര്യവേഷണം നടത്തുക.പര്യവേഷണ സമയത്ത് കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ച് കപ്പലിൽ ഇന്ധനവും ഭക്ഷണവും എത്തിക്കും. അടുത്ത വർഷം പകുതിയോടെ ഖനനം ആരംഭിക്കാനാണ് സാധ്യത. കടലിന്റെ നടുവിൽ ഇരുമ്പ് ഉപയോഗിച്ച് കൂറ്റൻ പ്ലാറ്റ്ഫോം നിർമ്മിച്ചാണ് ഖനനം നടത്തുക. ഓയിൽ ഇന്ത്യ ലിമിറ്റഡ് ഡൽഹി ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്
ന്യൂഡൽഹി: ഇന്ത്യയുടെ 24-ാമത് പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങ് നവതിയുടെ നിറവില്‍. സാമ്പത്തിക ഉദാരവൽക്കരണ നയങ്ങളിലൂടെ ഇന്ത്യയെ ഒരു പുതിയ യുഗത്തിലേക്ക് നയിച്ച ഭരണാധികാരി ഇപ്പോൾ അനാരോഗ്യം മൂലം ഡൽഹിയിൽ വിശ്രമത്തിലാണ്. നോട്ട് നിരോധനവും പകർച്ചവ്യാധിയും വിലക്കയറ്റവും പിടിപ്പെട്ട രാജ്യം, പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംഭാവനകളെ വിലയിരുത്താൻ ആരംഭിച്ചു. ഒരു കാലത്ത് അദ്ദേഹത്തിന്‍റെ സാമ്പത്തിക പരിഷ്കാരങ്ങളെ വിമർശിച്ചവർ പോലും ഇന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയതിൽ മൻമോഹൻ സിങിന്‍റെ പങ്ക് അംഗീകരിക്കുന്നു. 1991 ൽ നരസിംഹറാവു മൻമോഹൻ സിങിനെ ധനമന്ത്രിയാക്കി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയായിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ പിന്നീട് നെഹ്റുവിയൻ സോഷ്യലിസ്റ്റ് നയത്തിൽ നിന്ന് നവ-ലിബറലിസത്തിലേക്കുള്ള ഒരു മാറ്റത്തിന് സാക്ഷ്യം വഹിച്ചു. 2004 മുതല്‍ 2014 വരെയുള്ള പത്തുവര്‍ഷത്തെ പ്രധാനമന്ത്രി പദവിയിലും ചരിത്രം അടയാളപ്പെടുത്തിയ നിരവധി ഭരണപരിഷ്ക്കാരങ്ങള്‍ ഡോ. സിങ് നടപ്പാക്കി. ജനക്കൂട്ടത്തെ ഇളക്കിമറിച്ച രാഷ്ട്രീയ പ്രസംഗങ്ങളും ഉത്സാഹപ്രകടനങ്ങളുമല്ല അദ്ദേഹത്തിന്‍റെ ശൈലി, മറിച്ച് ശ്രദ്ധാപൂർവ്വമായ നയമായിരുന്നു. ഉദാരവൽക്കരണം സാമ്പത്തിക അസമത്വം…
ന്യൂഡൽഹി: സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന അശോക് ഗെഹ്ലോട്ട് സ്ഥാനം ഒഴിയുന്നതിന്റെ പിന്നാലെയാണ് നിയമനം. മുതിർന്ന നേതാവ് സിപി ജോഷിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടെങ്കിലും സച്ചിൻ പൈലറ്റിന് ഗാന്ധി കുടുംബത്തിന്‍റെ പിന്തുണയുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ്സ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകിട്ട് 7 മണിക്ക് ചേരും. ജയ്പൂരിലെ ഗെഹ്ലോട്ടിന്‍റെ വസതിയിലാണ് യോഗം ചേരുക. നിരീക്ഷകനായി മല്ലികാർജുൻ ഖാർഗെയും സംസ്ഥാനത്തിന്‍റെ ചുമതലയുള്ള അജയ് മാക്കനും യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി യോഗം പ്രമേയം പാസാക്കിയേക്കും. ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകും. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള നടപടികൾ ഗെഹ്ലോട്ട് ആരംഭിച്ചിരുന്നു. ഹൈക്കമാൻഡിന്‍റെ നിർദ്ദേശപ്രകാരം മത്സരിക്കുന്ന അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നാമനിർദ്ദേശ പത്രിക സമർപ്പിക്കണമെന്നാണ് സച്ചിൻ പൈലറ്റിന്‍റെ ക്യാമ്പ് ആവശ്യപ്പെടുന്നത്. കോൺഗ്രസ്സ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകിട്ട്…
താരങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ആരാധകർ എല്ലായ്പ്പോഴും ആഘോഷിക്കാറുണ്ട്. മലയാളത്തിന്‍റെ മഹാനടൻ ജയറാം അവരിലൊരാളാണ്. കഴിഞ്ഞ ദിവസം താരം തന്‍റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യയും തന്നെ സന്ദർശിച്ച ചിത്രമാണ് ജയറാം പങ്കുവച്ചിരിക്കുന്നത്. ഭാര്യ പാർവതിക്കും മകൾ മാളവികയ്ക്കും ഒപ്പം സഞ്ജുവും ഭാര്യ ചാരുലതയും നിൽക്കുന്ന ചിത്രമാണ് ജയറാം പോസ്റ്റ് ചെയ്തത്. അപ്രതീക്ഷിതമായ അതിഥി ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയെന്നും ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണെന്നും താരം കുറിച്ചു.
കോയമ്പത്തൂര്‍: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി തകരാറിനെ തുടർന്ന് ആരോഗ്യനില വഷളായ യുവതിയെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അന്നൂർ ഊട്ടുപാളയം സ്വദേശി വിഘ്നേശ്വരന്‍റെ ഭാര്യ വാന്മതിയാണ് (23) ആണ് മരിച്ചത്. സെപ്റ്റംബർ 9 നാണ് യുവതിയെ പ്രസവത്തിനായി അന്നൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 21 ന് പ്രസവ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. ഇതിനിടയിൽ യുവതിക്ക് അപസ്മാരം ബാധിച്ചു. ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് കോവിൽപാളയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെവെച്ച് ആ സ്ത്രീ ഒരു ആൺകുഞ്ഞിന് ജൻമം നൽകി. മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന യുവതി ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് മരിച്ചത്. വൈദ്യുതി തകരാറും ജനറേറ്റർ പ്രവർത്തിക്കാത്തതും അന്വേഷിക്കുമെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജ പറഞ്ഞു. മതിയായ ചികിത്സ ഉറപ്പാക്കാതെ യുവതി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും അന്നൂർ സർക്കാർ ആശുപത്രി ഉപരോധിച്ചു. ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട്…
ന്യൂഡൽഹി: മൊബൈൽ, ലാപ്ടോപ്പ് ഉപയോക്താക്കൾക്കായി ഇന്ത്യാ ഗവൺമെന്‍റിന്‍റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്‍റെ മുന്നറിയിപ്പ്. മോസില്ല ഫയർഫോക്സ് ബ്രൗസർ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കുള്ളതാണ് ഈ മുന്നറിയിപ്പ്. മൊബൈൽ, ലാപ്ടോപ്പ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന മോസില്ല ഫയർഫോക്സിൽ നിരവധി പിഴവുകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇത് ഹാക്കിംഗിലേക്ക് നയിച്ചേക്കാമെന്നും സർക്കാർ പറയുന്നു. ഫയർഫോക്സ് ഉപയോക്താക്കൾ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്‍റെ നിർദ്ദേശങ്ങൾ അനുസരിച്ച് അവരുടെ ബ്രൗസർ പതിപ്പ് 102.3-ലേക്ക് അപ്ഡേറ്റ് ചെയ്യണം. സൈബർ ആക്രമണ ഭീഷണികൾ കൈകാര്യം ചെയ്യുന്ന നോഡൽ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് ഈ നിർദേശം നൽകിയത്.
