Author: News Desk

ലണ്ടന്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ലേവർ കപ്പിന്‍റെ ഭാഗമാകുമെന്ന് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. ഈയിടെ സമാപിച്ച ലേവർ കപ്പിന്‍റെ സമാപനച്ചടങ്ങിലാണ് ഫെഡറർ ഇക്കാര്യം അറിയിച്ചത്. “ലേവർ കപ്പിൽ മികച്ച തിരിച്ചുവരവ് നടത്തിയ ലോക ടീമിന് അഭിനന്ദനങ്ങൾ. ഞാൻ ഇപ്പോൾ വൈകാരികമായാണ് സംസാരിക്കുന്നത്. എന്നെ പിന്തുണച്ച, എന്നോടൊപ്പം നിന്ന എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയായിരുന്നു. അടുത്ത വർഷം നടക്കുന്ന ലേവർ കപ്പിന്‍റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ അത് മറ്റൊരു വേഷത്തിൽ ആയിരിക്കും. ഇരുടീമുകളെയും പിന്തുണയ്ക്കാൻ ഞാൻ ലേവർ കപ്പിനെത്തും”, ഫെഡറർ പറഞ്ഞു. അടുത്ത വർഷം കാനഡ ലേവർ കപ്പിന് ആതിഥേയത്വം വഹിക്കും. ഈ വർഷം ലണ്ടനിൽ നടന്ന ലേവർ കപ്പിലൂടെയാണ് ഫെഡറർ ടെന്നീസിൽ നിന്ന് വിരമിച്ചത്. അവസാന മത്സരത്തിൽ റാഫേൽ നദാലിനൊപ്പം ഡബിൾസിൽ മത്സരിച്ച ഫെഡറർ മത്സരത്തിൽ പരാജയപ്പെട്ടു. ലോക ടീമിനായി ഫ്രാന്‍സിസ് ടിയാഫോ- ജാക്ക് സോക്ക് സഖ്യമാണ് മത്സരിച്ചത്.

Read More

കൊച്ചി: കെ റെയിൽ പദ്ധതിയെ കുറിച്ച് സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് ഹൈക്കോടതി. ഡിപിആറിന് കേന്ദ്രം അനുമതി നൽകാത്ത പദ്ധതിക്ക് എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് കോടതി ചോദിച്ചു. ഇതിന്‍റെ പ്രയോജനം എന്താണെന്നും, സാമൂഹികാഘാത പഠനത്തിനായി പണം ചെലവഴിച്ചത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. പദ്ധതി ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു? ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആരാണ് സമാധാനം പറയുക? നിലവിലില്ലാത്ത ഒരു പ്രോജക്റ്റിന് വേണ്ടിയാണോ ഇതെല്ലാം ചെയ്തത്? എന്നീ ചോദ്യങ്ങൾ കോടതി ചോദിച്ചു. ഒരു പേര് നൽകിയാൽ, അത് ഒരു പദ്ധതിയാകില്ല. ചില ഉദ്യോഗസ്ഥർ നാടകം കളിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. അതേസമയം, ആവർത്തിച്ച് കത്തയച്ചിട്ടും പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ കെ-റെയിൽ കോർപ്പറേഷൻ നൽകുന്നില്ലെന്ന് കാണിച്ച് റെയിൽവേ മന്ത്രാലയം ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ലൈനിന്‍റെ അലൈൻമെന്‍റ്, പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി എന്നിവയുടെ വിശദാംശങ്ങൾ ഇനിയും നൽകിയിട്ടില്ല.

Read More

കൊച്ചി: ഇന്നലെ കലൂരിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അറസ്റ്റ് രേഖപെടുത്തി. മുഖ്യപ്രതികളിലൊരാളായ അഭിഷേക് ജോണാണ് അറസ്റ്റിലായത്. ഇയാൾ തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ്. കൊല്ലപ്പെട്ട രാജേഷിനെയും സഹപ്രവർത്തകരെയും ആക്രമിച്ച രണ്ട് പേരിൽ ഒരാളാണ് ഇയാൾ. അഭിഷേകിന്‍റെ കൂട്ടാളിയായ കാസർകോട് സ്വദേശി മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാളെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. രാജേഷിന്‍റെ കൊലപാതകം ആസൂത്രിതമല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരൻ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കലൂരിൽ ഗാനമേളക്കിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒന്നര മാസത്തിനിടെ കൊച്ചി നഗര ഹൃദയത്തിലുണ്ടാകുന്ന ആറാമത്തെ കൊലപാതകമാണിത്. എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷാണ് മരിച്ചത്. ഇന്നലെ രാത്രി കലൂർ സ്റ്റേഡിയത്തിന് സമീപം ഒരു സ്വകാര്യ കമ്പനി സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ലേസർ ഷോയും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട രാജേഷ് ഈ ലേസർ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു.

Read More

കുവൈത്ത് സിറ്റി: വിദേശികൾക്ക് വിസ നൽകുന്നതിന് മുമ്പ് തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കണമെന്ന് കുവൈത്ത്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പറഞ്ഞു. അപേക്ഷകന് തൊഴിൽ വൈദഗ്ധ്യവും ജോലിയെക്കുറിച്ചുള്ള അറിവും ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ വിസ അനുവദിക്കൂ. തുടക്കത്തിൽ പുതുതായി എത്തുന്നവരെയാണ് ലക്ഷ്യമിടുന്നതെങ്കിലും രണ്ടാം ഘട്ടത്തിൽ നിലവിൽ കുവൈത്തിൽ ഉള്ളവരെ കൂടി ഉൾപ്പെടുത്തും. വർക്ക് പെർമിറ്റുകൾ പുതുക്കുന്ന ഘട്ടത്തിൽ അവരുടെ വൈദഗ്ധ്യം പരിശോധിക്കും. പരാജയപ്പെടുന്നവർക്ക് രാജ്യം വിടാൻ സമയം നൽകുമെന്നും അധികൃതർ അറിയിച്ചു. നിയമം കർശനമായാൽ മതിയായ യോഗ്യതകളില്ലാതെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക് രാജ്യം വിടേണ്ടി വരും.

Read More

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തള്ളി കേരള സർവ്വകലാശാല വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയുടെ പേര് നിർദ്ദേശിക്കില്ല. അംഗങ്ങളുടെ പേരുകൾ സമിതിക്ക് ശുപാർശ ചെയ്യുന്ന ഗവർണറുടെ വിജ്ഞാപനം നിയമവിരുദ്ധമാണെന്നാണ് സർവകലാശാലയുടെ നിലപാട്. ഇത് സംബന്ധിച്ച് സർവകലാശാലയ്ക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. തീരുമാനം സർവകലാശാല ഗവർണറെ അറിയിച്ചതായാണ് വിവരം. കണ്ണൂർ സർവകലാശാലയിലെ നിയമന വിവാദത്തിന് പിന്നാലെ ഗവർണറും സർക്കാരും തമ്മിലുള്ള സംഘർഷത്തിന് വഴി ഒരുക്കുകയാണ് കേരള സർവകലാശാല. ഓഗസ്റ്റ് അഞ്ചിന് ഗവർണർ വി.സി. നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ചു. ഇതിൽ പ്രതിഷേധിച്ച് സർവകലാശാല സെനറ്റ് യോഗം ചേർന്ന് ഗവർണർക്കെതിരെ പ്രമേയം പാസാക്കി. ഇതിനുശേഷം, ഒരു പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർ രണ്ട് തവണ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയെങ്കിലും സർവകലാശാല വഴങ്ങിയില്ല. തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രതിനിധിയെ നാമനിർദ്ദേശം ചെയ്യണമെന്ന് ഗവർണർ അന്ത്യശാസനം നൽകി. എന്നാൽ ഇത് പാലിക്കില്ലെന്ന നിലപാടിലാണ് സർവകലാശാല. ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരള സർവകലാശാല.…

Read More

ആഗോള മൃഗസ്നേഹികളുടെ സംഘടനയായ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് അനിമൽസ് (പെറ്റ) മാംസാഹാരത്തിനെതിരായ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കി. മാംസം കഴിക്കുന്ന പുരുഷൻമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടരുതെന്നും അവർക്ക് സെക്‌സ് നിഷേധിക്കണമെന്നും സംഘടന സ്ത്രീകളോട് ആഹ്വാനം ചെയ്തു. പെറ്റയുടെ ജർമ്മൻ പ്രതിനിധി ഡോ.കാരിസ് ബെന്നറ്റ് ടൈംസ് റേഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സയൻസ് മാസികയായ പ്ലോസ് വണ്ണിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തെ അടിസ്ഥാനമാക്കിയായാണ് പെറ്റയുടെ വിചിത്രമായ നിർദ്ദേശം. കാലാവസ്ഥാ ദുരന്തങ്ങൾക്ക് സ്ത്രീകളെക്കാൾ കൂടുതൽ ഉത്തരവാദികൾ പുരുഷൻമാരാണെന്നാണ് പഠനം പറയുന്നത്. മാംസാഹാര ശീലം 41 ശതമാനം കൂടുതൽ ഹരിതഗൃഹ വാതക ബഹിർഗമനത്തിലേക്ക് നയിക്കുന്നുവെന്ന് പഠനം കണ്ടെത്തിയതായി പെറ്റ പ്രസ്താവനയിൽ പറഞ്ഞു. മാംസം ചുട്ടു കഴിക്കുന്ന പുരുഷൻമാരെയാണ് പെറ്റ പ്രധാനമായും വിമർശിക്കുന്നത്. “ബിയര്‍ ബോട്ടില്‍ കൈയില്‍ പിടിച്ച്, വില കൂടിയ ഗ്യാസ് ഗ്രില്ലുകളില്‍ പുരുഷന്‍മാര്‍ മാംസം പാചകം ചെയ്യുന്നു. ഇറച്ചി തിന്നുന്നതുകൊണ്ട് തങ്ങളുടെ പൗരുഷം തെളിയിക്കാന്‍ ആകുമെന്നാണ് ഈ ബാര്‍ബെക്യൂ മാസ്റ്റര്‍മാരുടെ വിചാരം. ഇതു മൃഗങ്ങളെ…

Read More

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. കൊച്ചി മരട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി സെക്ഷൻ 509, 354(എ), 294 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് കഴിഞ്ഞ ദിവസം നടനെതിരെ കേസെടുത്തിരുന്നു. ‘ചട്ടമ്പി’യുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് ശ്രീനാഥ് ഭാസി അവതാരകയോട് അപമര്യാദയായി പെരുമാറിയത്. 

Read More

കാസർഗോഡ്: കേരളത്തിലെ അപൂർവ കടൽപക്ഷിയായ കറുത്ത കടലാള(സോട്ടി ടേൺ) കാസർഗോഡ് ചിത്താരി ബീച്ചിൽ എത്തി. പക്ഷികളെക്കുറിച്ചുള്ള ശാസ്ത്രീയ നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്ന ഇ-ബേർഡ് ആപ്ലിക്കേഷനിലെ വിവരങ്ങൾ പ്രകാരം കാസർഗോഡ് ജില്ലയിൽ ഇത് രണ്ടാം തവണ മാത്രമാണ് ഈ പക്ഷിയെ കണ്ടെത്തുന്നത്. ലാറിഡേ കുടുംബത്തിൽ പെടുന്ന കടൽ പക്ഷിയാണ്. പ്രധാനമായും ഉഷ്ണമേഖലാ സമുദ്രങ്ങളിലാണ് കാണപ്പെടുന്നത്. പനത്തടി സ്വദേശി അനൂപ് കെ മോഹനനാണ് പക്ഷിയെ കണ്ടെത്തിയത്. 2019 ൽ ഇതേ പക്ഷിയെ പനയാലിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പരിക്കേറ്റ് ഗുരുതരാവസ്ഥയിലായതിനാൽ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരമാണ് ചിത്താരി അഴിമുഖത്തിന്‍റെ വടക്ക് ഭാഗത്ത് കറുത്ത കടലാളയെ കണ്ടെത്തിയത്. അവ അപൂർവമായി മാത്രമേ തീരത്തെത്താറുള്ളൂ. ഇവയുടെ ശരാശരി ആയുർദൈർഘ്യം 30 വർഷമാണ്. ദീർഘകാലം തുടർച്ചയായി പറക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ഉറക്കം പോലും പറക്കലിനിടയിലാണ്. ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന ഇത്തരത്തിലുള്ള ഉറക്കം തലച്ചോറിന്‍റെ ഒരു ഭാഗം വിശ്രമിക്കുന്നതിലൂടെ സാധ്യമാണ്. ജനസാന്ദ്രത കുറഞ്ഞ ദ്വീപുകളിലെ പാറകൾ പ്രജനന സീസണിൽ മുട്ടയിടാൻ തിരഞ്ഞെടുക്കുന്നു. പൂർണ്ണ…

Read More

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടി20യിൽ ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്നലെ ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യ അടുത്ത രണ്ട് മത്സരങ്ങളിലും തകർപ്പൻ ജയവുമായി തിരിച്ചു വരികയായിരുന്നു. ഈ വർഷത്തെ ഇന്ത്യയുടെ ഇരുപത്തിയൊന്നാം വിജയമായിരുന്നു ഇന്നലത്തേത്. ഈ വിജയത്തോടെ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി-20 അന്താരാഷ്ട്ര വിജയങ്ങൾ നേടിയ ടീമെന്ന റെക്കോർഡും രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം സ്വന്തമാക്കി. ചിരവൈരികളായ പാകിസ്ഥാന്‍റെ റെക്കോർഡാണ് ഇന്ത്യ മറികടന്നത്. കഴിഞ്ഞ വർഷം 20 ടി20 മത്സരങ്ങളാണ് പാകിസ്താൻ ജയിച്ചത്. ഓസ്ട്രേലിയയ്‌ക്കെതിരായ വിജയത്തിന് ശേഷം ഇന്ത്യ ഇനി ദക്ഷിണാഫ്രിക്കയെ നേരിടും. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര കൂടിയാണിത്. ഈ പരമ്പരയ്ക്ക് ശേഷം ടി20 ലോകകപ്പാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

Read More

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ കൺസഷൻ ടിക്കറ്റ് പുതുക്കാൻ മകളുമായി എത്തിയ പിതാവിനെ മർദ്ദിച്ച ജീവനക്കാർ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ജാമ്യഹർജി അഡി. സെഷൻസ് കോടതി ഈ മാസം 28ന് കേസ് പരിഗണിക്കും. പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ അഡീഷണൽ സെഷൻസ് കോടതിക്ക് കൈമാറി. പ്രതികളായ കണ്ടക്ടർ എൻ.അനിൽകുമാർ, സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ്, സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷ്, അസിസ്റ്റന്റ് സി.പി.മിലന്‍ എന്നിവരാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. പൂവച്ചൽ പഞ്ചായത്തിലെ ജീവനക്കാരനായ പ്രേമനന് മകൾ രേഷ്മയുടെ മുന്നിൽ വച്ചാണ് മർദ്ദനമേറ്റത്. സെപ്റ്റംബർ 20ന് നടന്ന സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. എംഡിയും പരസ്യമായി ക്ഷമാപണം നടത്തി. ഇതിനിടെയാണ് പ്രതികൾ ഒളിവിൽ പോയത്. യൂണിയൻ നേതാക്കളായ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കാൻ വേണ്ടിയാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആക്ഷേപം. തങ്ങൾ നിരപരാധിയാണെന്നും വ്യക്തിവൈരാഗ്യത്തിന്‍റെ പേരിൽ വ്യാജ പരാതികൾ നൽകിയത് പരാതിക്കാരനായ പ്രേമനാണെന്നും പ്രതികൾ…

Read More