- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
- തടവുകാരില് നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില് ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
- മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
- വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
- ’10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം’; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
- എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം
Author: News Desk
കൊച്ചി: സിനിമാ പ്രമോഷൻ സമയത്ത് ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിയെ മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി ശ്രീനാഥ് ഭാസിയുടെ ശരീര സാമ്പിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്ത സാമ്പിൾ എന്നിവയുടെ സാമ്പിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്. അഭിമുഖ സമയത്ത് താരം മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനാണ് പരിശോധന നടത്തുന്നത്. എന്നാൽ, ശ്രീനാഥ് ഭാസി മയക്കുമരുന്ന് ഉപയോഗിച്ചതായി പരാതിക്കാരിയിൽ നിന്ന് ഒരു പരാതിയും ഉണ്ടായിരുന്നില്ല. ‘ചട്ടമ്പി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി. ഇന്നലെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐപിസി 509 , 354 , 294 ബി എന്നീ മൂന്ന് വകുപ്പുകൾ പ്രകാരമാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്. നടനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ…
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കിടയിൽ റോഡ് നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് റോഡ് നിയമങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി സെപ്റ്റംബർ 28 ന് പ്രകാശനം ചെയ്യും. സെക്രട്ടേറിയറ്റിൽ പി.ആർ. ചേംബറിൽ പ്രകാശനച്ചടങ്ങ് നടക്കും. റോഡ് നിയമങ്ങൾ, മാർക്കിംഗുകൾ, അടയാളങ്ങൾ, വാഹന അപകട കാരണങ്ങൾ, നിയമ പ്രശ്നങ്ങൾ, റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ മോട്ടോർ വാഹനവുമായി ബന്ധപ്പെട്ട ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സമഗ്രമായി വിശദീകരിക്കുന്ന ഒരു പുസ്തകം മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പുസ്തകം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഹയർ സെക്കൻഡറി പരീക്ഷ പാസായി ഡ്രൈവിംഗ് ലൈസൻസ് നേടാൻ പ്രായപൂർത്തിയായാൽ ലേണേഴ്സ് ലൈസൻസ് എടുക്കേണ്ടി വരില്ല. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും. രാജ്യത്ത് ആദ്യമായി തയ്യാറാക്കിയ പുസ്തകം പഠിപ്പിക്കാൻ അധ്യാപകർക്ക്…
തിരുവനന്തപുരം: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് വിരുന്ന് ഒരുങ്ങുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരം നാളെ കാര്യവട്ടത്ത് നടക്കും. ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇരു ടീമുകളും രണ്ട് ദിവസങ്ങളിലായി തിരുവനന്തപുരത്തെത്തിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇരു ടീമുകൾക്കും ഗംഭീര സ്വീകരണം നൽകിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയും കേരളത്തിന്‍റെ ക്രിക്കറ്റ് സ്പിരിറ്റിന്‍റെ ഭാഗമാകും. ബിസിസിഐ ജോയിന്‍റ് സെക്രട്ടറി ജയേഷ് ജോർജാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റേഡിയത്തിൽ അപ്രതീക്ഷിത സങ്കീർണതകൾ ഉണ്ടായിരുന്നെങ്കിലും എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. കാര്യവട്ടം ടി20യിലെ ജനങ്ങളുടെ പങ്കാളിത്തം കേരളത്തിന് വനിതാ ഐപിഎൽ ടീമിനെ ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കും. തിരുവനന്തപുരത്ത് എത്തുന്ന ഗാംഗുലി സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണവുമായി സഹകരിക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഗാംഗുലി സംസാരിക്കും.
കല്‍പ്പറ്റ: ചൊവ്വാഴ്ച മുതൽ മറ്റൊരു സത്യാഗ്രഹത്തിന് ഒരുങ്ങുകയാണ് സിസ്റ്റർ ലൂസി കളപ്പുര. മഠം അധികൃതർ അപമര്യാദയായി പെരുമാറുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ഓഗസ്റ്റിൽ തനിക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും മഠം അധികൃതർ തന്നെ ഉപദ്രവിക്കുന്നത് തുടരുകയാണെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം. ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വയനാട് കാരയ്ക്കാമല മഠത്തിന് മുന്നിൽ സത്യാഗ്രഹം ആരംഭിക്കാനാണ് തീരുമാനം. തന്നെ മാനസികമായി പീഡിപ്പിക്കാനും പുറത്താക്കാനുമാണ് മഠം അധികൃതർ ശ്രമിക്കുന്നതെന്നും കഴിഞ്ഞ നാല് വർഷമായി കന്യാസ്ത്രീകളോ മറ്റുള്ളവരോ തന്നോട് സംസാരിച്ചിട്ടില്ലെന്നും അവർ ആരോപിച്ചു.
ബെംഗളൂരു: ഉപയോക്താക്കൾക്കും ട്വിറ്ററിനും നോട്ടീസ് നൽകാതെ ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ സർക്കാരിന് കഴിയില്ലെന്ന് ട്വിറ്റർ കോടതിയെ അറിയിച്ചു. 2021ൽ 39 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിനെതിരെ ട്വിറ്റർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. നിരുപദ്രവകരമായ സന്ദേശങ്ങൾ തടയാൻ സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ട്വിറ്ററിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദാതാര്‍ കോടതിയെ അറിയിച്ചു. ട്വീറ്റുകൾ തടയാൻ സർക്കാർ ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോള്‍ അവ എങ്ങനെയാണ് ഉപദ്രവകാരമാകുന്നതെന്ന് വ്യക്തമാക്കണമെന്നും അഭിഭാഷകന്‍ പറഞ്ഞു. അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള നീക്കത്തിന് പിന്നിലെ കാരണങ്ങൾ സംബന്ധിച്ച് അക്കൗണ്ട് ഉടമകൾക്കും ട്വിറ്ററിനും നോട്ടീസ് അയയ്ക്കണം.
ഹവാന: ക്യൂബയിൽ കുടുംബനിയമങ്ങളുടെ ഭേദഗതിക്ക് ജനങ്ങൾ അംഗീകാരം നൽകി. സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കാൻ കുടുംബനിയമത്തിൽ സർക്കാർ നിർദ്ദേശിച്ച പരിഷ്കാരങ്ങൾക്ക് ജനങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഹിതപരിശോധനയിൽ കുടുംബ കോഡ് മാറ്റുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ ഈ മാറ്റങ്ങൾ നിയമ തലത്തിലും ഔദ്യോഗികമായി നടപ്പാക്കും. ഹിതപരിശോധനയുടെ പ്രാഥമിക ഫലങ്ങൾ പുറത്തുവന്നപ്പോൾ 60 ശതമാനത്തിലധികം പേരും കുടുംബ കോഡ് മാറ്റങ്ങളെ അനുകൂലിച്ച് വോട്ട് ചെയ്തു. ക്യൂബക്കാർ 100 പേജുള്ള പുതിയ ഫാമിലി കോഡിന് അംഗീകാരം നൽകി.
“ലൂയിസ് എന്ന കഥാപാത്രത്തിന്‍റെ ഉജ്ജ്വല പ്രകടനത്തിലൂടെ ഇന്ദ്രൻസ് ചേട്ടൻ ഞങ്ങളുടെ സൂപ്പർസ്റ്റാറായി മാറി,” ലൂയിസ് എന്ന ചിത്രത്തിന്‍റെ സംവിധായകൻ ഷാബു ഉസ്മാൻ പറയുന്നു. ടൈറ്റിൽ റോളിൽ ഇന്ദ്രൻസ് നായകനാകുന്ന ‘ലൂയിസ്’ നവംബർ നാലിന് റിലീസിനൊരുങ്ങുകയാണ്. കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എബ്രഹാം കൊട്ടുപള്ളിലാണ് ഷാബു ഉസ്മാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത്. “സംവിധായകന്‍റെയും എഴുത്തുകാരന്‍റെയും ചിന്തകൾക്കൊപ്പം ഒരു കഥാപാത്രം അവതരിപ്പിക്കുകയും അഭിനയിക്കുകയും അത് മനോഹരമാക്കുകയും ചെയ്യുമ്പോൾ മാത്രമേ ഒരു നടൻ സൂപ്പർസ്റ്റാർ ആകുകയുള്ളൂ. ലൂയിസ് എന്ന കഥാപാത്രത്തെ വിജയിപ്പിച്ച ഇന്ദ്രൻസ് ഞങ്ങൾക്ക് ഒരു സൂപ്പർസ്റ്റാറാണ്,” ‘ലൂയിസ്’ നിർമ്മാതാക്കൾ പറയുന്നു. ഇന്ദ്രൻസിന്‍റെ അഭിപ്രായത്തിൽ ഈ വേഷം താൻ ചെയ്തുട്ടള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. പുതിയ കാലഘട്ടത്തിലെ ഓൺലൈൻ പഠനത്തിന്‍റെ ദൂഷ്യങ്ങൾ ചിത്രീകരിക്കുന്ന ഒരു സിനിമയാണ് ലൂയിസ്. സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്, ശശാങ്കൻ,…
റെക്കോർഡ് വിൽപ്പനയുമായി മീഷോ. നവരാത്രിയോടനുബന്ധിച്ച അഞ്ച് ദിവസത്തെ ഉത്സവ സീസൺ വിൽപ്പനയുടെ ആദ്യ ദിവസമായ വെള്ളിയാഴ്ച 87.6 ലക്ഷം ഓർഡറുകളാണ് മീഷോക്ക് ലഭിച്ചത്. ഇതിലൂടെ ബിസിനസിൽ 80 ശതമാനം വർദ്ധനവുണ്ടായി. സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ കഴിഞ്ഞ ദിവസം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ആദ്യ ദിവസം തന്നെ ഓർഡറുകളിൽ 85 ശതമാനവും നഗരങ്ങളിൽ നിന്നാണെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. പ്രധാന ഉത്സവ വിൽപ്പന ഇവന്‍റിന്‍റെ ആദ്യ ദിവസം 87.6 ലക്ഷം ഓർഡറുകളാണ് മീഷോ നേടിയത്. മീഷോ മെഗാ ബ്ലോക്ക്ബസ്റ്റർ സെയിലിന്‍റെ നേട്ടമാണിത്. ഒരു ദിവസം കമ്പനി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഓർഡറാണിത്. ആദ്യ ദിവസം മുതൽ ഏകദേശം 80 ശതമാനം വർദ്ധനവ് ഉണ്ടായി,” – പ്രസ്താവനയിൽ പറയുന്നു. ജാംനഗർ, ആലപ്പുഴ, ചിന്ദ്വാര, ദവെൻഗരെ, ഹസൻ, ഗോപാൽഗഞ്ച്, ഗുവാഹത്തി, സിവാൻ, തഞ്ചാവൂർ, അംബികാപൂർ എന്നിവയുൾപ്പെടെ രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് ഓർഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. ഏറ്റവും കുറഞ്ഞ വിലയിൽ ഏകദേശം…
ലണ്ടന്‍: ലണ്ടനിൽ ആഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടതായി ഇന്ത്യൻ ക്രിക്കറ്റ് താരം താനിയ ഭാട്യ. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ കളിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു താനിയ. തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് താനിയ ഇക്കാര്യം വെളിപ്പെടുത്തിയത്. “ലണ്ടനിൽ കൊള്ളയടിക്കപ്പെട്ടതിൽ അങ്ങേയറ്റം നിരാശയും ഞെട്ടലും തോന്നുന്നു. ഞാൻ താമസിച്ചിരുന്ന മാരിയറ്റ് ഹോട്ടല്‍മുറിയിലെത്തിയ ഒരാള്‍ ബാഗുമായി കടന്നുകളയുകയായിരുന്നു. ബാഗിൽ പണവും കാർഡുകളും വാച്ചുകളും ആഭരണങ്ങളും ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ഉടൻ അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു,” താനിയ ട്വീറ്റ് ചെയ്തു.
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിർദേശം നൽകി. ബൂത്ത് ചുമതലയുള്ളവർ മുതൽ മുതിർന്ന നേതാക്കൾ വരെ വീട് കയറൽ അടക്കം സജീവമായി നടത്തണമെന്നാണ് നിർദ്ദേശം. തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് നിർദേശം. മത സാമുദായിക സംഘടനകളുടെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുക്കാൻ ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടു. മണ്ഡലത്തിന്‍റെ ചുമതലയുള്ള ദേശീയ നേതാക്കൾ എല്ലാ മാസവും നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശൂർ, പാലക്കാട് സീറ്റുകളെ ലക്ഷ്യമിട്ടാണ് ആക്ഷൻ പ്ലാൻ. കേരളം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ അധ്യക്ഷൻ തന്നെ കർമ്മപദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്ന് മുതൽ ആറ് മണ്ഡലങ്ങളിൽ പ്രവർത്തനം ആരംഭിക്കണമെന്നാണ് നദ്ദയുടെ നിർദ്ദേശം. ദേശീയ തലത്തിൽ തയ്യാറാക്കിയ പട്ടികയിൽ ബി.ജെ.പി വിജയസാധ്യത വിലയിരുത്തിയ ആറ് മണ്ഡലങ്ങളിലാണ് കർമ്മപദ്ധതി നടപ്പാക്കുന്നത്. അതേസമയം, കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജെപി നദ്ദ ഇന്നലെ രംഗത്തെത്തിയിരുന്നു.
