- തദ്ദേശ തോൽവി: സിപിഎം വസ്തുതകൾ മറച്ച് വെക്കുന്നുവെന്ന് സിപിഐ, ‘പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചു’
- ഐ.സി.ആർ.എഫ്. ബഹ്റൈൻ ഫാബർ-കാസ്റ്റൽ സ്പെക്ട്ര കലണ്ടർ 2026 പുറത്തിറക്കി
- കുവൈത്തിൽ അതിശൈത്യമെത്തുന്നു, താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്
- സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
- വർത്തമാനകാലത്തെ സ്ത്രീകൾ അറിവ് ആയുധമാക്കി മുന്നോട്ടു പോകണം : ആർ പാർവതി ദേവി.
- ഉണ്ണികൃഷ്ണൻ പോറ്റിക്കുവേണ്ടി പത്മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ
- വടകരക്കാർക്ക് കോളടിച്ചു! പോക്കറ്റ് കാലിയാക്കാതെ യാത്ര ചെയ്യാം, പുത്തൻ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ
- ‘സേവ് ബോക്സ്’ നിക്ഷേപത്തട്ടിപ്പ്, നടന് ജയസൂര്യയെ ചോദ്യം ചെയ്ത് ഇ ഡി
Author: News Desk
കൊച്ചി: വിവാഹിതരായ സ്ത്രീകൾക്ക് ഗർഭച്ഛിദ്രം നടത്താൻ ഭർത്താവിന്‍റെ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടുന്നത് സ്ത്രീയാണെന്നും കോടതി പറഞ്ഞു. ഭർത്താവിന്‍റെ പീഡനത്തെ തുടർന്ന് ഭർതൃഗൃഹം വിട്ട കോട്ടയം സ്വദേശിനിയായ 26 കാരിക്ക് ഗർഭച്ഛിദ്രം നടത്താൻ അനുവാദം നൽകിക്കൊണ്ട് ജസ്റ്റിസ് വി.ജി. അരുൺ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം മെഡിക്കൽ കോളേജിലോ മറ്റേതെങ്കിലും സർക്കാർ ആശുപത്രിയിലോ ഗർഭച്ഛിദ്രം നടത്താനാണ് അനുമതി നൽകിയത്.
‘കേവല നിരോധനം കൊണ്ട് പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിയന്ത്രിക്കാൻ സാധ്യമല്ല’: വി.ഡി സതീശൻ
മലപ്പുറം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകളെ കേവല നിരോധനം കൊണ്ട് മാത്രം നിയന്ത്രിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ട ആർ.എസ്.എസിനുമുണ്ട്. കോൺഗ്രസ് ഇതിനോട് സമരസപ്പെടില്ലെന്നും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായാണു ഭാരത് ജോഡോ യാത്ര. ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കലാണ് കോൺഗ്രസിന്‍റെ ലക്ഷ്യമെന്നും സതീശൻ മലപ്പുറത്ത് പറഞ്ഞു. “അവരെ നിരോധിക്കണം, നിർത്തേണ്ടിടത്ത് നിർത്തണം. വർഗീയമായ വേർതിരിവ് ഉണ്ടാക്കാൻ പാടില്ല. വെറുപ്പും വിദ്വേഷവും പടർത്തി ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. അതിനെ ഞങ്ങൾ ചെറുക്കും. രാഷ്ട്രീയമായിത്തന്നെ ചെറുത്തു തോൽപ്പിക്കും. കേവല നിരോധനം കൊണ്ടുമാത്രം ഇത്തരം ശക്തികളെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം ശക്തികളുമായി സമരസപ്പെടില്ലെന്ന തീരുമാനം ഞങ്ങൾ എടുത്തിട്ടുണ്ട്. ആർഎസ്എസിന്റെയും എസ്ഡിപിഐയുടെയുമെല്ലാം നിലനിൽപ്പ് പരസ്പര സഹായങ്ങളോടെയാണ്. ഒരു കാരണവശാലും ഇത്തരം ശക്തികൾ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല. അവരെ നിർത്തേണ്ടിടത്ത് നിർത്തണം. ഭാരത് ജോഡോ യാത്രയുടെ സന്ദേശം അതാണ്. ഇവരുടെ പ്രവർത്തനങ്ങൾ രാജ്യത്തെ…
ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി ജ്യോതിക. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പം ജ്യോതികയുടെ സാന്നിധ്യവും പ്രഖ്യാപിക്കും എന്നാണ് സൂചന. ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ ജിയോ ബേബി ഒരുക്കുന്ന പുതിയ ചിത്രം ഒരു ഫാമിലി-ഡ്രാമ എന്‍റർടെയ്നർ ആണെന്ന് പറയപ്പെടുന്നു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ മമ്മൂട്ടി അടുത്ത മാസം ജിയോ ബേബി ചിത്രത്തിലേക്ക് കടക്കും. നേരത്തെ പ്രിയദർശന്‍റെ ‘രാക്കിളിപ്പാട്ട്’ എന്ന ചിത്രത്തിൽ ജ്യോതിക അഭിനയിച്ചിരുന്നു. എന്നാൽ ചിത്രം മലയാളത്തിൽ തീയേറ്ററുകളിൽ എത്തിയില്ല. നേരിട്ട് ടി.വി പ്രദര്‍ശനത്തിന് എത്തുകയായിരുന്നു.
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സർക്കാരിനെ നയിക്കുന്ന സി.പി.എം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ പ്രതികരിക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. നിരോധിച്ച് കൊണ്ടുള്ള കേന്ദ്ര വിജ്‌ഞാപനത്തിനായി കാത്തിരിക്കുകയാണ് കേരളം. വിജ്ഞാപനം ലഭിച്ച ശേഷം സംസ്ഥാനം തുടർനടപടികൾ സ്വീകരിക്കും. അതേസമയം, സി.പി.എം കേന്ദ്രങ്ങൾ ഈ വിഷയത്തിൽ കരുതലോടെയാണ് പ്രതികരിച്ചത്. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിൽ പാർട്ടി നിലപാട് കേന്ദ്രകമ്മിറ്റി പ്രഖ്യാപിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു. നിരോധനം കൊണ്ട് കാര്യമില്ലെന്ന തന്‍റെ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയ്ക്ക് എതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിക്കുന്നതിൽ അർത്ഥമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. വിഷയം ആലോചിച്ച ശേഷം പ്രതികരിക്കാമെന്ന് പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. നിലപാട് പറയാൻ…
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കേണ്ട ബാധ്യത മുസ്ലിം സമുദായത്തിനുണ്ടെന്ന് മുസ്ലിം ലീഗ്. സംഘടനയെ വിലക്കിയതിനെ ലീഗ് നേതാവ് എം കെ മുനീർ സ്വാഗതം ചെയ്തു. “നിരോധനം കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. ഇത്തരം സംഘടനകൾ പുതുതലമുറയെ വഴിതെറ്റിക്കുന്നു. വാൾ എടുക്കാൻ പറയുന്നവർ ഏത് ഇസ്ലാമിന്‍റെ ആളുകളാണ്? ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം,” മുനീർ കൂട്ടിച്ചേർത്തു. ആരാണ് പോപ്പുലർ ഫ്രണ്ടിന് സമുദായത്തിന്‍റെ അട്ടിപ്പേറവകാശം നൽകിയത്? അവർ ഇവിടെ നടത്തിയ പ്രസംഗങ്ങൾ കേട്ടിട്ടില്ലേ? ദുർവ്യാഖ്യാനം ചെയ്ത പ്രസംഗങ്ങളാണത്. വാളെടുക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. അവർ ഏത് ഇസ്ലാമിന്‍റെ പ്രതിനിധികളാണ്? ഇവിടത്തെ പണ്ഡിതൻമാർക്ക് ഇതൊന്നും അറിയില്ലേ? എല്ലാ സംഘടനകളും എല്ലായ്പ്പോഴും തീവ്രവാദത്തെ എതിർത്തിരുന്നവരാണ്. പെട്ടെന്ന് ഒരു ദിവസം, വന്നവർ ഖുർആൻ വ്യാഖ്യാനിക്കുകയും ഇതാണ് ഇസ്ലാമിന്‍റെ പാതയാണെന്ന് പറയുകയും ചെയ്തു. ഏത് ഇസ്ലാം ആണ് കൊച്ചുകുട്ടികളോട് ഇങ്ങനെയൊരു മുദ്രാവാക്യം ഉയർത്താൻ പറയുന്നത്? ഭീകരവാദം നശിക്കട്ടെ എന്ന് പ്രവാചകൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇസ്ലാം എന്ന…
ദുബൈ: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനക്കമ്പനികൾ വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി. എന്നിരുന്നാലും, വിമാനം എത്തുന്ന രാജ്യത്ത് മാസ്ക് ധരിക്കണമെന്ന നിബന്ധനയുണ്ടെങ്കിൽ യാത്രക്കാർ അനുസരിക്കാൻ ബാധ്യസ്ഥരാണെന്ന് ഇരു കമ്പനികളും അറിയിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന യുഎഇ സർക്കാർ ഇന്നലെ നീക്കം ചെയ്തിരുന്നു. കൂടാതെ, വിമാനങ്ങളില്‍ യാത്രക്കാര്‍ മാസ്‍ക് ധരിക്കുന്ന കാര്യത്തില്‍ അതത് കമ്പനികള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാനും യുഎഇ ഗവണ്‍മെന്റ് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാനങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന് എമിറേറ്റ്സും ഫ്ലൈ ദുബായ്യും അറിയിച്ചത്. എന്നിരുന്നാലും, യാത്രക്കാർ എത്തുന്ന രാജ്യത്ത് മാസ്ക് നിർബന്ധമാണെങ്കിൽ, അവർ അത് ധരിക്കേണ്ടതായി വരും. വിമാനത്തിൽ മാസ്ക് ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക്, നിർബന്ധമല്ലെങ്കിലും, അത് ചെയ്യാനും അനുവാദമുണ്ട്.
സുരേഷ് ഗോപി വേറിട്ട ലുക്കിലും ഭാവത്തിലും എത്തുന്ന ചിത്രമാണ് ‘മേ ഹും മൂസ’. പ്രഖ്യാപന വേള മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബാണ്. ചിത്രം സെപ്റ്റംബർ 30ന് തീയേറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചതായാണ് വിവരം. കേരളത്തിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുവെന്ന വാർത്ത പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. സൈജു കുറുപ്പും സുരേഷ് ഗോപിയുമാണ് പോസ്റ്ററിൽ ഉള്ളത്. നിരവധി പേർ ചിത്രത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തി. മലപ്പുറം സ്വദേശിയായ മൂസ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീൻ എന്‍റർടെയ്നറായാണ് അവതരിപ്പിക്കുന്നത്. കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെയും തോമസ് തിരുവല്ല ഫിലിംസിന്‍റെയും ബാനറിൽ ഡോ.സി.ജെ.റോയിയും തോമസ് തിരുവല്ലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പൂനം ബജ്വയാണ് നായിക. അശ്വിനി റെഡ്ഡി, സൈജു കുറുപ്പ്, ജോണി ആന്‍റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേശ്,…
ഈസായി കമ്പനി ലിമിറ്റഡും ബയോജെൻ ഇൻകോർപ്പറേഷനും ചേർന്ന് നടത്തിയ ഒരു വലിയ പരീക്ഷണത്തിൽ അവരുടെ പരീക്ഷണാത്മക അൽഷിമേഴ്സ് മരുന്ന് രോഗത്തിന്‍റെ പ്രാരംഭ ഘട്ടങ്ങളിൽ രോഗികളുടെ വൈജ്ഞാനികവും പ്രവർത്തനപരവുമായ ഇടിവുകൾ മന്ദഗതിയിലാക്കുന്നതായി കണ്ടെത്തി. മസ്തിഷ്കം പാഴാക്കുന്ന രോഗത്തിന്‍റെ പുരോഗതിയെ 27% മന്ദഗതിയിലാക്കുന്ന മരുന്നായ ലെകനെമാബ്, ഒരു പ്ലാസിബോയുമായി താരതമ്യപ്പെടുത്തുമ്പോൾ പഠനത്തിന്‍റെ പ്രധാന ലക്ഷ്യം നിറവേറ്റുകയും ഫലപ്രദമായ ചികിത്സ ആഗ്രഹിക്കുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രതീക്ഷ നൽകുകയും ചെയ്യുന്നു. ആദ്യകാല അൽഷിമേഴ്സ് ഉള്ള ആളുകളുടെ തലച്ചോറിൽ നിന്ന് അമിലോയിഡ് ബീറ്റ എന്ന പ്രോട്ടീനിന്റെ സ്റ്റിക്കി ഡെപ്പോസിറ്റുകൾ നീക്കം ചെയ്യുന്നത് രോഗത്തിന്റെ മുന്നേറ്റം വൈകിപ്പിക്കുമെന്ന ദീർഘകാല സിദ്ധാന്തത്തെ 1,800 രോഗികളുടെ ട്രയലിൽ നിന്നുള്ള ഫലങ്ങൾ തെളിയിക്കുന്നതായി ഐസായ് പറഞ്ഞു. “ഇത് ഒരു വലിയ ഫലമല്ല, പക്ഷേ ഇത് ഒരു പോസിറ്റീവ് ഫലമാണ്,” മിനസോട്ടയിലെ റോച്ചെസ്റ്ററിലെ മയോ ക്ലിനിക്ക് അൽഷിമേഴ്സ് ഡിസീസ് റിസർച്ച് സെന്‍റർ ഡയറക്ടർ റൊണാൾഡ് പീറ്റേഴ്സൺ പറഞ്ഞു.
ഹൈദരാബാദ്: തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ അമ്മയും മുതിർന്ന നടൻ കൃഷ്ണയുടെ ഭാര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അന്ത്യം. അസുഖബാധിതയായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. രാവിലെ 9 മണി മുതൽ ഹൈദരാബാദ് പദ്മാലയ സ്റ്റുഡിയോയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് അന്ത്യകർമ്മങ്ങൾ നടക്കുമെന്നാണ് വിവരം. കൃഷ്ണയുടേയും ഇന്ദിരാ ദേവിയുടെയും അഞ്ച് മക്കളിൽ നാലാമനാണ് മഹേഷ് ബാബു. ഇന്ദിരയുമായി വേർപിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിർമലയെ വിവാഹം ചെയ്തിരുന്നു. ഈ വർഷം ആദ്യം മഹേഷ് ബാബുവിന്റെ മൂത്ത സഹോദരൻ രമേഷ് ബാബുവും അന്തരിച്ചിരുന്നു. നമ്രത ശിരോദ്കറെയാണ് മഹേഷ് ബാബു വിവാഹം ചെയ്തത്. ഗൗതം ഘട്ടമനേനി, സിതാര ഘട്ടമനേനി എന്നീ രണ്ട് കുട്ടികളുടെ ഇവർക്കുള്ളത്.
ജിയോഫോൺ 5ജിയുടെ വില ഇന്ത്യയിൽ 8,000 രൂപ മുതൽ 12,000 രൂപ വരെയായിരിക്കുമെന്ന് റിപ്പോർട്ട്. റിലയൻസ് ജിയോയുടെ വരാനിരിക്കുന്ന ഹാൻഡ്സെറ്റ് വ്യത്യസ്ത സ്ക്രീൻ വലുപ്പത്തിലും ഫീച്ചറുകളിലും ഒന്നിലധികം വേരിയന്‍റുകളിൽ ലഭ്യമാകും. ഒരു ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈൻ മുകളിലും താഴെയുമുള്ള നേർത്ത ബെസലുകളിൽ ഫീച്ചർ ചെയ്യുമെന്ന് പറയപ്പെടുന്നു. ഇന്ത്യയിലെ ജിയോഫോൺ 5ജി വില ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കും. കൂടാതെ, ജിയോയുടെ നിലവിലുള്ള ഹാർഡ്വെയർ ഓഫറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫോൺ അപ്ഡേറ്റ് ചെയ്തതും ആധുനികവുമാണെന്ന് പറയപ്പെടുന്നു. കൗണ്ടർപോയിന്‍റ് റിസർച്ചിന്‍റെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ജിയോഫോൺ 5ജിയുടെ വില 12,000 രൂപയിൽ താഴെയായിരിക്കും. കൂടാതെ, 2024 ഓടെ 5 ജി എംഎം വേവ് + സബ് -6 ജിഗാഹെർട്സ് സ്മാർട്ട്ഫോൺ ജിയോ അവതരിപ്പിക്കുമെന്നാണ് സൂചന. 24 ജിഗാഹെർട്സിന് മുകളിലുള്ള എംഎം വേവ് ഫ്രീക്വൻസി ബാൻഡുകൾക്ക് വേഗതയും മതിയായ ലേറ്റൻസി കണക്റ്റിവിറ്റിയും നൽകാൻ കഴിയും. 20:9 ആസ്പെക്ട് റേഷ്യോയുള്ള 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്സലുകൾ)…
