- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
- തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
- മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
- വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
- ’10, 12 ക്ലാസിലെ രോഗബാധിതരായ കുട്ടികൾക്ക് പരീക്ഷയെഴുതാൻ അധിക സമയം അനുവദിക്കണം’; സിബിഎസ്ഇക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
- എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേർ പുറത്ത്; പേരുണ്ടോ എന്നറിയാം
Author: News Desk
മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് ഒരുകാലത്ത് ലോകത്തിലെ മൂന്നാമത്തെ ധനികനായിരുന്നു. എന്നാൽ ഇപ്പോൾ, സ്വന്തം രാജ്യത്തെ ഏറ്റവും ധനികരായ ആളുകളുടെ ആദ്യ 10 പട്ടികയിൽ നിന്ന് പോലും അദ്ദേഹം പുറത്തായി. ഫോബ്സ് പുറത്തുവിട്ട യുഎസിലെ 400 സമ്പന്നരുടെ പട്ടികയിൽ 11-ാം സ്ഥാനത്താണ് സുക്കർബർഗ്. 2015ന് ശേഷം ഇതാദ്യമായാണ് സുക്കർബർഗ് ആദ്യ പത്തിൽ നിന്ന് പുറത്താകുന്നത്. 2021 സെപ്റ്റംബർ മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ സുക്കർബർഗിന് തന്‍റെ സമ്പത്തിന്‍റെ പകുതിയിലധികം നഷ്ടപ്പെട്ടതായി ഫോബ്സ് റിപ്പോർട്ട് ചെയ്യുന്നു. അതായത് 76.8 ബില്യൺ ഡോളർ. പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന ഫേസ്ബുക്ക് മേധാവി ഇപ്പോൾ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫെയ്സ്ബുക്ക് സ്ഥാപിച്ച് നാല് വർഷത്തിൻ ശേഷം 2008ലാണ് സുക്കർബർഗ് ആദ്യമായി കോടീശ്വരനാകുന്നത്. 23-ാം വയസ്സിൽ ഫോബ്സിന്‍റെ 400 സമ്പന്നരുടെ പട്ടികയിൽ 321-ാം സ്ഥാനത്തെത്തി. അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായിരുന്നു അദ്ദേഹം.
റോക്‌സ്‌ബൊറോ: ഫിലഡൽഫിയയ്ക്കടുത്തുള്ള റോക്‌സ്‌ബൊറോ ഹൈസ്കൂളിലുണ്ടായ വെടിവയ്പിൽ ഒരു കൗമാരക്കാരൻ കൊല്ലപ്പെടുകയും നാല് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫിലഡൽഫിയ പൊലീസ് അറിയിച്ചു. റോക്‌സ്‌ബൊറോ ഹൈസ്കൂളിലെ ഫുട്ബോൾ കളിക്കാരൻ ആണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. കളികഴിഞ്ഞു പുറത്തേക്ക് പോകുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. വൈകുന്നേരം 4.41 ഓടെ, സ്കൂളിന് പിന്നിൽ ഒളിച്ചിരുന്ന തോക്കുധാരികൾ 70 റൗണ്ട് വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. വെടിയേറ്റ 14 കാരനായ വിദ്യാർത്ഥിയെ ഐൻസ്റ്റീൻ മെഡിക്കൽ സെന്‍ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവുമധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാളചലച്ചിത്രമാണ് ദൃശ്യം. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, സിംഹള, ചൈനീസ് ഭാഷകളിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തു. അതത് ഭാഷകളില്‍ ഇവയെല്ലാം വിജയങ്ങളുമായിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷം വലിയ ഹൈപ്പുമായി എത്തിയ ദൃശ്യം 2വും പ്രേക്ഷകരുടെ സ്വീകാര്യത നേടുന്നതിൽ വിജയിച്ചു. തെലുങ്ക്, കന്നഡ, ഹിന്ദി റീമേക്കുകളിൽ തെലുങ്ക്, കന്നഡ ഇതിനകം പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു. ഇപ്പോൾ ഹിന്ദി റീമേക്ക് റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ നാളെ റിലീസ് ചെയ്യും. പോസ്റ്റർ സഹിതം ടീസർ നാളെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. അജയ് ദേവ്ഗൺ അവതരിപ്പിക്കുന്ന വിജയ് സാല്ഗോന്കറും കുടുംബവും പോസ്റ്ററിലുണ്ട്. മലയാളം, തെലുങ്ക് പതിപ്പുകൾ നേരിട്ടുള്ള ഒടിടി റിലീസുകളാണെങ്കിലും കന്നഡ റീമേക്ക് തിയറ്റർ റിലീസായിരുന്നു. ഹിന്ദി പതിപ്പും തിയറ്റര്‍ റിലീസ് ആണ്. നവംബര്‍ 18 ആണ് തീയതി. തബു, ശ്രിയ ശരൺ, ഇഷിത…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ 24 മണിക്കൂറും പൊതുസേവനത്തിനായി പ്രവർത്തിക്കുന്നയാളെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. എൽഡിഎഫ് സർക്കാരിന്റെ സംസ്ഥാനതല ലഹരി വിരുദ്ധ ക്യാമ്പയിന്‍ ‘നോ ടു ഡ്രഗ്സ്’ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നോ ടു ഡ്രഗ്സ്’ ക്യാമ്പയിന്‍ കേരളത്തിൽ മാത്രമല്ല, രാജ്യത്തും ഒരു പ്രധാന പ്രചാരണ വിഷയമാണെന്ന് ഗാംഗുലി പറഞ്ഞു. വിദ്യാർത്ഥികളും യുവാക്കളും ഈ കാമ്പയിനിന്‍റെ പ്രാധാന്യം മനസ്സിലാക്കണം. കുട്ടികളെ ശരിയായ പാതയിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. ആരോഗ്യം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കണം. സർക്കാരിന്റെ പരിപാടിക്ക് വലിയ പ്രാധാന്യമുണ്ടെന്നും ഗാംഗുലി പറഞ്ഞു. താൻ ആദ്യമായി ക്യാപ്റ്റനായത് കേരളത്തിലെ ഒരു മത്സരത്തിലായിരുന്നെന്നും കേരളം നല്ല ഓർമകൾ മാത്രമാണ് നൽകിയതെന്നും ഗാംഗുലി പറഞ്ഞു. മികച്ച സ്റ്റേഡിയങ്ങളും കാണികളുമുള്ള നാടാണ് കേരളമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോജു ജോർജിനെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘സോളമന്‍റെ തേനീച്ചകള്‍’. ഒക്ടോബർ ഒന്നിന് മനോരമ മാക്സിൽ ചിത്രം പുറത്തിറങ്ങും. നേരത്തെ, ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുകയും ശരാശരി പ്രകടനം നടത്തുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നാലുപേരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.ജി. പ്രഗീഷ് രചന നിർവഹിക്കുന്ന ചിത്രത്തിൽ ജോണി ആന്‍റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിദ്യാസാഗർ മലയാളത്തിലെ തന്‍റെ പ്രിയപ്പെട്ട സംവിധായകനൊപ്പം ഒന്നിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ലാൽ ജോസിന്‍റെ എൽ ജെ ഫിലിംസാണ് ചിത്രം അവതരിപ്പിക്കുന്നത്.
കൊച്ചി: കരുവന്നൂർ ബാങ്കിൽ പണം നിഷേപിച്ചവർക്ക് ഒക്ടോബർ 15 മുതൽ സർക്കാർ പണം തിരികെ നൽകും. ഹൈക്കോടതിയിലാണ് സർക്കാർ തീരുമാനം അറിയിച്ചത്. സർക്കാർ തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പണം തിരികെ നൽകുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേരള ബാങ്കിൽ നിന്നടക്കം വായ്പയെടുത്ത് നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. സഹകരണ മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നെന്നും പ്രതിസന്ധി പരിഹരിക്കാൻ 400 കോടി രൂപ വേണമെന്നാണ് വിലയിരുത്തലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പണം തിരികെ ലഭിക്കുന്നതിനുള്ള മാർഗങ്ങൾ പുനഃസ്ഥാപിക്കാനും മുഴുവൻ നിക്ഷേപ തുകയും തിരികെ നൽകാനും യോഗം തീരുമാനിച്ചതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പണം ആവശ്യമുള്ളവർ ബാങ്കിനോട് രേഖാമൂലം ചോദിക്കാനും ആവശ്യമുള്ളവർക്ക് നൽകിയ പേയ്മെന്‍റുകളുടെ രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. 2021 ജൂലൈ 14നാണ് കരുവന്നൂർ എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് തട്ടിപ്പിന്‍റെ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. ദീർഘകാലത്തെ പ്രവാസജീവിതത്തിൽ നിന്ന് സമ്പാദിച്ച പണം, സർവീസിൽ നിന്ന്…
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്‍റെ ഹർത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് 233 പേരെ കൂടി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ 349 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ ജില്ലകളിൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും അറസ്റ്റിലായവരുടെ എണ്ണവും ഇങ്ങനെ: തിരുവനന്തപുരം സിറ്റി – 25, 62,തിരുവനന്തപുരം റൂറൽ – 25, 154,കൊല്ലം സിറ്റി – 27, 196,കൊല്ലം റൂറൽ – 15, 115,പത്തനംതിട്ട – 18, 137,ആലപ്പുഴ – 16, 92,കോട്ടയം – 27, 410,ഇടുക്കി – 4, 36,എറണാകുളം സിറ്റി – 8, 69,എറണാകുളം റൂറൽ – 17, 47,തൃശ്ശൂർ സിറ്റി – 11, 19,തൃശ്ശൂർ റൂറൽ – 21, 21,പാലക്കാട് – 7, 89,മലപ്പുറം – 34, 172,കോഴിക്കോട് സിറ്റി – 18, 70,കോഴിക്കോട് റൂറൽ – 29, 89,വയനാട് – 6, 115,കണ്ണൂർ സിറ്റി -…
പട്ന: ഐ.ആർ.സി.ടി.സി തട്ടിപ്പുമായി ബന്ധപ്പെട്ട് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനോട് ഒക്ടോബർ 18ന് ഹാജരാകാൻ ഡൽഹിയിലെ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടു. കേസിൽ ജാമ്യം റദ്ദാക്കണമെന്ന സിബിഐയുടെ ആവശ്യത്തിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് തേജസ്വിയുടെ അഭിഭാഷകൻ നൽകിയ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. 2018 ഒക്ടോബറിലാണ് തേജസ്വിക്ക് ജാമ്യം ലഭിച്ചത്. കേസിലെ മുഖ്യപ്രതിയായ ആർജെഡി തലവൻ ലാലു യാദവിന് വൃക്ക സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാൻ അനുമതി നൽകി. സിംഗപ്പൂരിലെ ചികിൽസയ്ക്ക് ഒക്ടോബർ 10 മുതൽ 25 വരെയാണ് കോടതി വിദേശ യാത്രാ അനുമതി നൽകിയത്.
തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ ടി20യിൽ നിർണായക ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ്, ജസ്പ്രീത് ബുംറ പരിക്ക് കാരണം കളിക്കില്ലെന്ന് വ്യക്തമാക്കിയത്. പരിശീലനത്തിനിടെ നട്ടെല്ലിന് പരിക്കേറ്റ ബുംറയ്ക്ക് ഇന്നത്തെ മത്സരത്തിനായി വിശ്രമം അനുവദിച്ചതായി ബിസിസിഐ ട്വീറ്റ് ചെയ്തു. ബി.സി.സി.ഐ മെഡിക്കൽ ടീം ബുംറയെ പരിശോധിക്കുന്നുണ്ട്, അദ്ദേഹം ആദ്യ മത്സരത്തിൽ കളിക്കില്ല. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ നട്ടെല്ലിന് പരിക്കേറ്റ ബുംറ രണ്ട് മാസമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ബുംറ തിരിച്ചെത്തി. എട്ടോവര്‍ വീതമാക്കി കുറച്ചിരുന്ന ആ മത്സരത്തില്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെ വിക്കറ്റെടുത്തെങ്കിലും രണ്ടോവറില്‍ ബുമ്ര 20ലേറെ റണ്‍സ് വഴങ്ങി. മൂന്നാം മത്സരത്തിലാകട്ടെ ബുമ്ര നാലോവറില്‍ 50 റണ്‍സിലേറെ വഴങ്ങുകയും ചെയ്തു.
ന്യൂഡൽഹി: ഇറ്റലിയുടെ നിയുക്ത പ്രധാനമന്ത്രി ജോർജിയ മെലോണിക്കിന് ആദ്യ സന്ദേശം അയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായ ജോർജിയയെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശത്തിൽ ഇന്ത്യയുടെ പ്രതീക്ഷകളെക്കുറിച്ചും മോദി സംസാരിച്ചു. ഇറ്റാലിയൻ പൊതുതെരഞ്ഞെടുപ്പിൽ ഫ്രാറ്റെല്ലി ഡി ഇറ്റാലിയ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചതിന് അഭിനന്ദനങ്ങൾ എന്ന് മോദി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ-ഇറ്റലി ബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, “മോദി ട്വീറ്റ് ചെയ്തു. ജോർജിയ ആദ്യം എഴുതി, “വളരെ നന്ദി.” “നിങ്ങളുമായും നിങ്ങളുടെ സർക്കാരുമായും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ്, അന്താരാഷ്ട്ര പ്രശ്നങ്ങളിലും മറ്റ് ആഗോള വെല്ലുവിളികളിലും ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയും,” അവർ ട്വിറ്ററിൽ കുറിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഇറ്റലിയിലെ പൊതുതെരഞ്ഞെടുപ്പിൽ ജോർജിയയും പാർട്ടിയും വൻ വിജയം നേടിയതായാണ് റിപ്പോർട്ട്. തീവ്രവലതുപക്ഷ പാർട്ടിയായ ഫ്രാറ്റെല്ലി ഡി ഇറ്റായ അധികാരത്തിലെത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സത്യമാണെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്…
