- നിവിൻ പോളി- അഖിൽ സത്യൻ ചിത്രം ‘സർവ്വം മായ’ നാളെ മുതൽ തിയേറ്ററുകളിൽ
- ‘വാജ്പേയ്യുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കണം’; ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്
- കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനി അല്‍ഹിന്ദ് എയറിന് കേന്ദ്രാനുമതി; ആകാശത്ത് ഇനി പുത്തന്‍ ചിറകുകള്
- പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു
- കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്
- പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്
- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
Author: News Desk
ന്യൂഡല്‍ഹി: യാത്രക്കാർക്ക് 5 ജി നെറ്റ്‌വര്‍ക്ക് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജിഎംആർ ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. ടെലികോം സേവന ദാതാക്കൾ (ടിഎസ്പി-ടെലികോം സേവന ദാതാക്കൾ) 5 ജി സേവനം അവതരിപ്പിക്കുന്നതോടെ വിമാനത്താവളത്തിലെത്തുന്നവർക്ക് ഈ സൗകര്യം ആസ്വദിക്കാൻ കഴിയും. നിലവിൽ മിക്ക വിമാനത്താവളങ്ങളും വൈഫൈ സംവിധാനം വഴി യാത്രക്കാർക്ക് വയർലെസ് സേവനങ്ങൾ നൽകുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ വിമാനത്താവളങ്ങളിൽ കൂടുതൽ ബാൻഡ് വിഡ്ത്തും കൂടുതൽ വേഗതയും ആവശ്യമാണ്. 5ജി ശൃംഖല നിലവിൽ വരുന്നതോടെ നിലവിലെ വൈഫൈ സംവിധാനത്തേക്കാൾ 20 മടങ്ങ് വേഗത്തിൽ ഇന്‍റർനെറ്റ് ലഭ്യമാക്കാൻ യാത്രക്കാർക്ക് സാധിക്കും.
ഡൽഹി: രാജ്യവ്യാപകമായി സിബിഐ നടത്തിയ ‘ഓപ്പറേഷൻ ഗരുഡ’ ലഹരിവേട്ടയിൽ എട്ട് സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റിലായത് 175 പേർ. 127 കേസുകൾ രജിസ്റ്റർ ചെയ്യുകയും രാസവസ്തുക്കൾ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. പഞ്ചാബ്, ഡൽഹി, ഹിമാചൽപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പോലീസ് സേന, ഇന്‍റർപോൾ, എൻസിബി എന്നിവയുമായി സഹകരിച്ചാണ് സിബിഐ റെയ്ഡ് നടത്തിയത്. 6600ഓളം പേരെ പരിശോധിച്ച ശേഷമാണ് 127 കേസുകൾ രജിസ്റ്റർ ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിജയകരമായി നടപ്പാക്കിയ ഡ്യൂട്ടി സംവിധാനം പഠിക്കാൻ കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. സംഘം കർണാടകയിലേക്ക് പോവുകയാണ്. ഇത്തവണ ഉദ്യോഗസ്ഥരെ മാത്രമല്ല സംഘടനാ പ്രതിനിധികളെയും ഒപ്പം കൂട്ടും. അവിടെ ജീവനക്കാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണുകയും പഠിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കർണാടകയിൽ നടപ്പാക്കുന്ന 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സംവിധാനവും കെ.എസ്.ആർ.ടി.സി പരിഗണിക്കുന്നുണ്ട്. മുഴുവൻ ട്രേഡ് യൂണിയനുകളും ഇതിനെ എതിർക്കുന്നതിനാലാണ് അവരെ ഒപ്പം കൂട്ടി കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നത്. രണ്ട് രീതിയിലിലുള്ള സിംഗിള്‍ ഡ്യൂട്ടികളാണ് കര്‍ണാടക നടപ്പാക്കുന്നത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഒരു ഡ്യൂട്ടി. മറ്റൊന്ന് വൈകിട്ട് തുടങ്ങി രാത്രി 10-ന് അവസാനിക്കുകയും, രാവിലെ പുനരാരംഭിച്ച് ഏഴിന് തീരുന്ന വിധത്തിലുള്ളതുമാണ്. തിരക്ക് കുറയുമ്പോൾ ബസുകൾ കുറക്കുകയും തിരക്കുള്ളപ്പോൾ പരമാവധി ബസുകൾ നിരത്തിലിറക്കുകയും ചെയ്യും. ദീർഘദൂര ബസുകളില്‍ പ്രതിദിനം ഒരു ഡ്യൂട്ടി ലഭിക്കുന്ന തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അല്ലാത്ത പക്ഷം എട്ട് മണിക്കൂറിന് ശേഷം ജീവനക്കാരെ മാറ്റും. അതേസമയം…
ന്യൂഡല്‍ഹി: എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിൽ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗെഹ്ലോട്ട് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. ബുധനാഴ്ച രാത്രിയാണ് ഗെഹ്ലോട്ട് യോഗത്തിനായി ദില്ലിയിലെത്തിയത്. രാജസ്ഥാനിലെ വിമത എം.എൽ.എമാരുടെ കലാപത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. രാജസ്ഥാൻ പ്രതിസന്ധി വിഷയത്തിൽ സോണിയ ഗാന്ധിയോട് ക്ഷമ ചോദിച്ചതായും അദ്ദേഹം പറഞ്ഞു. ഗെഹ്ലോട്ട് സോണിയാ ഗാന്ധിയുമായി ഒന്നര മണിക്കൂർ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്ലോട്ടിന്‍റെ പേര് ഉയർന്നുവന്നതാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിന് കാരണമായത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് നിർദ്ദേശത്തിനെതിരെ ഗെഹ്ലോട്ട് പക്ഷത്തെ എം.എൽ.എമാർ കലാപക്കൊടി ഉയർത്തി. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായിരുന്ന ഗെഹ്ലോട്ടിന്‍റെ നടപടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
യൂറോപ്പ്: ലൈംഗിക രോഗമായ സിഫിലിസ് യൂറോപ്പിൽ പടരുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ നീലച്ചിത്ര അഭിനേതാക്കളുടെ ജോലികൾ നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്. രോഗം തുറന്നു പറയാതിരിക്കുന്നത് ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനും തലച്ചോറിന്‍റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനും ഇടയാക്കുമെന്ന് ആരോഗ്യവിദഗ്ധരും ആശങ്കപ്പെടുന്നു. അമേരിക്കയിലെ നീലചിത്ര അഭിനേതാക്കളുടെ ലൈംഗിക ആരോഗ്യ സർട്ടിഫിക്കറ്റുകളുടെ ഡാറ്റാബേസ് സൂക്ഷിക്കുന്ന പാസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. യൂറോപ്പിലെ പോൺതാരങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾക്ക് സിഫിലിസ് ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിഫിലിസിന്‍റെ വ്യാപനം കാരണം പല താരങ്ങളും അഭിനയം നിർത്തിയതായി മുൻ നടി ലിയാൻ യുങ് പറഞ്ഞു.
തിരുവനന്തപുരം: നികുതി കുടിശിക അടയ്ക്കാതെ മുങ്ങിനടക്കുന്ന വാഹനങ്ങളുടെ ഉടമകൾ പിടിക്കപ്പെടും. നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 860 വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. ഈ വാഹനങ്ങളിൽ നിന്ന് സർക്കാരിന് ഇതുവരെ 49 കോടി രൂപ ലഭിക്കാനുണ്ട്. നോട്ടീസ് ലഭിച്ചിട്ടും നികുതി അടയ്ക്കാത്തവർക്കെതിരെ റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കാനുള്ള ഓപ്ഷൻ ഉണ്ട്. ഇത് പ്രയോജനപ്പെടുത്താത്ത വാഹന ഉടമകൾക്കെതിരെയാണ് ജപ്തിനടപടികള്‍ സ്വീകരിക്കുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. നികുതി അടയ്ക്കാത്ത വാഹനങ്ങൾ സാധാരണയായി പരിശോധനയ്ക്കിടെ പിടിക്കപ്പെടും. എറണാകുളം ആർ.ടി.ഒ.യുടെ കീഴിലുള്ള സബ്-ആർ.ടി. ഓഫീസുകളായ തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, ആലുവ, അങ്കമാലി, പറവൂർ എന്നിവിടങ്ങളിലും നികുതി അടയ്ക്കാത്തവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് ലഭിച്ച് നിശ്ചിത ദിവസത്തിനുള്ളിൽ നികുതി അടച്ചില്ലെങ്കിൽ മറ്റ് നിയമനടപടികൾ സ്വീകരിക്കും.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്‍റെ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ഷൂട്ടിംഗിന് ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിയോടെ ചിത്രീകരണം പൂർത്തിയായതായി ഉണ്ണിക്കൃഷ്ണൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. 65 ദിവസമാണ് മമ്മൂട്ടിയുടെ ഷൂട്ടിംഗ് നീണ്ടത്. ആർ.ഡി ഇലുമിനേഷൻസ് ആണ് ഈ വൻ ബജറ്റ് ചിത്രം നിർമിക്കുന്നത്. ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ്‌ലൈനിൽ ഇറങ്ങുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടൻ വിനയ് റായിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനയ് റായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി അറുപതോളം പുതുമുഖങ്ങളാണ് ചിത്രത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാർ തുടങ്ങി 56…
തിരുവനന്തപുരം: കേരളത്തിലേത് മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണെന്ന് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. കേരളത്തെക്കുറിച്ച് എന്നും നല്ല ഓർമ്മകളാണുള്ളതെന്നും കേരളത്തിൽ നടന്ന ഒരു മത്സരത്തിലാണ് താൻ ആദ്യമായി ക്യാപ്റ്റനായതെന്നും ഗാംഗുലി പറഞ്ഞു. സഞ്ജു സാംസണ്‍ കഴിവുള്ള കളിക്കാരനാണ്. ഇന്ത്യൻ ടീമിന്‍റെ പദ്ധതികളിലദ്ദേഹം ഉണ്ട്. സഞ്ജു ഇപ്പോൾ ഏകദിന ടീമിന്‍റെ ഭാഗമാണ്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരം കാണാനെത്തിയ ഗാംഗുലി പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു കളിക്കുമെന്ന സൂചന ഗാംഗുലി നൽകി. രോഹന്‍ കുന്നുമ്മല്‍, ബേസില്‍ തമ്പി എന്നിവരെയും അദ്ദേഹം പ്രശംസിച്ചു. റൊട്ടേഷൻ പോളിസി അനുസരിച്ച് കേരളത്തിൽ കൂടുതൽ മത്സരങ്ങൾ കളിക്കുമെന്നും ഗാംഗുലി പറഞ്ഞു.
ഈ ഭൂമിയിൽ എത്ര ഉറുമ്പുകളുണ്ടാവുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജർമനിയിലെ വുത്സ്ബർഗ്, ഹോങ്കോങ് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിൽ ഭൂമിയിൽ 20 ക്വാഡ്രില്യൺ (20,000,000,000,000,000) ഉറുമ്പുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലെയും ഉറുമ്പുകളിൽ ഇന്നുവരെ നടത്തിയ പഠനങ്ങൾ വിശകലനം ചെയ്താണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഇതിനായി, 489 പഠനങ്ങളുടെ ഫലങ്ങളാണ് അവർ അപഗ്രഥിച്ചത്. മാസങ്ങൾ നീണ്ട പഠനത്തിനുശേഷം, ഭൂമിയിലെ ഉറുമ്പുകളുടെ എണ്ണം 20 ക്വാഡ്രിലിയൻ (20,000,000,000,000,000)) ആണെന്ന് ഗവേഷകർ പ്രഖ്യാപിച്ചു. ഇത് കിറുകൃത്യമാണോ എന്ന് ചോദിച്ചാൽ വ്യക്തമല്ല. ഭൂമിയിലെ മൊത്തം മനുഷ്യരുടെ ജനസംഖ്യ 775.28 കോടിയാണ്. അതായത് ഒരു മനുഷ്യന് ആനുപാതികമായി ഭൂമിയിൽ 25.8 ലക്ഷം ഉറുമ്പുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ.
ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐ നിരോധനത്തെ തുടർന്ന് അതിന്‍റെ പ്രവർത്തനം തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചു വരികയാണ്. എസ്.ഡി.പി.ഐയുടെ സാമ്പത്തിക ഇടപാടുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കുന്നുണ്ട്. 2018 നും 2020 നും ഇടയിൽ ലഭിച്ച സംഭാവനകളെക്കുറിച്ച് എസ്.ഡി.പി.ഐ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഇക്കാലയളവിൽ സംഘടനയുടെ ഓഡിറ്റ് ചെയ്ത അക്കൗണ്ടിൽ 9 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 2020-21 ൽ 2.9 കോടി രൂപയാണ് ലഭിച്ചത്. എന്നാൽ, 22 ലക്ഷം രൂപ മാത്രമാണ് കണക്കുകളിൽ കാണിച്ചത്. ദാതാക്കളുടെ പേരുകൾ ലഭ്യമായിട്ടില്ല. 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ലഭിച്ച 11. 78 കോടി രൂപയില്‍ 10 കോടിയും കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരോധിത പോപ്പുലർ ഫ്രണ്ടിന് വേണ്ടി എസ്.ഡി.പി.ഐ അംഗങ്ങൾ പ്രവർത്തിച്ചാൽ യു.എ.പി.എ പ്രകാരം നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
