- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് ജോലി നൽകിയ എച്ച്ആർഡിഎസിന്‍റെ (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്‍റ് സൊസൈറ്റി) ഓഫീസുകളിൽ റെയ്ഡ്. പാലക്കാട്, കണ്ണൂർ, തൊടുപുഴ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് വിജിലൻസ് റെയ്ഡ് നടത്തിയത്. എച്ച്ആർഡിഎസിന്‍റെ സാമ്പത്തിക സ്രോതസ്സ് പരിശോധിച്ചു വരികയാണ്. തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസിന്‍റെ പ്രത്യേക സംഘമാണ് എച്ച്ആർഡിഎസിന്‍റെ ഓഫീസുകളിൽ പരിശോധന നടത്തുന്നത്. എച്ച്ആർഡിഎസിനുള്ള പണം എവിടെ നിന്നാണ് വരുന്നത്, ഇത് എങ്ങനെ വിനിയോഗിച്ചു, ഏതൊക്കെ ബാങ്ക് അക്കൗണ്ടുകളുണ്ട് എന്നീ കാര്യങ്ങളെല്ലാം പരിശോധിക്കും. സ്വപ്ന സുരേഷിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് എച്ച്ആർഡിഎസിനെതിരെ വിവിധ തരത്തിലുള്ള അന്വേഷണങ്ങൾ നടന്നിരുന്നു. ചില സന്ദർഭങ്ങളിൽ, എച്ച്ആർഡിഎസിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആസൂത്രണം നടന്നതായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലൻസ് വിശദമായ പരിശോധന നടത്തുന്നത്. അതേസമയം, സ്വപ്നയ്ക്ക് ജോലി നൽകിയതിന് സർക്കാരിന്റെ പ്രതികാര നടപടിയാണിതെന്ന് എച്ച്ആർഡിഎസ് വൃത്തങ്ങൾ പറഞ്ഞു.
ജമ്മു കശ്മീർ ഹൈക്കോടതി ഉൾപ്പെടെ രാജ്യത്തെ അഞ്ച് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറി. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി കെ വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനും കൊളീജിയം ശുപാര്‍ശ ചെയ്തു. ജമ്മു കശ്മീർ ഹൈക്കോടതിയിലെ ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെയെ അതേ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ബോംബെ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി പി ബി വരാലയെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഒറീസ ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്വന്ത് സിംഗിനെ അതേ ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കാനും കൊളീജിയം ശുപാർശ ചെയ്തു. ജസ്റ്റിസ് ജസ്വന്ത് സിങ്ങിന്‍റെ മാതൃ ഹൈക്കോടതി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ്. ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ.എസ് മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. ജമ്മു കശ്മീര്‍ ഹൈക്കോടതി…
സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല:പണിമുടക്കുന്നവർ തിരിച്ചു വരുമ്പോൾ ജോലി കാണില്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള ടി.ഡി.എഫ് പ്രഖ്യാപിച്ച പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു. ഇത് രാഷ്ട്രീയ പ്രേരിതമാണ്. എട്ട് മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുകയാണ്. യൂണിയൻ നേതാവിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല. മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ല. മന്ത്രി പറഞ്ഞു. അഞ്ചിനകം ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല. തിരിച്ചു വരുമ്പോൾ ജോലി പോലും ഉണ്ടാകില്ല.ഡ്യൂട്ടി തടഞ്ഞാൽ ക്രിമിനൽ കേസ് എടുക്കും. ഈ വ്യവസായത്തെ തകർക്കാനാണ് ഐഎൻടിയുസി ശ്രമിക്കുന്നതെന്നും ആന്‍റണി രാജു കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ദിഗ്‌വിജയ് സിങ്. മല്ലികാർജുൻ ഖാർഗെ ഹൈക്കമാൻഡിന്‍റെ സ്ഥാനാർത്ഥിയായ പശ്ചാത്തലത്തിലാണ് ഈ നീക്കം. ദിഗ്‌വിജയ് സിംഗ് ഖാർഗെയ്ക്ക് പിന്തുണ അറിയിച്ചതായാണ് റിപ്പോർട്ട്. അധ്യക്ഷ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിൽ മല്ലികാർജുൻ ഖാർഗെയെ കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. താനും മത്സരിച്ചേക്കുമെന്ന് ദിഗ്‌വിജയ് സിംഗ് നേരത്തെ സൂചന നൽകിയിരുന്നു. ശശി തരൂരുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ്‌വിജയ് സിംഗ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്.
ടെഹ്‌റാന്‍: മെഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരായ ഭരണകൂട നടപടികളില്‍ ഇതുവരെ 83 പേർ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ട്. പ്രതിഷേധം രണ്ടാഴ്ച പിന്നിടുമ്പോഴാണ് മരണസംഖ്യ 80 കടന്നത്. ഇറാൻ പ്രതിഷേധത്തിൽ കുട്ടികളടക്കം 83 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതായി നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്സ് ട്വിറ്ററിൽ കുറിച്ചു.
ഡൽഹി: കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം) രണ്ടാം ഘട്ട അലോട്ട്‌മെന്റിന്റെ പ്രൊവിഷണൽ ലിസ്റ്റ് കേരള എൻട്രൻസ് കമ്മീഷണറുടെ (സിഇഇ) ഓഫീസ് പ്രസിദ്ധികരിച്ചു. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ അലോട്ട്മെന്റിന്റെ പ്രൊവിഷണൽ ലിസ്റ്റ് പരിശോധിക്കാം. ലഭ്യമായ സീറ്റുകളുടെ എണ്ണം, കീം പ്രവേശന പരീക്ഷയിൽ ഉദ്യോഗാർത്ഥികൾ നേടിയ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് കീം 2022 ഘട്ടം-2 പ്രൊവിഷണൽ ലിസ്റ്റ്. പ്രൊവിഷണൽ ലിസ്റ്റിലെ പരാതികൾ പരിഗണിച്ച ശേഷമായിരിക്കും അന്തിമ പട്ടിക ലഭ്യമാക്കുക. കീം 2022 സീറ്റ് അലോട്ട്‌മെന്റ് ഒന്നാം ഘട്ടം സെപ്റ്റംബർ 22ന് പുറത്തിറക്കിയിരുന്നു.
കര്‍ണാടകയിൽ 42 പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ അടച്ചുപൂട്ടി; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ബംഗലൂരു: കർണാടകയിലെ പോപ്പുലർ ഫ്രണ്ടിന്‍റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും സംസ്ഥാന കമ്മിറ്റി ഓഫീസ് ഉൾപ്പെടെ 42 കേന്ദ്രങ്ങൾ സീൽ ചെയ്യുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകളിലുണ്ടായിരുന്ന ഫയലുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. സീൽ ചെയ്ത ഓഫീസുകൾക്ക് പുറത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിന്‍റെ ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേനന്ദ്ര പറഞ്ഞു.
ഗ്ലോബൽ ഇന്നൊവേഷൻ ഇൻഡക്സ് 2022ൽ ലോകത്തിലെ ഏറ്റവും നൂതന സമ്പദ് വ്യവസ്ഥയായി സ്വിറ്റ്സർലൻഡിനെ തിരഞ്ഞെടുത്തു. തുടർച്ചയായ 12-ാം വർഷമാണ് സ്വിറ്റ്സർലൻഡ് പട്ടികയിൽ ഒന്നാമതെത്തുന്നത്. പട്ടികയില്‍ ഇന്ത്യ നാല്‍പ്പതാമതാണ്. ആദ്യമായാണ് ഇന്ത്യ ആദ്യ 40ല്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം നാല്‍പ്പത്തിയാറാം സ്ഥാനമായിരുന്നു ഇന്ത്യയ്ക്ക്. താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതാണ്. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് 41 സ്ഥാനങ്ങളാണ് ഇന്ത്യ കയറിയത്. 2015ല്‍ പട്ടികയില്‍ 81ആം സ്ഥാനം ആയിരുന്നു ഇന്ത്യയുടേത്.
ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകനും ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സ്ഥാപനമായ ജിയോയുടെ തലവനുമായ ആകാശ് അംബാനി, ടൈം100 നെക്സ്റ്റ് – ലോകത്തെ ഉയർന്നുവരുന്ന താരങ്ങളുടെ പട്ടികയിൽ ഇടം നേടി. പട്ടികയിലെ ഏക ഇന്ത്യക്കാരനും ആകാശ് അംബാനിയാണ്. അതേസമയം ഇന്ത്യൻ വംശജയായ അമേരിക്കൻ സംരംഭകയായ അമ്രപാലി ഗാനും പട്ടികയിലുണ്ട്. “ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പിലെ പിൻമുറക്കാരനായ ആകാശ് അംബാനി എപ്പോഴും ബിസിനസ്സിൽ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അദ്ദേഹം കഠിനാധ്വാനം ചെയ്താണ് ഉയരങ്ങളിലേക്ക് എത്തുന്നത്,” ടൈം പറഞ്ഞു.
ന്യൂഡൽഹി: റിസർവ് ബാങ്ക് വായ്പാ പലിശ നിരക്കുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും രൂപയുടെ മൂല്യം ഉയർന്നു. ഇന്ത്യയുടെ കറന്‍റ് അക്കൗണ്ട് കമ്മി വർദ്ധിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് രൂപയുടെ മൂല്യം വീണ്ടും ഉയർന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 81.58 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. നേരത്തെ രൂപയുടെ മൂല്യം 81.95 എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. എന്നാൽ രൂപയുടെ മൂല്യം ഇന്ന് 81.86 എന്ന നിരക്കിൽ നിന്ന് മെച്ചപ്പെട്ടു. അതേസമയം, റിസർവ് ബാങ്ക് വീണ്ടും വായ്പാ പലിശ നിരക്ക് ഉയർത്തി. 0.5 ശതമാനമാണ് വർദ്ധിപ്പിച്ചത്.
