- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
ചെന്നൈ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ (68) മൃതദേഹം ഇന്ന് 11 മണിക്ക് ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിൽ കണ്ണൂരിലെത്തിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി വൈകും വരെ തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും. മൃതദേഹം നാളെ രാവിലെ 10 മണിക്ക് കോടിയേരിയുടെ വീട്ടിലെത്തിക്കും. രാവിലെ 11 മുതൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് മൂന്നിന് കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും. ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ, മാഹി നിയോജകമണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കും. അർബുദ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. പാൻക്രിയാറ്റിക് കാൻസർ മൂർച്ഛിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ച അദ്ദേഹത്തെ ഓഗസ്റ്റ് 29നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി മലയാള സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഇർഷാദ് അലി, സംവിധായകൻ അരുണ്‍ ഗോപി തുടങ്ങി നിരവധി പേർ തങ്ങളുടെ പ്രിയ നേതാവിന് സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ എന്നാണ് മോഹൻലാലിന്‍റെ പോസ്റ്റ്. ഒരു ജനപ്രതിനിധി എന്ന നിലയിലും മന്ത്രിയെന്ന നിലയിലും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി ഒരു നല്ല സുഹൃത്തായിരുന്നു. അദ്ദേഹവുമായി വളരെക്കാലത്തെ ബന്ധമുണ്ടായിരുന്നു. ആ സ്നേഹനിധിക്ക് കണ്ണുനീരോടെ വിട, മോഹൻലാൽ കുറിച്ചു. പ്രിയ സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ എന്നാണ് കോടിയേരിയുടെ ചിത്രത്തിനൊപ്പം മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
സിങ്കപ്പുര്‍ സിറ്റി: ഫോർമുല വൺ റേസിൽ സിംഗപ്പൂർ ഗ്രാൻഡ് ഗ്രാന്‍പ്രീക്ക് ഇറങ്ങുമ്പോൾ റെഡ് ബുള്ളിന്‍റെ മാക്സ് വെസ്റ്റപ്പനെ കാത്തിരിക്കുന്നത് രണ്ടാം ലോക കിരീടം. കാര്യങ്ങൾ നന്നായി നടക്കുകയാണെങ്കിൽ, അഞ്ച് റേസുകൾ ശേഷിക്കെ ഡച്ച് ഡ്രൈവർക്ക് തുടർച്ചയായ രണ്ടാം തവണയും ലോകകിരീടം നേടാൻ കഴിയും. എതിരാളികളായ ചാള്‍സ് ലെക്ലര്‍ക്കും സെര്‍ജിയോ പെരസും ആദ്യ സ്ഥാനങ്ങളില്‍ എത്താതിരിക്കുകയും ചെയ്താല്‍ വെസ്റ്റപ്പന് കിരീടം നേടാനാകും. വെസ്റ്റപ്പന് ഇപ്പോൾ 335 പോയിന്‍റാണുള്ളത്. 219 പോയിന്‍റുമായി ഫെരാരിയുടെ ലെക്ലര്‍ക്ക് രണ്ടാം സ്ഥാനത്തും 210 പോയിന്‍റുമായി റെഡ് ബുള്ളിന്‍റെ സെർജിയോ പെരെസ് മൂന്നാമതുമാണ്. ഏറ്റവും വേഗതയേറിയ ലാപ്പ് നേടി വെസ്റ്റപ്പൻ വിജയിക്കുകയും ലെക്ലെർക്ക് എട്ടോ അതിൽ താഴെയോ ഫിനിഷ് ചെയ്യുകയും പെരെസ് നാലാമതോ അതിൽ താഴെയോ ഫിനിഷ് ചെയ്യുകയും ചെയ്താൽ ഡച്ച് ഡ്രൈവർ ലോകകിരീടം നേടും. വേഗമേറിയ ലാപ്പില്ലാതെ വെസ്റ്റാപ്പൻ ഒന്നാമതാണെങ്കിൽ ലെക്ലെർക്ക് ഒമ്പതാം സ്ഥാനത്തും പെരെസ് നാലാമതും ഫിനിഷ് ചെയ്യേണ്ടിവരും. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിൽ നിന്ന് പരമാവധി സ്കോർ…
ന്യൂഡല്‍ഹി: മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ ദേശീയ മെഡിക്കൽ കമ്മീഷൻ കോളേജുകളിൽ നിന്ന് റിപ്പോർട്ട് തേടി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്ര വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ആത്മഹത്യ ചെയ്തു, എത്ര പേർ പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു, പി.ജി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ജോലി സമയം, പ്രതിവാര അവധി ദിവസങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ കമ്മീഷൻ തേടിയിട്ടുണ്ട്. ഒക്ടോബർ ഏഴിനകം വിവരങ്ങൾ ലഭ്യമാക്കണം. എൻ.എം.സി റാഗിംഗ് വിരുദ്ധ സമിതി ചെയർമാൻ ഡോ.അരുണ വി.വാണികറുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് റിപ്പോർട്ട് തേടാൻ തീരുമാനിച്ചത്. മെഡിക്കൽ കോളേജുകളിലെ എല്ലാ ആത്മഹത്യകളും റാഗിംഗ് മൂലമല്ല. എന്നിരുന്നാലും, റാഗിംഗും ഇതിന്‍റെ കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സമിതി നിരീക്ഷിച്ചു. മാതാപിതാക്കളുടെ പരാതികൾ ഇതിന് തെളിവാണ്. റാഗിംഗുമായി ബന്ധപ്പെട്ട പരാതികൾ antiragging@nmc.org.in വെബ്സൈറ്റ് വഴി നൽകാം. ഹോസ്റ്റലുകൾ, കാന്‍റീനുകൾ, ക്ലാസ് മുറികൾ, ലൈബ്രറികൾ, പ്രഭാഷണ ഹാളുകൾ, കാമ്പസിലെ മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇത് പ്രദർശിപ്പിക്കണമെന്ന് എന്‍.എം.സി നിർദ്ദേശം നൽകി.
ന്യൂ ഡൽഹി: സഖാവ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലികൾ അർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സഖാവ് കോടിയേരി ബാലകൃഷ്ണൻ തത്വങ്ങളുടെ നേതാവായിരുന്നു. ആർക്കും വഴങ്ങിക്കൊടുക്കാത്ത നേതാവായിരുന്നു അദ്ദേഹമെന്നും സ്റ്റാലിൻ പറഞ്ഞു. 1975-ലെ പ്രതിസന്ധിക്കാലത്ത് മിസ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചു എന്നതും ശ്രദ്ധേയമാണെന്ന് സ്റ്റാലിൻ പറഞ്ഞു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു അദ്ദേഹം. കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഇന്ന് കണ്ണൂരിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച മൂന്നിന് നടക്കും.
തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശന്‍ പറഞ്ഞു. കോടിയേരിയുടെ ജീവശ്വാസം അക്ഷരാർത്ഥത്തിൽ രാഷ്ട്രീയമായിരുന്നു. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്‍റെ സൗഹൃദം പാർട്ടി ചട്ടക്കൂടിനപ്പുറത്തേക്കും വ്യാപിച്ചുവെന്നും സതീശൻ പ്രസ്താവനയിൽ പറഞ്ഞു. പ്രായോഗിക രാഷ്ട്രീയത്തിന്‍റെ നയതന്ത്രവും കാർക്കശ്യവും ഒരുപോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരി. നിയമസഭാംഗം എന്ന നിലയിലും പ്രതിപക്ഷ ഉപനേതാവ് എന്ന നിലയിലും കോടിയേരി നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. രോഗത്തിന്‍റെ വേദനയിലും സ്വതസിദ്ധമായ പുഞ്ചിരിയോടെ എല്ലാറ്റിനെയും അതിജീവിക്കുമെന്ന ആത്മവിശ്വാസം കോടിയേരി തന്‍റെ ചുറ്റുമുള്ളവർക്ക് നൽകി. സി.പി.എമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു അദ്ദേഹം. ഭാര്യ വിനോദിനിയും മക്കളായ ബിനീഷും ബിനോയിയും മരണസമയത്ത്…
തിരുവനന്തപുരം: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അനുശോചിച്ചു. ദേഹവിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സി.പി.എമ്മിന്‍റെ ചിരിക്കുന്ന മുഖമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. തന്‍റെ രാഷ്ട്രീയ എതിരാളികളുമായും സൗഹൃദം സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ നിര്യാണം കമ്യൂണിസ്റ്റ് പാർട്ടിക്കും കേരള രാഷ്ട്രീയത്തിനും വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു അദ്ദേഹം. അർബുദത്തിന് പുറമെ മറ്റ് ചില ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കു ചെന്നൈയിലേക്ക് പോയത്. സി.പി.എമ്മിനെ മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി കോടിയേരി നയിച്ചിട്ടുണ്ട്. അഞ്ച് തവണ തലശ്ശേരിയിൽ നിന്ന് എം.എൽ.എയായി. തീവ്ര കമ്യൂണിസ്റ്റുകാർക്കിടയിൽ എക്കാലവും സൗമ്യനും സമവായ അന്വേഷകനുമായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ സി.പി.എം സംസ്ഥാന സെക്രട്ടറി…
തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ അനുശോചിച്ചു. മകൻ അരുണ്‍ കുമാർ ആണ് അനുശോചനം അറിയിച്ചത്. ‘കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു, അച്ഛനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു നനവായിരുന്നു’, അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു വി.എസ്. വിഎസ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി. വി.എ അരുൺ കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമായ ആ വാർത്ത കേട്ടു. സ. കോടിയേരി നമ്മെ വിട്ടുപിരിഞ്ഞു. ആദ്യം ചെയ്തത് അച്ഛനോട് വിവരം പറയുകയാണ്. ഒരു നിമിഷം നിശ്ശബ്ദനായിരുന്ന അച്ഛന്‍റെ കണ്ണുകളിൽ ഒരു നനവ് എനിക്ക് വ്യക്തമായി കാണാമായിരുന്നു. ‘അനുശോചനം അറിയിക്കണം’ എന്നുമാത്രം അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു അദ്ദേഹം. അർബുദത്തിന് പുറമെ മറ്റ് ചില ആരോഗ്യപ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സി.പി.എം സംസ്ഥാന…
ന്യൂ ഡൽഹി: മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആദരാഞ്ജലികൾ അർപ്പിച്ചു. സമത്വത്തെയും നീതിയെയും വിമോചനത്തെയും മാനിക്കുന്ന വിഭാഗീയ-മത വർഗീയതക്കെതിരെ നിരന്തരം പോരാടിയ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. ചൂഷണരഹിതമായ ഇന്ത്യൻ സമൂഹത്തിന്‍റെ സാമൂഹിക പരിവർത്തനത്തിനായി അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ ബാധിതനായിരുന്നു അദ്ദേഹം. ഭാര്യ വിനോദിനിയും മക്കളായ ബിനീഷും ബിനോയിയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, ആനി രാജ എന്നിവർ വിവരം അറിഞ്ഞ് ആശുപത്രിയിലെത്തി. സി.പി.എമ്മിനെ മൂന്ന് തവണ സംസ്ഥാന സെക്രട്ടറിയായി കോടിയേരി നയിച്ചിട്ടുണ്ട്. അഞ്ച് തവണ തലശ്ശേരിയിൽ നിന്ന് എം.എൽ.എയായി. തീവ്ര കമ്യൂണിസ്റ്റുകാർക്കിടയിൽ എക്കാലവും സൗമ്യനും സമവായ അന്വേഷകനുമായിരുന്നു കോടിയേരി.
ന്യൂഡൽഹി: റെയിൽവയർ ബ്രോഡ്ബാൻഡ് ഗാർഹിക കണക്ഷൻ ഉള്ളവർക്ക് ഇനി റെയിൽവേ സ്റ്റേഷനുകളിൽ റെയിൽ ടെൽ വൈഫൈ സൗജന്യമായി ഉപയോഗിക്കാം. 6105 റെയിൽവേ സ്റ്റേഷനുകളിൽ റെയിൽ ടെലിന്റെ അതിവേഗ ഇന്‍റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്താം. ആഗോളതലത്തിൽ ഏറ്റവും വലിയ ഏകീകൃത പൊതു വൈ-ഫൈ ശൃംഖലകളിലൊന്നാണ് റെയിൽടെൽ. ഓരോ ദിവസവും 10 ലക്ഷത്തിലധികം ഉപയോക്താക്കൾ ഇത് പ്രയോജനപ്പെടുത്തുന്നുവെന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ 4.82 ലക്ഷം വരിക്കാരാണ് റെയിൽവയറിന് ഉള്ളത്. വീട്ടിലെ ബ്രോഡ്ബാൻഡ് കണക്ഷനുകളിലൂടെ ഒ.ടി.ടി സൗകര്യം പ്രയോജനപ്പെടുത്തുന്ന അതേസമയം, റെയിൽവേ സ്റ്റേഷനുകളിലെ വൈഫൈ സൗകര്യം ഉപയോഗിച്ചും ഒ.ടി.ടി കാണാം. 14 ഒ.ടി.ടികളാണ് നിലവിൽ ബ്രോഡ്ബാൻഡ് കണക്ഷനോടൊപ്പം ലഭിക്കുക. 499 രൂപയാണ് കണക്ഷന് ഈടാക്കുക.
