Author: News Desk

മധ്യപ്രദേശ് : മധ്യപ്രദേശിലെ റെയ്സൺ ജില്ലയിൽ രാജ്യത്തെ ഉന്നത പദവിയിൽ ഉള്ളവർക്ക് സമാനമായ സൗകര്യങ്ങൾ ലഭിക്കുന്ന ഒരു വൃക്ഷമുണ്ട്. അതിന്‍റെ ഒരു ഇല കൊഴിഞ്ഞാലും അത് ജില്ലാ ഭരണകൂടത്തിന്‍റെ ഉറക്കം കെടുത്തും. മരത്തിന് കുറവുകളൊന്നുമില്ലെന്ന് ഉറപ്പാക്കാൻ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം 12 ലക്ഷത്തോളം രൂപയാണ് മരത്തിന്‍റെ പരിചരണത്തിനായി ചെലവഴിക്കുന്നത്. എന്താണ് ഈ മരത്തിന്‍റെ പ്രത്യേകത എന്നല്ലേ? ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച അതേ ബോധി വൃക്ഷമാണിത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, യഥാർത്ഥ ബോധി വൃക്ഷത്തിന്‍റെ ഒരു ശിഖരം ശ്രീലങ്കയിലെ അനുരാധപുരയിൽ കൊണ്ടുവന്ന് അവിടെ നട്ടു വളർത്തിയിരുന്നു. 2012 ൽ അന്നത്തെ ശ്രീലങ്കൻ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ ഇന്ത്യ സന്ദർശിച്ചപ്പോൾ അനുരാധപുരയിലെ ബോധി മരത്തിൽ നിന്ന് എടുത്ത ഒരു ശിഖരമാണ് 20 അടി ഉയരത്തിൽ ഇവിടെ തലയെടുപ്പോടെ നിൽക്കുന്നത്. സലാമത്പൂരിലെ ബുദ്ധിസ്റ്റ് സർവകലാശാലയിലെ ഒരു കുന്നിന് മുകളിലാണ് ഈ ബോധി വൃക്ഷം വളരുന്നത്. ഏകദേശം 12-15 ലക്ഷം രൂപ പ്രതിവർഷം…

Read More

24 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകുന്ന പുതിയ നോട്ട് ഫീച്ചറുമായി ഇൻസ്റ്റഗ്രാം. ചെറിയ നോട്ടുകൾ സൃഷ്ടിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. 60 അക്ഷരങ്ങൾ വരെ ഇൻസ്റ്റാഗ്രാം നോട്ട്സിൽ ഉൾപ്പെടുത്താൻ കഴിയും. ഒരു സമയം ഒരു നോട്ട് മാത്രമേ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യാൻ കഴിയൂ. ഇൻസ്റ്റാഗ്രാമിന്‍റെ പുതിയ ഫീച്ചർ ട്വിറ്ററിൻ സമാനമാണ്. ഇൻസ്റ്റാഗ്രാമിൽ നിരവധി പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ നോട്ട് ഫീച്ചർ ഇതിന്‍റെ തുടക്കമാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഫീച്ചറുകൾ ഇൻസ്റ്റാഗ്രാമിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്വിറ്ററിന് സമാനമാണ് ഇൻസ്റ്റഗ്രാമിന്റെ ഈ പുതിയ ഫീച്ചർ. നേരത്തെ ഇൻസ്റ്റഗ്രാമിൽ നിരവധി പുതിയ ഫീച്ചറുകൾ കൊണ്ടു വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ തുടക്കമാണ് പുതിയ നോട്ട് ഫീച്ചർ. വരുംനാളുകളിൽ കൂടുതൽ ഫീച്ചറുകൾ ഇൻസ്റ്റഗ്രാമിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

Read More

കണ്ണൂര്‍: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. മൃതദേഹം എയർ ആംബുലൻസിൽ നാട്ടിലെത്തിക്കും. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ നേതൃത്വത്തിൽ മൃതദേഹം വിമാനത്താവളത്തിൽ ഏറ്റുവാങ്ങും. തുടർന്ന് വിലാപയാത്രയായി തുറന്ന വാഹനത്തിൽ തലശ്ശേരിയിലേക്ക് കൊണ്ടുപോകും. തലശ്ശേരി ടൗൺഹാളിൽ ഉച്ചമുതൽ രാത്രി 10 വരെ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കോടിയേരിയെ മാടപീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.

Read More

വളരെ വ്യത്യസ്തമായ ഒരു ബിസിനസായിരുന്നു സാമിൻ്റേത്. കള്ളൻ വീട്ടിൽ കയറാതെയും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെടാതെയും എങ്ങനെ സുരക്ഷിതരായിരിക്കാമെന്ന് ആളുകൾക്ക് ഉപദേശം നൽകുക എന്നതായിരുന്നു ബിസിനസ്. എന്നാൽ അതേ വ്യക്തിയെ മോഷണത്തിന് പിടികൂടിയിരിക്കുകയാണ് ഇപ്പൊൾ. 2019 ലാണ് 28 കാരനായ സാം എഡ്വേർഡ്സ് ‘സാംസ് ബർ​ഗ്ലറി പ്രിവൻഷൻ’ എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചത്. അതിലൂടെ, മോഷ്ടാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന ഉപദേശമാണ് സാം നൽകിയിരുന്നത്. 20 മില്യൺ ഡോളർ വിലമതിക്കുന്ന സാധനങ്ങൾ താൻ മോഷ്ടിച്ചതായും എന്നാൽ അതിൽ നിന്നെല്ലാം പിൻമാറിയതായും ഇയാൾ പറഞ്ഞിരുന്നു. എന്നിരുന്നാലും, 2022 ഏപ്രിലിൽ, 11 മോഷണങ്ങളും ഒരു കവർച്ച ശ്രമവും നടത്തിയതിന് സാമിനെ അറസ്റ്റ് ചെയ്തു. സാം മൂന്ന് വർഷവും അഞ്ച് മാസവും ജയിൽ ശിക്ഷ അനുഭവിക്കണം. 2021 സെപ്റ്റംബർ മുതൽ 2022 മാർച്ച് വരെയുള്ള ആറ് മാസങ്ങളിൽ, ബെർക്ക്ഷെയറിലെ വിവിധ വീടുകളിൽ നിന്ന് സാം ധാരാളം വിലയേറിയ വസ്തുക്കൾ മോഷ്ടിച്ചിരുന്നു.

Read More

കണ്ണൂർ: സിപിഎം പിബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സ്ആപ്പിൽ അധിക്ഷേപകരമായ നിലയിൽ പോസ്റ്റും അടിക്കുറിപ്പും പങ്കുവെച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺ മാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി. വാട്സ്ആപ്പ് ഗ്രൂപ്പിൽ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് അധിക്ഷേപിച്ചാണ് പൊലീസ് ഉദ്യോഗസ്ഥനായ ഉറൂബ് കുറിപ്പിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറിയാണ് ഉറൂബിനെതിരെ പരാതി നൽകിയത്. സംസ്ഥാന പൊലീസിനെ നവീകരിക്കാൻ മുൻകൈയെടുത്ത ആഭ്യന്തരമന്ത്രിയാണ് കോടിയേരി ബാലകൃഷ്ണനെന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും ഓർക്കുന്ന സമയത്താണ് അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടത്. എക്കാലവും വിവാദങ്ങളിൽ അകപ്പെട്ട ആഭ്യന്തരവകുപ്പിനെ അച്ചടക്കത്തോടെ നിലനിർത്താനായതായിരുന്നു മന്ത്രിസ്ഥാനത്തെ കോടിയേരിയുടെ വിജയം. തുരുമ്പിച്ച നീല ജീപ്പ് ഇന്ന് കേരളത്തിൽ ഒരിടത്തും പോലീസിന്‍റെ ഔദ്യോഗിക വാഹനമല്ല. വെളുത്ത ബൊലേറോയുടെ വരവ് കോടിയേരിയുടെ ആഭ്യന്തരഭരണ കാലത്തിന്‍റെ അടയാളമാണ്. പൊലീസും ജനങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാനായി അദ്ദേഹം തുടക്കമിട്ടതാണ് ജനമൈത്രി പൊലീസ്. സേനയുടെ പ്രവർത്തനങ്ങൾക്ക് സാധാരണക്കാരുടെ സഹായം നൽകുകയായിരുന്നു ലക്ഷ്യം. ഓഫീസുകളും വാഹനങ്ങളും മാത്രമല്ല പൊലീസിന്റെ…

Read More

അബുദാബി: കേരള രാഷ്ട്രീയത്തിലെ നിസ്വാർത്ഥ സേവകനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. വളരെ വേദനയോടും ദുഃഖത്തോടെയുമാണ് അദ്ദേഹത്തിന്‍റെ നിര്യാണം ശ്രവിച്ചത്. നിയമസഭാംഗം, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനം വളരെ ശ്രദ്ധേയമായിരുന്നുവെന്നും യൂസഫലി പറഞ്ഞു. ‘അദ്ദേഹവുമായി ദീര്‍ഘകാലമായുള്ള സഹോദര ബന്ധവും കുടുംബ ബന്ധവുമായിരുന്നു ഉണ്ടായിരുന്നത്. ഈ അവസരത്തിൽ രണ്ടു മാസം മുമ്പ് തിരുവനന്തപുരത്ത് വച്ച് അദ്ദേഹവുമായി സംസാരിച്ചത് ഞാൻ ഓർക്കുന്നു. അദ്ദേഹം സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അബുദാബി പോലീസ് ആസ്ഥാനം സന്ദർശിച്ചതും അവരുമായി ചേർന്ന് സംയുക്ത പ്രവർത്തനങ്ങൾ ആരംഭിച്ചതും ഞാൻ ഓർക്കുന്നു’ യൂസഫലി അനുശോചന കുറിപ്പിൽ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അർബുദ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം. പാൻക്രിയാറ്റിക് കാൻസർ മൂർച്ഛിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ച അദ്ദേഹത്തെ ഓഗസ്റ്റ് 29നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Read More

മഡ്രിഡ്: പരിശീലക സ്ഥാനത്തു നിന്ന് തന്നെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഫുട്ബോൾ ഫെഡറേഷനു മെയിൽ അയച്ച 15 താരങ്ങളെ ടീമിനു പുറത്താക്കി സ്പെയിൻ വനിതാ ഫുട്ബോൾ ടീം പരിശീലകൻ ഹോർഹെ വിൽഡയുടെ പ്രതികാരം. ബലോൻ ദ് ഓർ പുരസ്കാര ജേതാവ് ബാർസയുടെ അലക്സിയ പ്യുട്ടയാസും ടീമിലില്ലെങ്കിലും പരുക്കു മൂലമാണെന്നാണ് വിശദീകരണം നൽകുന്നത്. ഒഴിവാക്കിയ താരങ്ങൾക്ക് പകരമായി 5 പുതുമുഖ താരങ്ങളെ സ്വീഡനും യുഎസിനും എതിരായ മത്സരങ്ങൾക്കുള്ള 23 അംഗ ടീമിലെടുത്തിട്ടുണ്ട് തങ്ങളോട് പരുഷമായി പെരുമാറിയ പരിശീലകനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം കളിക്കാർ ഫെഡറേഷന് കത്തയച്ചിരുന്നു. എന്നാൽ, കളിക്കാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ ഫെഡറേഷൻ 41കാരനായ വിൽഡയെ പരിശീലകനായി തുടരാൻ അനുവദിച്ചു. ഇതോടെ ടീം വിടുമെന്ന് കളിക്കാർ ഭീഷണി മുഴക്കി. കളിക്കാരുടെ ഇമെയിൽ ലഭിച്ചതായി ഫെഡറേഷൻ സ്ഥിരീകരിച്ചെങ്കിലും അത്തരം നീക്കങ്ങൾ ഒരു തരത്തിലും അനുവദിക്കാനാവില്ലെന്ന് ഫെഡറേഷൻ അറിയിച്ചു. പരിശീലകന് പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു. തുടർന്ന് പ്രതിഷേധിച്ച കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

Read More

കൊച്ചി: 2036 ആകുമ്പോഴേക്കും കേരളത്തിൽ അഞ്ചിൽ ഒരാൾ മുതിർന്ന പൗരനാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് മന്ത്രി പി രാജീവ്. അതുകൊണ്ട് തന്നെ വികസന പ്രതിസന്ധികളുടെ രണ്ടാം തലമുറയിലേക്കാണ് കേരളം നീങ്ങുന്നത്. ഈ പ്രതിസന്ധികൾക്ക് പരമാവധി പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സർക്കാർ. ഓരോ മനുഷ്യനും അഭിമാനത്തോടെ ജീവിക്കാനും മരിക്കാനും കഴിയുന്ന ഒരു അന്തരീക്ഷം ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ‘വയോജന സംരക്ഷണ നിയമവും വയോജന പരിരക്ഷയും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായമായവർക്ക് അർഹമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ എം.അനിൽകുമാർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷീബ ലാൽ, ജില്ലാ സാമൂഹിക നീതി ഓഫിസർ കെ.കെ.ഉഷ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുത്ത ഏറ്റവും മുതിർന്ന പൗരന്മാരെയും വയോജന പരിപാലകരായ…

Read More

ന്യൂദല്‍ഹി: പാർട്ടിയുടെ അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും നിഷ്പക്ഷരായി തുടരുമെന്നും ഗാന്ധി കുടുംബം തന്നോട് പറഞ്ഞിരുന്നതായി കോൺഗ്രസ് എംപി ശശി തരൂർ. മഹാരാഷ്ട്രയിലെ ദീക്ഷഭൂമി സ്മാരകം സന്ദർശിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 1956 ഒക്ടോബർ 14-ന് ബി.ആർ അംബേദ്കർ തന്‍റെ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയിൽ തരൂർ പാർട്ടിയുടെ അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങളെ താൻ കണ്ടിരുന്നുവെന്നും ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് അവർ തന്നോട് പറഞ്ഞതായും തരൂർ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read More

5ജി സാങ്കേതികവിദ്യ ഓരോ ഇന്ത്യക്കാരന്‍റെയും ജീവിതത്തെ മാറ്റിമറിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. 5ജി വിക്ഷേപണം ശാശ്വതമായ സ്വാധീനമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. “അത് ഇന്റർനെറ്റിന്റെ ഭാവിയായിരിക്കും. ചെറുകിട ബിസിനസുകാരോ കർഷകരോ ഡോക്ടർമാരോ വിദ്യാർഥികളോ ആകട്ടെ, ഓരോരുത്തരുടെയും ജീവിതത്തിൽ 5ജി ഒരു മാറ്റം കൊണ്ടുവരും. ഇത് നമ്മുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെയും സ്വാധീനിക്കും. നാം ഒരു ഇലക്ട്രോണിക് രാഷ്ട്രമായി മാറുകയും 5 ജി രാജ്യമായി മാറാനുള്ള ദിശയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഞങ്ങൾ 2 ജി, 3 ജി, 4 ജി എന്നിവ അനുഭവിച്ചിട്ടുണ്ട്, പക്ഷേ 5 ജി വയർലെസ് ഇന്റർനെറ്റിന്റെ ഭാവിക്കായി ഒരു ചട്ടക്കൂട് സൃഷ്ടിക്കും.” അദ്ദേഹം പറഞ്ഞു. 5ജി സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. 5 ജിയിലൂടെ നൂതനാശയങ്ങൾക്കും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനും ഉത്തേജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2014ൽ 100 ശതമാനം മൊബൈൽ ഫോണുകളും ഇറക്കുമതി ചെയ്തിരുന്നവയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് എടുത്തുകാണിച്ച് അദ്ദേഹം…

Read More