- കെ.എസ്.സി.എ. ശ്രീനിവാസൻ അനുസ്മരണം സംഘടിപ്പിച്ചു
- വിജയ് ഹസാരെയില്‍ റെക്കോര്‍ഡുകളെ മാല തീര്‍ത്ത് സാക്കിബുള്‍ ഗാനിയും ഇഷാൻ കിഷനും വൈഭവ് സൂര്യവൻഷിയും
- പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു.
- കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
- റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
- പ്രവാസികളുടെ ബിരുദം പരിശോധിക്കാന്‍ കമ്മിറ്റി: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- എസ്ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
- ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്നിന്നുള്ള സ്ലിപ്പ് റോഡിലെ ഒരു വരി വ്യാഴാഴ്ച മുതല്‍ അടച്ചിടും
Author: News Desk
ന്യൂഡൽഹി: കശ്മീരിലെ ജയിൽ മേധാവി ഹേമന്ദ് ലോഹിയയെ ജമ്മുവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുജോലിക്കാരൻ കഴുത്തറുത്തു കൊല്ലുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ശ്വാസം മുട്ടിച്ച് കൊന്നതിനെ തുടർന്ന് പൊട്ടിയ കുപ്പി ഉപയോഗിച്ച് കഴുത്തിൽ കുത്തിയ നിലയിലാണ് മൃതദേഹം. കാണാതായ വീട്ട് ജോലിക്കാരനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മുവിലെത്തിയ അതെ ദിവസമാണ് കൊലപാതകം നടന്നത്. അതിനാൽ പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തുകയാണ്. രണ്ട് മാസം മുമ്പാണ് അദ്ദേഹം ജയിൽ മേധാവിയായി ചുമതലയേറ്റത്.
പെരിന്തൽമണ്ണ: ദേവീ പ്രാർത്ഥനയുടെ പുണ്യം പകരുന്ന മഹാനവമി ഇന്ന്. ഇന്ന് ദേവീപൂജയ്ക്ക് മാത്രമുള്ള ദിവസമാണ്. മഹാനവമി ദിനത്തിൽ സമ്പൂർണ്ണ ഉപവാസം അനുഗ്രഹദായകമാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടക്കും. ഇന്ന് രാവിലെയും വൈകുന്നേരവും ക്ഷേത്രങ്ങളിൽ ഒരുക്കിയ പുസ്തകപൂജ മണ്ഡപങ്ങളിൽ സരസ്വതി പൂജ നടക്കും. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുസ്തകപൂജകൾ നടന്നു. ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവദിനമാണ് വിജയദശമി. വ്രതം നോറ്റ് വിദ്യാർത്ഥികൾ വിദ്യാ ദേവതയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കും. നാളെ രാവിലെ സരസ്വതി പൂജയ്ക്ക് ശേഷമാണ് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം, വാഹനപൂജ എന്നിവ നടക്കും. ക്ഷേത്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, അക്ഷരോപാസനാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദുർഗാഷ്ടമിയോടനുബന്ധിച്ച് ഇന്നലെ ദുർഗ്ഗാ ദേവിക്ക് പ്രത്യേക പ്രാർഥനയുമായി ക്ഷേത്രങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെട്ടു. മഹാനവമി ദിനമായ ഇന്ന് മഹാലക്ഷ്മിയെയും വിജയദശമി ദിനത്തിൽ മഹാ സരസ്വതിയെയും ആരാധിക്കും.
ടോക്യോ: ഉത്തരകൊറിയ ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ദീർഘദൂര മിസൈൽ ആണ് വിക്ഷേപിച്ചത്. മിസൈൽ പരീക്ഷണമാണ് കൊറിയ നടത്തിയത് എന്നാണ് നിഗമനം. മിസൈൽ കടലിൽ പതിച്ചെങ്കിലും ജപ്പാനിൽ പരിഭ്രാന്തി പരത്തി. വടക്കൻ ജപ്പാനിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചു. പലരെയും ഒഴിപ്പിച്ച് ഭൂഗർഭ അറകളിലേക്ക് മാറ്റി. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ ജപ്പാൻ അപലപിച്ചു. മിസൈൽ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയയും ആരോപിച്ചു. ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുമെന്ന് അമേരിക്ക നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉത്തരകൊറിയയുടെ നടപടിക്ക് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക്-യോൾ മുന്നറിയിപ്പ് നൽകി. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം ഐക്യരാഷ്ട്രസഭയുടെ മുഴുവൻ തത്വങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സഖ്യരാഷ്ട്രമായ അമേരിക്കയുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഉത്തരവിട്ടതായും അദ്ദേഹത്തിന്റെ ഓഫീസ് പറഞ്ഞു. ഒക്ടോബർ 16ന് നടക്കാനിരിക്കുന്ന ചൈനീസ് പാർട്ടി കോൺഗ്രസിന് അടുത്ത ദിവസങ്ങളിൽ പ്രകോപനമുണ്ടാകുമെന്ന് യുഎസ്…
കരുവാരകുണ്ട്: അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് യുവതി മരിച്ചു. ആലപ്പുഴ ചന്തിരൂർ മുളക്കപറമ്പ് സുരേന്ദ്രന്‍റെയും സുശീലയുടെയും മകൾ ഹാർഷ (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. ഹാർഷയും കുടുംബവും കരുവാരക്കുണ്ടിലെ അമ്മായിയുടെ വീട്ടിൽ വിരുന്നുവന്നതായിരുന്നു. ചോലയിലെ പാറക്കൂട്ടങ്ങൾക്കു മുകളിൽനിന്ന് ഫോട്ടോയെടുക്കുമ്പോൾ പൊടുന്നനെ മലവെള്ളം ഇരച്ചെത്തുകയായിരുന്നു. ശാന്തമായ ചോലയിൽ വെള്ളം കുറവായിരുന്നു. പ്രദേശത്ത് മഴയുമുണ്ടായിരുന്നില്ല. ഹാർഷയുടെ പിതൃസഹോദരിയുടെ ഭർത്താവ് അരവിന്ദാക്ഷൻ, അരവിന്ദാക്ഷന്‍റെ മകൻ രഞ്ജിത്ത്, മരുമകൻ സുജിത്ത്, സുജിത്തിന്‍റെ ഭാര്യ രമ്യ, മക്കളായ ദിൽഷ, ശ്രേയ എന്നിവരും ഒഴുക്കിൽപെട്ടെങ്കിലും രക്ഷപ്പെട്ടു. അപകടസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ കണ്ടെത്തിയ ഹാർഷയെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കർണാടക : കർണാടകയിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ‘ഭാരത് ജോഡോ യാത്ര’ ശക്തിപ്രകടനമാക്കി മാറ്റി കോൺഗ്രസ്. സോണിയാ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പേരിൽ ഭിന്നിച്ച് നില്‍ക്കുന്ന നേതൃത്വം ജോഡോ യാത്രയോടെ ഒരുമിക്കുമെന്നാണ് ഹൈക്കമാൻഡിന്‍റെ പ്രതീക്ഷ. ഗാന്ധിജയന്തി ദിനത്തിൽ കനത്ത മഴയെ അവഗണിച്ച് പ്രസംഗിക്കുന്ന രാഹുലിനെയാണ് മൈസൂരിൽ കണ്ടത്. ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ രൂക്ഷവിമർശനമാണ് രാഹുൽ പ്രസംഗത്തിൽ ഉയർത്തിയത്. കേരളത്തിൽ ജോഡോ യാത്ര കടുത്ത രാഷ്ട്രീയ വിമർശനം ഒഴിവാക്കിയപ്പോൾ, കർണാടകയിൽ ബിജെപിയെ കടന്നാക്രമിച്ചാണ് പൊതുസമ്മേളനങ്ങള്‍. കമ്മീഷന്‍ അഴിമതിയും രാഷ്ട്രീയ നിയമനങ്ങളും ഉയർത്തിക്കാട്ടി പദയാത്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയുമായി മാറി. നെയ്ത്തുകാരെയും കർഷകരെയും കാണുന്ന രാഹുൽ മഠവും, മസ്ജിദും, പള്ളിയും സന്ദർശിക്കുന്നു. പിന്നാക്ക വോട്ടുകൾക്കൊപ്പം മുന്നാക്ക സമുദായത്തിന്‍റെ പിന്തുണയും ഉറപ്പാക്കാനാണ് ശ്രമം.
തിരുവനന്തപുരം: സ്വകാര്യ മൊബൈൽ സേവനദാതാക്കൾ ഫൈവ് ജിയിലേക്ക് ചുവടു മാറുമ്പോഴും ഫോർ ജിയിൽ പരീക്ഷണം പോലും നടത്താനാകാതെ ബി.എസ്.എൻ.എൽ. ആഗസ്റ്റ് 15ഓടെ നാല് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫോർ ജി ഏർപ്പെടുത്തുമെന്നായിരുന്നു ബി.എസ്.എൻ.എല്ലിന്റെ പ്രഖ്യാപനമെങ്കിലും അത് നടന്നില്ല. സാങ്കേതിക വിദ്യയും ഉപകരണങ്ങളും വിതരണം ചെയ്യേണ്ട കമ്പനി തങ്ങളുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാതായതോടെയാണ് കാര്യങ്ങൾ പാതിവഴിയിലായത്. ഇതോടെ തിരുവനന്തപുരത്ത് 270ഉം എറണാകുളത്ത് 200ഉം കോഴിക്കോട് 126ഉം കണ്ണൂരിൽ 100 ഉം അടക്കം 796 ടവറുകൾ ഫോർ ജിയിലേക്ക് മാറ്റലും അനിശ്ചിതത്വത്തിലാണ്. ഇന്ത്യൻ കമ്പനികളിൽനിന്ന് മാത്രമേ സാങ്കേതിക സംവിധാനങ്ങൾ വാങ്ങാവൂ എന്ന് കേന്ദ്രസർക്കാർ ബി.എസ്.എൻ.എല്ലിന് മുന്നിൽ നിബന്ധന വച്ചിട്ടുണ്ട്. ഓഗസ്റ്റിൽ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് 4ജി സിമ്മുകൾ വിതരണം ചെയ്തിരുന്നു. സാങ്കേതിക ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനാൽ ഇതും വൃഥാവിലായി. 4ജി സേവനം ആവശ്യപ്പെട്ട് കഴിഞ്ഞ ആറ് വർഷമായി ബി.എസ്.എൻ.എൽ ജീവനക്കാർ പ്രക്ഷോഭത്തിലാണ്. 2019 ൽ, പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ബിഎസ്എൻഎല്ലിന് 4 ജി സ്പെക്ട്രം അനുവദിച്ചിരുന്നു, പക്ഷേ ഉപകരണങ്ങൾ…
കോഴിക്കോട്: പ്രകൃതിദുരന്തങ്ങളുടെ സാധ്യത പ്രവചിക്കാനും ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും കോഴിക്കോട് ഗവേഷണ കേന്ദ്രമൊരുങ്ങുന്നു. കുന്ദമംഗലം സി.ഡബ്ല്യു.ആർ.ഡി.എമ്മിലാണ് സംസ്ഥാനത്തെ ദുരന്തസാധ്യത പ്രവചിക്കുന്നതിനുള്ള ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പ്രകൃതിദുരന്തങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രകൃതി ദുരന്ത നിവാരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. സി.ഡബ്ല്യു.ആർ.ഡി.എമ്മിന്‍റെ കുന്ദമംഗലം കാമ്പസിലാണ് രണ്ട് കോടി രൂപ ചെലവിൽ സെന്‍റർ സ്ഥാപിക്കുന്നത്. പ്രകൃതി ദുരന്തങ്ങളെക്കുറിച്ച് കൃത്യമായ മുന്നറിയിപ്പുകൾ നൽകുക എന്നതാണ് പ്രധാന ലക്ഷ്യം. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം. ദുരന്ത നിവാരണത്തിന് പ്രാദേശിക തലത്തിലുള്ള പരിശീലനം നൽകുകയും വിവിധ ഗവേഷണ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയുമാണ് കേന്ദ്രത്തിന്‍റെ ലക്ഷ്യം. ഐ ഐ ടി പാലക്കാട്, കുസാറ്റ്, എന്‍ ഐ ടി സി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവിടെ പഠനവും ഗവേഷണവും നടക്കുക. സി.ഡബ്ല്യു.ആർ.ഡി.എമ്മിലെ ശാസ്ത്രജ്ഞര്‍ തന്നെയാണ് പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. രണ്ടു മാസത്തിനുള്ളില്‍ കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കും.
തിരുവനന്തപുരം: കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് എൻഐഎ റിപ്പോർട്ട്. ദേശീയ അന്വേഷണ ഏജൻസി സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. പട്ടികയിലുള്ള പോലീസുകാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പൊലീസിന്‍റെ സ്പെഷ്യൽ ബ്രാഞ്ച്, ഇന്‍റലിജൻസ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വകുപ്പുകളിൽ ജോലി ചെയ്യുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളുടെ ചുമതലയുള്ളവരുമാണ് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുളളത്. സംസ്ഥാന പൊലീസ് സേനയുടെ നീക്കങ്ങളും പരിശോധനകളും മറ്റ് വിവരങ്ങളും പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടവർക്ക് ചോർത്തി നൽകി എന്നതുൾപ്പടെയാണ് ഇവർക്കെതിരെയുള്ള ആരോപണങ്ങൾ. സിവിൽ പോലീസ് ഓഫീസർമാർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്ക് ഓഫീസർമാർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചു വരികയാണ്.
കൊച്ചി: അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ലഭ്യത കുറഞ്ഞതോടെ അരി വില കുതിച്ചുയരുന്നു. രണ്ടു മാസത്തിനിടെ, എല്ലാ അരിയിനങ്ങളുടെയും വില ശരാശരി 10 രൂപയിലധികം ഉയർന്നിട്ടുണ്ട്. ഏറ്റവും അധികം പേർ ഉപയോഗിക്കുന്ന ജയ, ജ്യോതി എന്നിവയുടെ വില കുത്തനെ ഉയരുകയാണ്. ഉമ, സുരേഖ, സോണാമസൂരി, ക്രാന്തി എന്നീ ഇനങ്ങൾക്കും 10 രൂപയോളം ഉയർന്നിട്ടുണ്ട്. ഉണ്ട, മട്ട ഇനങ്ങളുടെ വിലക്കയറ്റം കിലോഗ്രാമിന് ആറു രൂപയോളമാണ്. ആന്ധ്ര ജയ അരിയാണ് ഏറ്റവും വിലയേറിയത്. മൊത്തവ്യാപാര വിപണിയിൽ ഇതിന് 55 മുതൽ 56 രൂപ വരെയാണ് വില. ചില്ലറ വിപണിയിൽ 62 മുതൽ 63 രൂപ വരെയാണ് വില. കർണാടക ജയയുടെ വിലയും ഉയർന്നിട്ടുണ്ട്. ചില്ലറ വിൽപ്പന 45 രൂപ മുതൽ 46 രൂപ വരെ വിലയ്ക്കാണ്. വ്യാപാരികളുടെ അഭിപ്രായത്തിൽ, എല്ലാ സംസ്ഥാനങ്ങളിലെയും അരി വിപണി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആന്ധ്ര ജയയുടെ വില വർദ്ധിച്ചതോടെ ആളുകൾ മറ്റ് സംസ്ഥാനങ്ങളുടെ വിലകുറഞ്ഞ അരി വാങ്ങാൻ തുടങ്ങി. അതോടെ ഇവയ്ക്കുള്ള ഡിമാൻഡ്…
ഇറാനിലെ പ്രതിഷേധങ്ങൾക്ക് അമേരിക്കയെയും ഇസ്രായേലിനെയും കുറ്റപ്പെടുത്തി ഇറാന്‍റെ പരമോന്നത നേതാവ്. 22കാരിയായ മഹ്സ അമീനിയുടെ കൊലപാതകത്തെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രതിഷേധ പരമ്പരയെക്കുറിച്ചുള്ള തന്‍റെ ആദ്യ പരസ്യ പ്രസ്താവനയിലാണ് അയത്തൊള്ള അലി ഖമേനി ഇക്കാര്യം വ്യക്തമാക്കിയത്. അയത്തൊള്ള അലി ഖമേനിയുടെ അഭിപ്രായത്തിൽ, നിലവിലെ കലാപം ഇറാനിലെ ബദ്ധശത്രുക്കളും അവരുടെ സഖ്യകക്ഷികളുമാണ് ആസൂത്രണം ചെയ്തത്. ഒരു ദശാബ്ദത്തോളം നീണ്ട തന്‍റെ ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ പ്രതിഷേധമെന്നും കൂടുതൽ കലാപങ്ങളെ നേരിടാൻ സൈന്യം തയ്യാറാകണമെന്നും അയത്തൊള്ള അലി ഖമേനി പറഞ്ഞു. തിങ്കളാഴ്ച നടന്ന പോലീസ്, സായുധ സേനാ കേഡറ്റുകളുടെ ബിരുദദാനച്ചടങ്ങിൽ ബാഹ്യശക്തികളുടെ പങ്കാളിത്തത്തെക്കുറിച്ച് അയത്തൊള്ള അലി ഖമേനി സംസാരിച്ചു. മഹ്സ അമിനിയുടെ മരണം ഹൃദയഭേദകമാണെന്ന് ഇറാന്‍റെ പരമോന്നത നേതാവ് പറഞ്ഞു. എന്നാല്‍ തങ്ങളുടെ അന്വേഷങ്ങളുടെ അടിസ്ഥാനത്തില്‍ ചിലര്‍ തെരുവുകളെ അപകടകരമാക്കിയതും ഖുറാന്‍ കത്തിച്ചതും ശിരോവസ്ത്രം മാറ്റിയതും മോസ്കുകള്‍ക്കും കാറുകള്‍ക്കും തീയിട്ടതും സാധാരണമല്ലെന്നാണ് അയത്തൊള്ള അലി ഖമേനി പറയുന്നത്. വിദേശ ശക്തികള്‍ ആസൂത്രണം…
