- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
- വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തിക ബഹ്റൈനികള്‍ക്കു മാത്രം: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- സ്വകാര്യ മേഖലയിലെ മികച്ച തൊഴിലാളികളെ തൊഴില്‍ മന്ത്രാലയം ആദരിച്ചു
Author: News Desk
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥാപിക്കാൻ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.എ.ഐ). അട്ടാരി അതിര്‍ത്തിയിലാണ് 418 അടി ഉയരമുള്ള പതാക സ്ഥാപിക്കുന്നത്. ഇതോടെ പാകിസ്താന്‍ അട്ടാരിയില്‍ ഉയര്‍ത്തിയിരിക്കുന്ന പതാകയെക്കാള്‍ ഉയരത്തിലാവും ഇന്ത്യന്‍ ദേശീയ പതാക. 300 അടി ഉയരമുള്ള പതാക 2017 മാർച്ചിലാണ് സ്ഥാപിച്ചത്. പകരം വാഗ ചെക്ക് പോസ്റ്റിന് സമീപം 400 അടി ഉയരത്തിൽ പാകിസ്ഥാനും പതാക സ്ഥാപിച്ചു. എന്നിരുന്നാലും, എൻഎച്ച്എഐ സ്ഥാപിക്കുന്ന ദേശീയ പതാകയ്ക്ക് പാക് പതാകയേക്കാൾ 18 അടി ഉയരമുണ്ടാകും. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും അനുമതി ലഭിച്ച ശേഷമായിരിക്കും പദ്ധതിക്ക് തുടക്കമിടുക. 20 ദിവസത്തിനകം നിർമാണം ആരംഭിക്കും. നിലവിലുള്ള പതാക നീക്കം ചെയ്യാൻ തീരുമാനമെടുത്തിട്ടില്ലെന്നും പുതിയ പതാകയുടെ നിർമ്മാണം പൂർത്തിയായ ശേഷം തീരുമാനമെടുക്കുമെന്നും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അധികൃതർ പറഞ്ഞു. അട്ടാരി അതിർത്തിയും സമീപ പ്രദേശങ്ങളും മനോഹരമാക്കാനും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) പദ്ധതിയിടുന്നുണ്ട്.…
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിൻ ആരംഭിച്ചു, വിദേശത്ത് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിച്ചു. “അധികാരത്തിന്‍റെ ഭാഷയിൽ അല്ല, മനുഷ്യത്വത്തിന്‍റെ ഭാഷയിൽ പറയുന്നു. മയക്കുമരുന്നിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാൻ കഴിയണം. തലമുറ നശിച്ചു പോകും. സർവനാശം ഒഴിവാക്കണം. അതിശയോക്തിയല്ല. അത് സത്യമാണ്. ചികിത്സയ്ക്ക് പോലും തിരിച്ചു കൊണ്ടുവരാൻ ആവാത്ത വിധം നശിക്കുന്നു എന്ന വലിയ തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് ഈ കാമ്പയിൻ. മയക്കുമരുന്ന് സംഘങ്ങൾ കുട്ടികളെ ലക്ഷ്യമിടുന്നു. കുട്ടികളെ ഏജന്‍റുമാരാക്കുക എന്ന തന്ത്രമാണ് അവർ ഉപയോഗിക്കുന്നത്. മയക്കുമരുന്ന് സംഘങ്ങൾ വഴിയിൽ കാത്തിരിക്കുന്ന പിശാചുക്കളാണ്. ഫുട്ബോൾ കളിക്കുന്ന കുട്ടികൾക്ക് ചോക്ലേറ്റുകൾ നൽകുന്നു. എന്തും ചെയ്യാനുള്ള ഉൻമാദാവസ്ഥയിൽ അവർ എത്തിച്ചേരുന്നു. മുതിർന്നവർക്ക് വലിയ ഉത്തരവാദിത്തമുണ്ട്. കണ്ടെത്താൻ എളുപ്പമല്ലാത്ത രൂപത്തിലാണ് ലഹരി. കുട്ടികളിലെ അസാധാരണമായ മാറ്റം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് പിന്നിൽ അന്താരാഷ്ട്ര മാഫിയകളാണ്. ലഹരി വിരുദ്ധ പ്രചാരണത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. മയക്കുമരുന്ന് മുക്ത…
മലയാളി സംരംഭകനായ സാം സന്തോഷ് ബയോളജി സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ ഒരുങ്ങുകയാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സൈജെനോം ആണ് നിക്ഷേപം നടത്തുന്നത്. 10-20 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ കൂടിയായ സാം സന്തോഷ് പറഞ്ഞു. ഏകദേശം 100 കോടി രൂപയാണ് ഇതിനായി സൈജെനോം നീക്കിവച്ചിരിക്കുന്നത്. ബയോനാനോ ടെക്നോളജി, സിന്തറ്റിക് ബയോടെക്നോളജി, ജീനോമിക്സ്, പ്രോട്ടിയോമിക്സ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഈ അവസരത്തിന് അർഹതയുണ്ട്. ബയോളജി മേഖലയിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി ഗുജറാത്തിലെ ചാരുസാത് സർവകലാശാലയുമായി സഹകരിച്ച് ഒരു പിഎച്ച്ഡി പ്രോഗ്രാം സൈജെനോം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2009ല്‍ പ്രവര്‍ത്തനം തുടങ്ങിയ സൈജെനോം ഇക്കാലയളവില്‍ മെഡ്‌ജെനോം, അഗ്രിജെനോം, സാക്‌സിന്‍ ലൈഫ് സയന്‍സ്, മാഗ്‌ജെനോം എന്നീ കമ്പനികളെ ഇന്‍ക്യുബേറ്റ് ചെയ്തിട്ടുണ്ട്. നിലവിൽ ഇവ സ്വതന്ത്ര കമ്പനികളാണ്. സാം സന്തോഷ് 2009 ൽ കാൽസോഫ്റ്റ് എന്ന ഐടി കമ്പനി വിറ്റതിന് ശേഷമാണ് സൈജനോം ലാബ്സ് ആരംഭിച്ചു.
തിരുവനന്തപുരം: വടക്കാഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കാൻ നടപടി തുടങ്ങി. ലീസ് എഗ്രിമെന്റ് നിയമപരമാണോ എന്നറിയാൻ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ബസ് ഉടമ അരുണിനെ ആർ.ടി.ഒ വിളിച്ചുവരുത്തും. അപകടത്തെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ ഡയറക്ടർക്കാണ് ചുമതലയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ മുൻകരുതലുകൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോൺട്രാക്ട് ഗാരേജ് വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാണ്. അപകടത്തിൽപ്പെട്ട ബസ് സഞ്ചരിച്ചത് 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു, മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് ഇത് രേഖപ്പെടുത്തിയത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര-കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിൽ ടൂറിസ്റ്റ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്. 41 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം. സംഘം ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച ടൂറിസ്റ്റ് ബസ് ചതുപ്പിലേക്ക് മറിഞ്ഞു. പ്ലസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് സ്റ്റേഷനുകൾക്കായി ഒരു ഏകീകൃത ‘ആപ്പ്’ വരുന്നു. സംസ്ഥാനത്ത് കെ.എസ്.ഇ.ബി 1,227 ചാർജിംഗ് കേന്ദ്രങ്ങളില്‍ അഞ്ച് തരം ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. മൊബൈൽ ഫോണുകളിൽ ഇത്രയധികം ‘ആപ്ലിക്കേഷനുകൾ’ ഡൗൺലോഡ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നത് മധ്യദൂര, ദീർഘദൂര യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്നതായി പരാതിയുണ്ട്. ഇതോടെ ഉപഭോക്താക്കൾ സ്വകാര്യ സംരംഭകരുടെ ചാർജിംഗ് സെന്‍ററുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെ കെ.എസ്.ഇ.ബിക്കും അവരുടെ ചാർജിംഗ് സെന്‍ററുകളുടെ നടത്തിപ്പുകാർക്കും വരുമാന നഷ്ടമുണ്ടായി. ഇതേതുടർന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ ഇടപെട്ട് പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിക്കാൻ സ്വകാര്യ സ്ഥാപനത്തെ ചുമതലപ്പെടുത്തി. കോഴിക്കോട് ജില്ലയിൽ 10 ഇലക്ട്രിക് പോസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏകീകൃത ‘ആപ്പ്’ നടപ്പാക്കി. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാനത്ത് ഏകീകൃത ‘ആപ്പ്’ തയ്യാറാക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചത്. റിന്യൂവബിൾ എനർജി ആൻഡ് എനർജി സേവിംഗ്സ് ഡിപ്പാർട്ട്മെന്‍റ് ചീഫ് എൻജിനീയർ ചെയർമാനായി എട്ടംഗ സമിതിയും രൂപീകരിച്ചിട്ടുണ്ട്.
ട്രിനിഡാഡ്: വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഷിംറോൺ ഹെറ്റ്മിയറിനെ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ കാമുകി രംഗത്തെത്തി. സംഭവത്തിന്‍റെ സത്യാവസ്ഥ ഇനിയും പുറത്തു വന്നിട്ടില്ലെന്ന് താരത്തിന്‍റെ കാമുകി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. “ഒരു ദിവസം എല്ലാവരും ഹെറ്റ്മിയറിന്റെ ഭാഗം കേൾക്കും,” അവർ എഴുതി. ടെക്വില ഗോഡ്സ് എന്ന അക്കൗണ്ടിൽ നിന്നാണ് അവരുടെ പ്രതികരണം വന്നത്. ഹെറ്റ്മിയറും കാമുകിയുടെ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. നേരത്തെ ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് ഹെറ്റ്മിയറിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. ടീമിനൊപ്പം ചേരാന്‍ വൈകിയതിനാണ് ഷിംറോണ്‍ ഹെറ്റ്മിയറിനെ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കിയത്. വ്യക്തിപരമായ കാരണങ്ങളാൽ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് മറ്റൊരു വിമാനത്തിൽ ടിക്കറ്റ് നൽകിയെങ്കിലും കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയില്ല. ഹെറ്റ്മിയറിന്‍റെ പകരക്കാരനായി ഷംറ ബ്രൂക്സ് ആണ് ടീമിലെത്തിയത്. അയർലൻഡ്, സ്കോട്ട്ലൻഡ്, സിംബാബ്‌വെ എന്നീ ടീമുകൾക്കൊപ്പം വെസ്റ്റ് ഇൻഡീസും ഗ്രൂപ്പ് ബിയിലുണ്ട്. ആദ്യ രണ്ട് സ്ഥാനക്കാർ സൂപ്പർ…
അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ആമിർ ഖാൻ ചിത്രം ‘ലാൽ സിംഗ് ഛദ്ദ’ ഒടിടിയിൽ. ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ഒടിടിയിലും റിലീസ് ചെയ്തിരിക്കുകയാണ്. റിലീസ് ചെയ്ത് ആറ് മാസത്തിന് ശേഷം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് ആമിർ ഖാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കരീന കപൂര്‍ നായികയായ ചിത്രം ബോക്സ് ഓഫീസില്‍ ദുരന്തമായതിനെ തുടര്‍ന്ന് നേരത്തെ ഒടിടി റിലീസ് ചെയ്യുകയായിരുന്നു. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമിർ ഖാന്‍റെ ലാൽ സിംഗ് ഛദ്ദ ഒടിടിയിൽ റിലീസ് ചെയ്തത് മുൻകൂട്ടി അറിയിപ്പോ പബ്ലിസിറ്റിയോ ഇല്ലാതെയാണ്. വ്യത്യസ്ത പ്രായത്തിലുള്ള ആമിർ ഖാൻ ചിത്രത്തിൽ ഉണ്ടായിരുന്നു. പ്രീതം ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. സത്യജിത് പാണ്ഡെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
പുല്ലൂര്‍: ബാഗിലെ പണം മോഷ്ടിച്ച് വിലപ്പെട്ട രേഖകള്‍ തിരിച്ചെത്തിച്ച ‘നന്മയുള്ള’ ഒരു കള്ളനാണ് പുല്ലൂരിലെ ചര്‍ച്ചയാകുന്നത്. പൊള്ളക്കട സ്വദേശിയായ പലചരക്ക് വ്യാപാരി എം ഗോവിന്ദനാണ് ചൊവ്വാഴ്ച രാത്രി കട അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങവെ കവര്‍ച്ചയ്ക്കിരയായത്. ഹെൽമെറ്റ് ധരിച്ച് പഴം വാങ്ങാനെത്തിയ യുവാവ് ഗോവിന്ദന്‍റെ 4800 രൂപയും പുതിയ വീടിന്‍റെ താക്കോലും രേഖകളും മോഷ്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. രാത്രി എട്ടുമണിയോടെ കടയിലേക്ക് ബൈക്കിലെത്തിയ സംഘം സിഗരറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങിയിരുന്നു. രാത്രി ഒന്‍പതോടെ കട പൂട്ടാനൊരുങ്ങവെ വീണ്ടുമെത്തിയ ഇവർ ഒരുകിലോ പഴം ആവശ്യപ്പെടുകയായിരുന്നു. പഴം അരിഞ്ഞ് തൂക്കി നല്‍കുന്ന തിരക്കിലായിരുന്നു ഗോവിന്ദന്‍. ആ സമയത്ത് സമീപത്തെ ട്രേയിലിരുന്ന ബാഗെടുത്ത മോഷ്ടാക്കള്‍ കാസര്‍കോട് ഭാഗത്തേക്ക് അമിതവേഗത്തില്‍ ബൈക്ക് ഓടിച്ച് പോയി. പണവും രേഖകളും പോയ വിഷമത്തിൽ ബുധനാഴ്ച രാവിലെ കടയിലെത്തിയ ഗോവിന്ദന്‍ കണ്ടത് ഇരുമ്പ് ഗ്രില്‍സിന്റെ വാതില്‍ പിടിയില്‍ തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് സഞ്ചിയാണ്. മോഷ്ടിക്കപ്പെട്ട ബാഗും രേഖകളുമായിരുന്നു സഞ്ചിക്കുള്ളിൽ. ഹെല്‍മെറ്റ് ധരിച്ച രണ്ടുപേര്‍…
‘ആദിപുരുഷ്’ സിനിമാ പ്രദര്‍ശനം തടയണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ പൂജാരി സത്യേന്ദ്ര ദാസ്. “ശ്രീരാമൻ, ഹനുമാൻ, രാവണൻ എന്നിവരെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത രീതിയിലാണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു സിനിമ നിർമ്മിക്കുന്നത് ഒരു കുറ്റമല്ല, പക്ഷേ മനപ്പൂർവ്വം വിവാദങ്ങൾ സൃഷ്ടിക്കാൻ ഒരു സിനിമ നിർമ്മിക്കുന്നത് ശരിയല്ല” സത്യേന്ദ്ര ദാസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയുടെ ടീസറിനെതിരെ വിമർശനവും പരിഹാസവും ഉയർന്നിരുന്നു. ഹൃദയം തകരുന്നുവെന്നാണ് സംവിധായകന്‍ ഓം റൗട്ട് പറഞ്ഞു. ഇത് തിയേറ്ററിന് വേണ്ടിയുണ്ടാക്കിയ സിനിമയാണ്. മൊബൈല്‍ ഫോണില്‍ കാണുമ്പോള്‍ പൂര്‍ണതയില്‍ എത്തുകയില്ല. 3 ഡിയില്‍ കാണുമ്പോള്‍ അത് മനസ്സിലാകുമെന്നാണ് സംവിധായകന്‍ പറയുന്നത്. പ്രഭാസിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് 500 കോടി രൂപയാണ് മുതൽ മുടക്ക്. സിനിമയിലെ മോശം വി.എഫ്.എക്‌സ് ആണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്. തങ്ങളല്ല ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ചതെന്ന് ടീസറിന് ട്രോളുകള്‍ കൂടിയതോടെ പ്രമുഖ വി.എഫ്.എക്‌സ് കമ്പനിയായ എന്‍.വൈ.വി.എഫ്.എക്‌സ് വാല വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു.
കോട്ടയം: അനൂപ് ജേക്കബ് എം.എൽ.എ സഞ്ചരിച്ച കാർ തിരുവല്ല കുറ്റൂരിൽ വച്ച് അപകടത്തിൽപ്പെട്ടു. എം.എൽ.എ സഞ്ചരിച്ചിരുന്ന കാർ മുന്നിലുണ്ടായിരുന്ന കാറിന്‍റെ പിറകിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. അനൂപ് ജേക്കബ് എം.എൽ.എ തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എം.എൽ.എ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു.
