- സൗദി തലസ്ഥാന നഗരത്തിൽ ആദ്യമായി ക്രിസ്തുമസ്, പുതുവത്സരാഘോഷം
- കടലില്‍ മുങ്ങിയ കുട്ടിയെ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു
- അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്
- പാകിസ്ഥാനിലെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ദൈവങ്ങളുടെയും വ്യക്തികളുടെയും പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ, അസാധുവാക്കണം; സിപിഎം പരാതി നൽകി
- പ്രവാസികൾക്കും ആശ്വാസം, സൗദിയിൽ ബാങ്ക് സേവന നിരക്കുകൾ വെട്ടിക്കുറച്ചു
- ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു
- തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം; അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ, ബേത്ലഹേമിൽ ആഘോഷം 2 വർഷത്തിന് ശേഷം
Author: News Desk
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാകില്ലെന്ന ആശങ്കയിലാണ് അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളുടെയും ലത്തീൻ സഭയുടെയും ഉപരോധം കാരണം നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതിനാൽ തുറമുഖത്തിന്‍റെ പ്രവർത്തനം ഇനിയും വൈകുമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം കഴിഞ്ഞ 53 ദിവസമായി തടസ്സപ്പെട്ട് കിടക്കുകയാണ്. തുറമുഖ നിർമ്മാണത്തിൽ അദാനി ഗ്രൂപ്പിന് ഇതുവരെ 100 കോടി രൂപയുടെ നഷ്ടമുണ്ടായി. അദാനി ഗ്രൂപ്പ് നഷ്ടക്കണക്കുകൾ സർക്കാരിന് കൈമാറിയിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കല്ലുകൾ എത്തിക്കാൻ കഴിയുന്നില്ലെന്നും വിഴിഞ്ഞത്തേക്ക് പോകുന്ന ബാർജുകളും ടഗ്ഗുകളും വിവിധ തീരങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്നും അദാനി ഗ്രൂപ്പ് വക്താക്കൾ പറഞ്ഞു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അദാനി ഗ്രൂപ്പും സർക്കാരും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിൽ 2023 മെയ് മാസത്തിൽ ആദ്യ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുൻനിര്‍ത്തി നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയാണ് ഓഗസ്റ്റ് 16-ന് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സമരം ആരംഭിച്ചത്. സമരം 53-ാം ദിവസത്തിലേക്ക്…
ടൂറിസ്റ്റ് ബസ് അപകടം; കെഎസ്ആർടിസി ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്
വടക്കഞ്ചേരി: ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിന്‍റെ പിറകിലിടിച്ച് ഒൻപത് പേർ മരിച്ച സംഭവത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസാണ് റിപ്പോർട്ട് സമർപ്പിച്ചത്. കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പറഞ്ഞിരുന്നു. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിന്‍റെ റിപ്പോർട്ട് ഇത് തള്ളി. അപകടസ്ഥലത്തിന് 200 മീറ്റർ മുന്നെയാണ് കെ.എസ്.ആർ.ടി.സി ബസ് ആളെ ഇറക്കിയത്. ശേഷം വീണ്ടും യാത്ര തുടർന്നു. അതിനാൽ, വീണ്ടും ബ്രേക്ക് പ്രയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ബസിന്‍റെ വേഗതയും കുറവായിരുന്നു. അപകടസമയത്ത് ടൂറിസ്റ്റ് ബസ് ശരാശരി വേഗത്തേക്കാള്‍ വളരെ കൂടുതലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടസമയത്ത് മണിക്കൂറിൽ 97 കിലോമീറ്റർ വേഗതയിലായിരുന്നു ബസ്. മണിക്കൂറിൽ 84.4 കിലോമീറ്ററായിരുന്നു ശരാശരി വേഗത. ഇത് ഉൾപ്പടെ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടും ഇന്ന് സമര്‍പ്പിക്കും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. അതേസമയം, ബസ് ഡ്രൈവറുടെ നിയമലംഘനങ്ങളെക്കുറിച്ച് കൂടുതൽ…
സെഗ്മെന്‍റിലെ ഏറ്റവും ശക്തമായ പെട്രോൾ എൻജിനുമായി എക്സ്യുവി 300 ടർബോ സ്പോർട്സ്. 10.35 ലക്ഷം മുതൽ 12.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. 130 എച്ച്പി പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടി-ജിഡിഐ ടർബോ പെട്രോൾ എഞ്ചിനാണ് മോഡലിന് കരുത്തേകുന്നത്. ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ഡബ്ല്യു 6, ഡബ്ല്യു 8, ഡബ്ല്യു 8 (ഒ) തുടങ്ങിയ ഉയർന്ന വേരിയന്‍റുകളിൽ ലഭ്യമാകും. മഹീന്ദ്ര പുതിയ വാഹനത്തിന് ചെറിയ മാറ്റങ്ങൾ നൽകിയിട്ടുണ്ട്. മുൻ ബംബറിൽ റെൽ ആക്സന്‍റുകളോടുകൂടിയ ഗ്ലോസ് ബ്ലാക്ക് എലമെന്‍റ് ഉണ്ട്. ഒക്ടോബർ 10 മുതൽ വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത കൈവരിക്കാൻ അഞ്ച് സെക്കൻഡ് മാത്രമാണ് പുതിയ മോഡൽ എടുക്കുന്നത്. മഹീന്ദ്രയുടെ മിതമായ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനത്തിന് ലിറ്ററിന് 18.2 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്. പുതിയ മോഡൽ 20 എച്ച്പി അധിക…
ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോജർ ബിന്നി ബി.സി.സി.ഐ പ്രസിഡന്റായേക്കും. സൗരവ് ഗാംഗുലി നിലവിലെ പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതോടെ റോജർ ബിന്നി അധികാരത്തിലെത്താനാണ് സാധ്യത. ഗാംഗുലി സ്ഥാനമൊഴിഞ്ഞാലും ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ ചെയർമാൻ സ്ഥാനത്തേക്ക് സൗരവ് ഗാംഗുലി മത്സരിച്ചേക്കും. ഒക്ടോബർ 18നാണ് ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനുമുമ്പ് തന്നെ റോജർ ബിന്നിയുടെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരുന്നു. കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രതിനിധിയായാണ് റോജർ ബിന്നി മത്സരിക്കുന്നത്. 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ബിന്നി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ആരും ഇന്ത്യയോട് പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി
ന്യൂയോര്‍ക്ക്: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. പൗരൻമാർക്ക് ഇന്ധനം നൽകാനുള്ള ധാർമ്മിക ബാധ്യത ഇന്ത്യൻ സർക്കാരിനുണ്ടെന്നും ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നും വാഷിംഗ്ടണിൽ യുഎസ് ഊർജ്ജ സെക്രട്ടറി ജെന്നിഫർ ഗ്രാൻഹോമുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷം പുരി പറഞ്ഞു. “നിങ്ങളുടെ നയത്തെക്കുറിച്ച് നിങ്ങൾക്ക് വ്യക്തതയുണ്ടെങ്കിൽ, അതായത് ഊർജ്ജ സുരക്ഷയും ഊർജ്ജ വിലയും താങ്ങാനാവുന്നതാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് എവിടെ നിന്നും ഇന്ധനം വാങ്ങാം,” മന്ത്രി പറഞ്ഞു. “ഇത്തരത്തിലുള്ള ഒരു ചർച്ച ഇന്ത്യയിലെ ഇന്ധന ഉപയോക്താക്കളോട് പറയാന്‍ കഴിയില്ല. അതിനാല്‍ തന്നെ ഇന്ത്യ ആവശ്യമുള്ളിടത്ത് നിന്ന് എണ്ണ വാങ്ങും” ഉക്രെയ്ൻ യുദ്ധത്തിനിടയിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.
ഭരണങ്ങാനം: ഹയർ സെക്കൻഡറി പരീക്ഷയിൽ കോടതി ഉത്തരവിലൂടെ മുഴുവൻ മാർക്കും നേടി വിദ്യാർത്ഥി. ഭരണങ്ങാനം സെന്‍റ് മേരീസ് സ്കൂളിലെ ഹ്യൂമാനിറ്റീസ് വിഭാഗം വിദ്യാർത്ഥിയായ കെ.എസ്.മാത്യൂസ് ആണ് കോടതി വിധിയിലൂടെ 1200ൽ 1200 മാർക്ക് നേടിയത്. പ്ലസ് ടു ഫലം വന്നപ്പോൾ 1198 മാർക്ക് ആണ് ലഭിച്ചത്. രണ്ട് മാർക്ക് നഷ്ടപ്പെട്ട പൊളിറ്റിക്സ് പരീക്ഷയുടെ ഉത്തരക്കടലാസ് വീണ്ടും മൂല്യനിർണയം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉത്തരക്കടലാസിന്‍റെ പകർപ്പ് പരിശോധിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരനായ മാത്യൂസിന് രണ്ട് മാർക്ക് കൂടി ലഭിക്കാൻ അർഹതയുണ്ടെന്ന് കണ്ടെത്തിയ കോടതി അനുകൂലമായി വിധി പ്രസ്താവിച്ചു. തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ കെ ബാബു ഓൺലൈൻ ഹിയറിംഗ് നടത്തി. മാത്യൂസിന്‍റെ പരാതി കേട്ട് അർഹതപ്പെട്ട രണ്ട് മാർക്ക് കൂടി നൽകി ഉത്തരവിറക്കുകയും ചെയ്തു. പരാതിക്കാരന് വേണ്ടി ജോർജുകുട്ടി വെട്ടത്തേൽ ആണ് കോടതിയിൽ ഹാജരായത്.
കോട്ടയം: ശശി തരൂരിന് അഭിവാദ്യമർപ്പിച്ച് പാലാ കൊട്ടാരമറ്റത്ത് ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. പാർട്ടി സ്ഥാപിച്ച ഔദ്യോഗിക ബോർഡല്ലെന്നും പ്രവർത്തകർ തരൂരിനെയാണ് ആഗ്രഹിക്കുന്നതെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കി. കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിൻറെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് സ്ഥാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നാണ്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും മാത്രമാണ് നിലവിൽ മത്സരരംഗത്തുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം തരൂർ തള്ളിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഈ ആഴ്ച, സ്വർണ വില നാല് ദിവസം തുടർച്ചയായി ഉയർന്നിരുന്നു. തിങ്കൾ, ചൊവ്വ, ബുധൻ. വ്യാഴം ദിവസങ്ങളിൽ ആകെ 1080 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 38,280 രൂപയാണ്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4,785 രൂപയാണ് വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും മാറ്റമില്ലാതെ തുടരുന്നു, ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,955 രൂപയാണ്. സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 66 രൂപയും ഒരു ഗ്രാം ഹാൾമാർക്ക് ചെയ്ത വെള്ളിക്ക് 90 രൂപയുമാണ് വില.
ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പ് ഒരിക്കലും ഉപയോഗിക്കരുതെന്ന് ടെലിഗ്രാം സ്ഥാപകൻ. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പ് ഒഴികെ ഏത് മെസേജിംഗ് ആപ്ലിക്കേഷനും ഉപയോഗിക്കാമെന്ന് ടെലിഗ്രാമിന്‍റെ സ്ഥാപകൻ പവൽ ഡുറോവ് പറഞ്ഞു. കഴിഞ്ഞയാഴ്ച വാട്ട്സ്ആപ്പിൽ കണ്ടെത്തിയ സുരക്ഷാ പിഴവാണ് ഈ വിമർശനത്തിന്‍റെ അടിസ്ഥാനം. വാട്ട്സ്ആപ്പ് ഉപയോക്താവിന്‍റെ നമ്പറിലേക്ക് വീഡിയോ കോൾ ചെയ്ത് ഒരു ഹാക്കർക്ക് അവരുടെ ഫോൺ ഹൈജാക്ക് ചെയ്യാനുള്ള സാധ്യത നൽകുന്ന സുരക്ഷാ പിഴവാണ് കണ്ടെത്തിയത്. ഇത് പിന്നീട് അപ്ഡേഷനിലൂടെ പരിഹരിച്ചതായി വാട്ട്സ്ആപ്പ് ഉടമകളായ മെറ്റ പറഞ്ഞു. കഴിഞ്ഞ 13 വർഷമായി അവർ ചാരവൃത്തിക്ക് വഴിയൊരുക്കുന്നുവെന്നും ഡുറോവ് പറഞ്ഞു. വാട്ട്സ്ആപ്പ് വരിക്കാരുടെ ഫോണുകളിലെ എല്ലാ കാര്യങ്ങളിലേക്കും ഹാക്കർമാർക്ക് പൂർണ ആക്സസ് ലഭിക്കുമെന്ന് ഡുറോവ് തന്‍റെ ടെലഗ്രാം ചാനലിൽ കുറിച്ചു. ‘ഓരോ വർഷവും, വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഒരു പ്രശ്നം ഉണ്ടാക്കുന്ന ബഗ് ഉണ്ടാകുന്നു. നിങ്ങൾ എത്ര ധനികനാണെങ്കിലും, നിങ്ങളുടെ ഫോണിൽ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ഫോണിലെ ഒരു വിവരവും സുരക്ഷിതമല്ല’ ഡുറോവ് പറഞ്ഞു.
നാഗ്പൂര്‍: വർണം, ജാതി തുടങ്ങിയ ആശയങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. നാഗ്പൂരിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ ജാതിവ്യവസ്ഥയ്ക്ക് ഇപ്പോൾ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡോ. മദൻ കുൽക്കർണിയും ഡോ. രേണുക ബൊക്കറെയും എഴുതിയ വജ്രസൂചി തുങ്ക് എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലാണ് ആര്‍എസ്എസ് മേധാവി തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞത്. സാമൂഹിക സമത്വം ഇന്ത്യൻ പാരമ്പര്യത്തിന്‍റെ ഭാഗമാണെന്നും എന്നാൽ അത് വിസ്മരിക്കപ്പെടുകയും വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു. വർണ-ജാതി സമ്പ്രദായങ്ങൾക്ക് യഥാർത്ഥത്തിൽ വിവേചനമില്ലെന്നും അതിന് നേട്ടങ്ങളുണ്ടെന്നും അവകാശപ്പെടുന്നതിനെ പരാമർശിച്ച ആർ.എസ്.എസ് മേധാവി, ഇന്ന് ആരെങ്കിലും ഈ വ്യവസ്ഥയെക്കുറിച്ച് ചോദിച്ചാൽ “അത് അവസാനിച്ചു, നമുക്ക് മറക്കാം” എന്നായിരിക്കും ഉത്തരമെന്ന് പറഞ്ഞു. വിവേചനം സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങളും അവസാനിപ്പിക്കണമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു.
