- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്‍റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.
- മാധ്യമ പ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു.
- ‘ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു’; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
Author: News Desk
ഗവേഷകർ ആദ്യമായി മുലപ്പാലിൽ മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞു. നെതർലാൻഡ്സ് സർവകലാശാലയിലെ (വ്രിജെ യൂണിവേഴ്സിറ്റി ആംസ്റ്റർഡാം) ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഇറ്റലിയിലെ ആരോഗ്യവതികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിലാണ് മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇറ്റലിയിലെ 34 അമ്മമാരിലാണ് പഠനം നടത്തിയത്. ഇതിൽ 75 ശതമാനം പേരുടെ മുലപ്പാലിലും മൈക്രോപ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. പ്രസവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് മുലപ്പാൽ ശേഖരിച്ചത്. അതേസമയം, അമ്മമാരുടെ ഡയറ്ററി സപ്ലിമെന്‍റുകളിലൊന്നും അവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. മനുഷ്യകോശങ്ങളിലും, വന്യമൃഗങ്ങളിലും ഇവയുടെ സാന്നിദ്ധ്യം മുമ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇവമൂലം മനുഷ്യർക്കുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് വലിയ തെളിവുകൾ ഉണ്ടായിരുന്നില്ല. 2020 ൽ, ഒരു ഇറ്റാലിയൻ ഗവേഷണ സംഘം പ്ലാസന്‍റകളിൽ (പ്ലാസന്‍റ) മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക്കിലെ ഫലേറ്റ് പോലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം മുലപ്പാലിൽ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്. മൈക്രോപ്ലാസ്റ്റിക് നവജാതശിശുക്കൾക്ക് പോലും ഭീഷണിയാകാമെന്നാണ് ഗവേഷണ സംഘത്തിന്‍റെ അഭിപ്രായം. പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് നിയമപരമായ…
തിരുവനന്തപുരം: പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേരാണ് മരിച്ചത്. ഈ വർഷം ഓഗസ്റ്റ് വരെ സംസ്ഥാനത്ത് 29,369 റോഡപകടങ്ങൾ ഉണ്ടായതായും 2,895 പേർ ഇത്തരം റോഡപകടങ്ങളിൽ മരിച്ചതായും കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു. ഗതാഗത നിയമ ലംഘനങ്ങൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കാമെന്നും അതുവഴി വിലയേറിയ ജീവൻ രക്ഷിക്കാൻ കഴിയുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളിൽ അഞ്ചിലൊന്ന് ഇതിനകം നിയമലംഘനങ്ങൾക്ക് പിടികൂടിയിട്ടുണ്ടെന്നും പിടികൂടിയതിനേക്കാള്‍ എത്രയോ മടങ്ങ് നിയമലംഘനങ്ങളാണ് റോഡുകളിൽ നടക്കുന്നതെന്നും കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജ് പറയുന്നു. ഇത്തരം നിയമലംഘകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊലീസിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. റോഡിൽ ഗതാഗത നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയും വീഡിയോയും സഹിതം കേരള പൊലീസിന്‍റെ ‘ശുഭയാത്ര’ വാട്സാപ്പ് നമ്പറിലേക്ക് പൊതുജനങ്ങൾക്ക് സന്ദേശം അയയ്ക്കാമെന്നും അപകടങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ സന്ദേശങ്ങൾ സഹായിക്കുമെന്നും അതുവഴി നിരവധി ജീവനുകൾ രക്ഷിക്കാൻ…
നിവിൻ പോളി നായകനാകുന്ന ‘പടവെട്ട്’ന്‍റെ ട്രെയിലർ പുറത്തിറങ്ങി. സംഘർഷം, പോരാട്ടം, അതിജീവനം എന്നീ അടിക്കുറിപ്പുകളോടെയാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം ഒക്ടോബർ 21ന് തീയേറ്ററുകളിലെത്തും. നിവിൻ പോളി, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ എന്നിവരുടെ മികച്ച പ്രകടനം ട്രെയിലറിൽ ശ്രദ്ധേയമാണ്. അദിതി ബാലൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സണ്ണി വെയ്ൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാഹിൽ ശർമ്മയാണ് സഹനിർമ്മാതാവ്. ബിബിൻ പോൾ, സുരാജ് കുമാർ, അക്ഷയ് വൽസംഗ്ക്കർ എന്നിവരാണ് എക്സിക്യൂട്ടീവ് നിർമ്മാതാക്കൾ.
രാജ്‌കോട്ട്: ദേശീയ ഗെയിംസ് വനിതാ വാട്ടര്‍ പോളോയില്‍ കേരളത്തിന് തോല്‍വി. സൂപ്പർ ലീഗ് മത്സരത്തില്‍ മഹാരാഷ്ട്ര കേരളത്തെ പരാജയപ്പെടുത്തി. 5-3 ആണ് സ്കോർ. രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്നാണ് കേരളം അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത്. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ കേരളം സ്വർണമെഡൽ നേടിയേനെ. ഇതോടെ കേരളത്തിന്‍റെ മെഡൽ പ്രതീക്ഷകൾ തുലാസിലായി. ഈ വിജയത്തോടെ മഹാരാഷ്ട്ര വനിതകളുടെ വാട്ടർ പോളോയിൽ സ്വർണ്ണ മെഡൽ നേടി. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും കേരള താരങ്ങൾക്ക് അത് മുതലാക്കാനായില്ല.
ഇടുക്കി: മറയൂരിൽ ആദിവാസി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ബന്ധുവിനെ കസ്റ്റഡിയിലെടുത്തു. മറയൂർ തീർത്ഥമല കുടിയിൽ രമേശിനെ (27) കൊലപ്പെടുത്തിയ കേസിലാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ സമീപത്തെ വനമേഖലയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ബന്ധുവായ രമേശിനെ സുരേഷ് ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രമേശിനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം, അതേ കമ്പിവടി വായിൽ കുത്തിക്കയറ്റി ശരീരം വികൃതമാക്കുകയും ചെയ്തു. സ്വത്ത് തർക്കമാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പേർക്കും കമ്പിളിപ്പാറയിൽ ഭൂമിയുണ്ട്. സുരേഷിന്‍റെ ഭൂമിക്ക് രമേശ് അവകാശവാദമുന്നയിച്ചതാണ് തർക്കത്തിന് കാരണമായത്.
വാഷിങ്ടണ്‍: ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്കായുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രിക് കാറുകളുടെ ബാറ്ററി വേഗത്തിൽ ചാർജ്ജ് ചെയ്യാം. നാസയുടെ സഹായത്തോടെ യുഎസിലെ പജ്യൂ സർവകലാശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഫ്ളോ ബോയിലിംഗ് ആൻഡ് കണ്‍ഡന്‍സേഷന്‍ എക്സ്പെരിമെന്‍റ് (എഫ്ബിസിഇ) ഇതിനുള്ള സാധ്യതകൾ തുറക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഭാരമില്ലാത്ത അന്തരീക്ഷത്തിൽ ദ്രവസംവഹന, താപകൈമാറ്റ പരീക്ഷണങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനമാണിത്. ഇത് ഊർജ്ജ കൈമാറ്റത്തിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും താപനില നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യും. എഫ്.ബി.സി.ഇ.ക്ക് ഭൂമിയിലും പ്രായോഗിക ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രധാനം ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് ആണ്. അമിത ചാർജിംഗ് സമയവും ചാർജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തതയും ആളുകളെ ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നു. അഞ്ച് മിനിറ്റിനുള്ളിൽ ചാർജ്ജ് ചെയ്യാൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യ ഇതിന് പരിഹാരമായേക്കും.
കൊച്ചി: തീരക്കടലിൽ നിന്ന് പിടിച്ചെടുത്ത 200 കിലോ ഹെറോയിൻ പാകിസ്ഥാനിൽ നിന്ന് എത്തിയതാണെന്ന് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. ശ്രീലങ്കയിലേക്കുള്ള യാത്രാമധ്യേ നടുക്കടലില്‍ ഇറാനിയൻ ബോട്ടിലേക്ക് കൈമാറി കൊണ്ടുപോകുന്നതിനിടെയാണ് സംഘം പിടിയിലായത്. അന്താരാഷ്ട്ര ലഹരിക്കടത്ത് ഗ്രൂപ്പുകളിലൊന്നായ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാജി സലിം ഗ്രൂപ്പിന്‍റെ പങ്കാളിത്തം കണ്ടെത്തിയതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ഓപ്പറേഷൻസ്) സഞ്ജയ് കുമാർ സിംഗ് കൊച്ചിയിൽ പറഞ്ഞു. പിടിച്ചെടുത്ത ഹെറോയിൻ അന്താരാഷ്ട്ര വിപണിയിൽ 1,200 കോടി രൂപ വിലമതിക്കുന്നതാണ്. പിടിയിലായവരിൽ ആറുപേർ ഇറാൻ പൗരൻമാരാണ്. ഇവരിൽ നിന്ന് ഒരു സാറ്റലൈറ്റ് ഫോണും പിടിച്ചെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ എന്നും സിംഗ് പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വീണ്ടും അസ്വസ്ഥരാക്കി പരിക്ക്. പരിക്ക് കാരണം ദക്ഷിണാഫ്രിക്കയ്ക്കെതിരായ അടുത്ത രണ്ട് ഏകദിനങ്ങൾ മീഡിയം പേസർ ദീപക് ചഹർ കളിക്കില്ലെന്ന് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിന് മുൻപ് നെറ്റ്സിൽ പന്തെറിയുന്നതിനിടെയാണ് ദീപക് ചഹറിന് പരിക്കേറ്റത്. ദീപക്കിന്‍റെ കണങ്കാലിനാണ് പരിക്കേറ്റത്. എന്നാൽ പരിക്ക് ഗുരുതരമല്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. ടി20 ലോകകപ്പ് നടക്കാനിരിക്കെ ദീപക്കിന്റെ കാര്യത്തില്‍ കരുതലെടുക്കുന്നതിന്റെ ഭാഗമായാണ് ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കുന്നത്. ബുംറയ്ക്ക് പകരം ടി20 ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുന്ന ആദ്യ താരങ്ങളിൽ ഒരാളാണ് ദീപക് ചഹർ. മുഹമ്മദ് ഷമിക്ക് ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ദീപക് ചഹറിനെ ഓസ്ട്രേലിയയിലേക്ക് അയക്കാനാണ് സാധ്യത.
ന്യൂഡല്‍ഹി: പഞ്ചാബിലെ പട്യാലയിൽ നിന്ന് ഡൽഹിയിലേക്ക് പ്രിയപ്പെട്ട യൂട്യൂബറെ കാണാന്‍ 250 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടി 13 വയസുകാരൻ. കാണാതായെന്ന പരാതിയിൽ പട്യാല പൊലീസ് ഡൽഹി പൊലീസിന്‍റെ സഹായത്തോടെ കുട്ടിയെ കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറി. മൂന്ന് ദിവസത്തെ കഠിനാധ്വാനം ചെയ്തിട്ടും, തന്‍റെ പ്രിയപ്പെട്ട യൂട്യൂബറെ കാണാനുള്ള ഭാഗ്യം കുട്ടിക്കുണ്ടായില്ല. യൂട്യൂബിൽ ‘ട്രിഗര്‍ഡ് ഇൻസാൻ’ എന്നറിയപ്പെടുന്ന നിശ്ചയ് മല്‍ഹാന്റെ പിതാംബുരയിലെ അപ്പാര്‍ട്ട്മെന്റിലേക്കാണ് കുട്ടി സൈക്കിള്‍ ചവിട്ടിയത്. എന്നാൽ നിശ്ചയ് ദുബായിലേക്ക് യാത്ര തിരിച്ചിരുന്നു. അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ നാലിനാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ കാണാതായത്. 1.7 കോടി സബ്സ്ക്രൈബർമാരുള്ള കോമഡി ചാനലായ ട്രിഗര്‍ഡ് ഇൻസാന്‍റെ വലിയ ആരാധകനായ കുട്ടി അദ്ദേഹത്തെ കാണാൻ ശ്രമിച്ചേക്കുമെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. അതിനാൽ പട്യാല പൊലീസും കുടുംബവും സോഷ്യൽ മീഡിയയിലൂടെ കുട്ടിയെ കണ്ടെത്താൻ ശ്രമിക്കുകയും ഡൽഹി പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. യൂട്യൂബറും വിവരങ്ങൾ തേടുകയും സോഷ്യൽ മീഡിയയിലൂടെ കുടുംബവുമായി ബന്ധപ്പെടാൻ…
പാരിസ്: ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി പിഎസ്ജിയുടെ എംബാപ്പെ. ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും എംബാപ്പെ മറികടന്നു. എട്ട് വർഷത്തിനിടെ ഇതാദ്യമായാണ് മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അല്ലാതെ മറ്റൊരു താരം പട്ടികയിൽ ഒന്നാമതെത്തുന്നത്. 2022-23 സീസണിൽ എംബാപ്പെയ്ക്ക് 128 മില്യൺ ഡോളറാണ് പ്രതിഫലമായി ലഭിക്കുക. 120 മില്യൺ യൂറോ ശമ്പളമുള്ള മെസി രണ്ടാം സ്ഥാനത്തും 100 മില്യൺ യൂറോയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാമതുമാണ്. നെയ്മർ നാലാം സ്ഥാനത്താണ്.
