ബെയ്റൂട്ട്: ലെബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്ന ഉഗ്രസ്ഫോടനത്തില്‍ മരണം 100 പരം ആയി. 4000 മുകളില്‍ ആളുകള്‍ക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടന ശബ്ദം 240 കിലോ മീറ്റര്‍ വരെ കേട്ടു എന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനാഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ 3 നില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് എടുത്ത് എറിയപ്പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
2750 ടണ്‍ അമോണിയമാണ് പൊട്ടിത്തെറിച്ചതെന്നാണ് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റിപ്പോർട്ട്: കൃഷ്ണ പ്രസാദ്