പാലക്കാട്: എക്സൈസ് ഓഫീസിലെ ലോക്കപ്പിനുളളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ. ഇടുക്കി സ്വദേശിയും ഡ്രൈവറുമായ ഷോജോ ജോണിനെയാണ് (55) ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഷോജോയെ വീട്ടിൽ നിന്നും ഹാഷിഷ് ഓയിൽ കണ്ടെടുത്തതിന്റെ പേരിൽ എക്സൈസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ പരാതിയുമായി ഷോജോയുടെ ഭാര്യ രംഗത്തെത്തിയിട്ടുണ്ട്. ഭർത്താവ് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഭാര്യ ജ്യോതി പറയുന്നത്. ‘ഇന്നലെ വൈകുന്നേരം ഭർത്താവ് വീട്ടിൽ വന്നത് അഞ്ച് മണിയ്ക്കാണ്. അപ്പോൾ നാലഞ്ച് പേർ വീട്ടിൽ വന്നു. പുള്ളി വന്നതിന് പിന്നാലെ തന്നെയാണ് അവരും വന്നത്. അവർ പുള്ളിയെ വിളിച്ചുകൊണ്ടുപോയി സംസാരിച്ചു. അത് കഴിഞ്ഞ് ഒരു നീല ബാഗിന്റെ കാര്യം പറഞ്ഞു. പിന്നെ വീട് മുഴുവൻ തിരഞ്ഞു. അവിടെ നിന്ന് ഒന്നും കിട്ടിയില്ല. അവസാനം ഒരു ബാഗിൽ നിന്ന് അവർ രണ്ട് കിലോ ലഹരി മരുന്ന് എടുക്കുന്നത് കണ്ടു.വീട്ടിൽ നിന്ന് കിട്ടിയതിനാൽത്തന്നെ എന്താണ് പറയാനുള്ളതെന്ന് ചോദിച്ചു. കുട്ടിയും കൂടിയുള്ളതുകൊണ്ട് ഞങ്ങളെ മാറ്റിനിർത്തി ഹാളിൽ വച്ചാണ് അവർ ചോദ്യം ചെയ്തത്. വൈകുന്നേരം ഏഴര മണിയോടെയാണ് അതൊക്കെ കഴിഞ്ഞത്. ഇതിന് മുൻപ് ഇങ്ങനെയൊരു കേസിലും ഭർത്താവ് പെട്ടിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ. തെറ്റ് ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്നൊന്നും പറഞ്ഞിട്ടില്ല. ഭാര്യക്കോ കുടുംബത്തിനോ ഇതിൽ പങ്കില്ല എന്നും പറയുന്നുണ്ടായിരുന്നു.ഇന്ന് രാവിലെ ഏഴ് മണിക്ക് വിളിച്ചാണ് ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുന്നത്. ആത്മഹത്യ ചെയ്തതാണെങ്കിൽ അത് എക്സൈസ് ഓഫീസിൽ നിന്നാണെന്ന് പറയുമ്പോൾ അവിടെ ആരെങ്കിലും കാണില്ലേ, ആത്മഹത്യ ചെയ്യാൻ പറ്റുന്ന ഒരവസ്ഥ ആയിരിക്കില്ലല്ലോ. സാധാരണ ഓഫീസുകളിൽ അങ്ങനെയല്ലേ? ജയിലിലാണെങ്കിലും ആളുണ്ടാകില്ലേ. അതുകൊണ്ട് ആത്മഹത്യ ചെയ്യില്ലെന്ന് തന്നെയാണ് പറയുന്നത്.സാധാരണഗതിയിൽ ഇങ്ങനെയൊരു അവസ്ഥയിൽ ടെൻഷനുണ്ടാകും. എന്താണ് സംഭവിച്ചത് എന്നറിയില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരേണ്ടിവരും. ഇവർ എന്തെങ്കിലും ചെയ്തത് തന്നെയാണ്. അല്ലെങ്കിൽ ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് എന്ത് സംഭവിക്കാനാണ്. അങ്ങനെ ആത്മഹത്യ ചെയ്യണമെങ്കിൽ എത്ര പ്രതികൾ അവിടെ പോകുന്നതാണ്’- ജ്യോതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.നാട്ടിൽ ഡ്രൈവറായിരുന്ന ഷോജോ തമിഴ്നാട്ടിലാണ് കൂടുതലായും ജോലിക്ക് പോയിരുന്നതെന്ന് ജ്യോതി പറഞ്ഞു. ഇവർക്ക് മൂന്ന് മക്കളുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. സ്റ്റേഷനകത്തെ സിസിടിവി ക്യാമറയിൽ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും കമ്മീഷണർ അറിയിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
Trending
- ‘മലയാളി ഫ്രം ഇന്ത്യ’ കോപ്പിയടിയെന്ന് ആരോപണവുമായി തിരക്കഥാകൃത്തും എഴുത്തുകാരനുമായ നിഷാദ് കോയ
- കനത്ത ചൂടും ഉഷ്ണക്കാറ്റും; വൈദ്യുതി മേഖലയിലെ തടസങ്ങള്‍ പരിഹരിക്കാന്‍ നടപടിയുമായി കെഎസ്ഇബി
- KSRTC താൽക്കാലിക ഡ്രൈവര്‍,കണ്ടക്ടര്‍ നിയമനം: പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കാന്‍ നീക്കം
- ‘എന്നെ വലിച്ച് താഴെയിടാൻ ശ്രമിക്കുന്നു, അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ട’: സിവി ആനന്ദബോസ്
- എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു
- ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് 3 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു
- വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍
- നയതന്ത്ര സ്വർണക്കടത്ത്; ദുബായിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് 18 കോടിയുടെ സ്വർണം