ന്യൂഡൽഹി: പ്രവാചക വിരുദ്ധ പരാമർശത്തിന്റെ പേരിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങൾ സമർപ്പിച്ച എല്ലാ കേസുകളും ഒരുമിച്ചു പരിഗണിക്കാൻ സുപ്രീം കോടതി സർക്കാരിന് അനുമതി നൽകി. കേസുകൾ ഒരുമിച്ച് കേൾക്കണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നൂപുരിനെതിരായ എല്ലാ കേസുകളും ഡൽഹി പൊലീസിന് കൈമാറാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജൂലൈ ഒന്നിന് ഹർജി പരിഗണിച്ചപ്പോൾ നൂപുർ ശർമയ്ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തുണ്ടായ അക്രമങ്ങളുടെ ഏക ഉത്തരവാദിത്തം നൂപുറിനാണെന്ന് അന്നു കോടതി വിമർശിച്ചിരുന്നു.
Trending
- പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
- വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യം
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്ക് 3 വര്‍ഷം തടവ്
- റോഡ് വികസനം: ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ അനുമതി തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തകര്‍ത്തു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഗതാഗത മന്ത്രി അവലോകനം ചെയ്തു

