പാരീസ്: പ്രവാചകനെക്കുറിച്ചുള്ള കാരിക്കേച്ചറുകൾ ക്ലാസിൽ മോശമായി ചർച്ച ചെയ്ത അധ്യാപകനെ കഴുത്തറുത്തുകൊന്നു. അക്രമിയെന്ന് സംശയിക്കുന്നയാളെ പാരീസ് പൊലീസ് വെടിവെച്ചു കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ നാല് പേരെ മണിക്കൂറുകൾക്ക് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ കേസുകളിൽ സംശയിക്കപ്പെടുന്നവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കണ്ടെത്താൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കോൺഫ്രാൻസ്-സെന്റ്-ഹോണറിൻ പട്ടണത്തിൽ അദ്ധ്യാപകൻ ജോലി ചെയ്തിരുന്ന സ്കൂൾ സന്ദർശിച്ച മാക്രോൺ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അധ്യാപകൻ കൊല ചെയ്യപ്പെട്ട സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം, വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് ക്ലാസെടുത്തതിനാണ് അധ്യാപകൻ കൊലചെയ്യപ്പെട്ടതെന്ന് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ആക്രമണം ഫ്രാൻസിനെ ഭിന്നിപ്പിക്കരുതെന്ന് അദ്ദേഹം പറഞ്ഞു, അതാണ് തീവ്രവാദികൾക്ക് വേണ്ടത്. “പൗരന്മാരായി നാമെല്ലാം ഒരുമിച്ച് നിൽക്കണം,” അദ്ദേഹം പറഞ്ഞു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
കൊല്ലപ്പെട്ട അധ്യാപകൻ അടുത്തിടെ നിന്ദ്യമായ ചിത്രം കാണിച്ചതായും അത് “മുസ്ലിംകളുടെ പ്രവാചകൻ” ആണെന്ന് വിദ്യാർത്ഥികളോട് പറഞ്ഞതായും ആരോപണമുണ്ടായിരുന്നു. പ്രവാചകന്റെ കാരിക്കേച്ചറുകളെക്കുറിച്ച് 10 ദിവസങ്ങൾക്ക് മുമ്പാണ് അധ്യാപകൻ ക്ലാസിൽ ചർച്ച ചെയ്തത്. ഇതിനുശേഷം അധ്യാപകന് വധഭീഷണി ലഭിച്ചിരുന്നു. ഒരു വിദ്യാർത്ഥിയുടെ രക്ഷകർത്താവ് അധ്യാപകനെതിരെ പരാതി നൽകിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.