ലണ്ടന്‍: ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ സര് ലിന്‍ഡ്സെ ഹോയലിന്റെ ക്ഷണപ്രകാരമുള്ള ബഹ്റൈന്‍ പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലത്തിന്റെ ഔദ്യോഗിക ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെയും രക്ഷാകര്‍തൃത്വത്തില്‍ പാര്‍ലമെന്ററി ബന്ധം ശക്തിപ്പെടുത്താനും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബഹ്റൈന്‍- ബ്രിട്ടന് സഹകരണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.
സന്ദര്‍ശന വേളയില്‍ അല്‍ മുസല്ലം സ്പീക്കര്‍ ഹോയ്ലുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തി. നിയമനിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ കൈമാറ്റം ഉള്‍പ്പെടെ ഉഭയകക്ഷി പാര്‍ലമെന്ററി സഹകരണത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കാനുള്ള കരാറില്‍ എത്തിച്ചേര്‍ന്നു.
ബഹ്റൈന്‍ സന്ദര്‍ശിക്കാന്‍ സ്പീക്കര്‍ ഹോയലിനെ അല്‍ മുസല്ലം ഔദ്യോഗികമായി ക്ഷണിച്ചു. ലണ്ടന്‍ നഗരത്തിലെ മേയര്‍ ആല്ഡര്മാന് അലിസ്റ്റര്‍ കിംഗ് ഡിഎല്ലുമായും സ്പീക്കര്‍ കൂടിക്കാഴ്ച നടത്തി.
Trending
- പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈന്‍ സ്പീക്കറുടെ ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു
- ഐ.എല്‍.ഒയില്‍ പലസ്തീന് നിരീക്ഷക രാഷ്ട്ര പദവി: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബഹ്റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും