ലണ്ടന്‍: ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ സര് ലിന്‍ഡ്സെ ഹോയലിന്റെ ക്ഷണപ്രകാരമുള്ള ബഹ്റൈന്‍ പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലത്തിന്റെ ഔദ്യോഗിക ബ്രിട്ടന് സന്ദര്‍ശനം അവസാനിച്ചു.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്റെയും രക്ഷാകര്‍തൃത്വത്തില്‍ പാര്‍ലമെന്ററി ബന്ധം ശക്തിപ്പെടുത്താനും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബഹ്റൈന്‍- ബ്രിട്ടന് സഹകരണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സന്ദര്‍ശനം.
സന്ദര്‍ശന വേളയില്‍ അല്‍ മുസല്ലം സ്പീക്കര്‍ ഹോയ്ലുമായി ഉന്നതതല ചര്‍ച്ചകള്‍ നടത്തി. നിയമനിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ കൈമാറ്റം ഉള്‍പ്പെടെ ഉഭയകക്ഷി പാര്‍ലമെന്ററി സഹകരണത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിക്കാനുള്ള കരാറില്‍ എത്തിച്ചേര്‍ന്നു.
ബഹ്റൈന്‍ സന്ദര്‍ശിക്കാന്‍ സ്പീക്കര്‍ ഹോയലിനെ അല്‍ മുസല്ലം ഔദ്യോഗികമായി ക്ഷണിച്ചു. ലണ്ടന്‍ നഗരത്തിലെ മേയര്‍ ആല്ഡര്മാന് അലിസ്റ്റര്‍ കിംഗ് ഡിഎല്ലുമായും സ്പീക്കര്‍ കൂടിക്കാഴ്ച നടത്തി.
Trending
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു

