ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ജനസാന്ദ്രതയുള്ള മേഖലയില്‍ സ്ഫോടനം നടത്താന്‍ ഐഎസ് നിര്‍ദേശിച്ചിരുന്നെന്ന് കഴിഞ്ഞ ദിവസം പിടിയിലായ ഭീകരന് അബാദുള്‍ യൂസഫ്. ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബവുമായി രാജ്യം വിടാന്‍ പദ്ധിതിയിട്ടിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി. അഫ്ഗാനിസ്താനിലോ, സിറിയയിലോ കുടുംബവുമായെത്തി ഐഎസില്‍ ചേരാണ് ഉദ്ദേശിച്ചിരുന്നതെന്നും അബ്ദുള്‍ യൂസഫ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മകന് ചെയ്തത് തെറ്റാണെന്നും ഇത്തരം പ്രവര്‍ത്തികളില്‍ സങ്കടമുണ്ടെന്നും, ഐഎസ് ബന്ധം അറിഞ്ഞപ്പോള്‍ മകനോട് പിന്മാറാന് ആവശ്യപ്പെട്ടിരുന്നതായും അറസ്റ്റിലായ യൂസഫിന്റെ അച്ഛന് കഫീല്‍ ഖാന് പറഞ്ഞു. ഇന്ത്യയിലെ ഏതെങ്കിലും നഗരത്തില്‍ ആക്രമണം നടത്താന്‍ ഐഎസില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരുന്നു. അതേസമയം ആക്രണം നടത്താന്‍ ഇയാള്‍ക്ക് സ്ഫോടക വസ്തുക്കള്‍ എത്തിച്ച മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Trending
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരിക്കുന്നു
- അല്‍ ദാന നാടക അവാര്‍ഡ്: പൊതു വോട്ടെടുപ്പ് ആരംഭിച്ചു
- റണ്‍വേ നവീകരണം: ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല
- ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ പറ്റില്ലെന്ന് ഡോക്ടര്‍മാര്‍; തിരുവനന്തപുരം ശ്രീചിത്രയില്‍ തിങ്കളാഴ്ച മുതല്‍ ശസ്ത്രക്രിയ മുടങ്ങും
- ഇബ്റാഹീ മില്ലത്ത് മുറുകെ പിടിക്കുക; നാസർ മദനി
- നയം വ്യക്തമാക്കി പ്രധാനമന്ത്രി: ‘ജമ്മു കശ്മീരിൻ്റെ വികസനവുമായി മുന്നോട്ട്, ഇത് ഭാരതത്തിന്റെ സിംഹഗർജനം’
- വേള്‍ഡ് മലയാളി കൗണ്‍സില്‍ 30ാം വാര്‍ഷികാഘോഷം ബാകുവില്‍
- തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് നേതാവ്