തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ജനുവരി 24ലെ പണിമുടക്കിൽ സഹകരണ വകുപ്പ് ജീവനക്കാരും പങ്കെടുക്കുമെന്ന് കേരള സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.വി.ജയേഷ് എന്നിവർ അറിയിച്ചു. ഡിഎ കുടിശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ് ജീവനക്കാർക്ക് ഉപയോഗപ്രദമാക്കുക, വിലക്കയറ്റം തടയുക, സഹകരണ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സഹകരണ വകുപ്പ് ജീവനക്കാർ പണിമുടക്കുന്നത്. മൂന്നു വർഷമായി സർക്കാർ ജീവനക്കാർക്ക് അവകാശപ്പെട്ട യാതൊരു ആനുകൂല്യങ്ങളും ഇടതുപക്ഷ സർക്കാർ അനുവദിച്ചിട്ടില്ല. ഡിഎ അനുവദിച്ചിട്ട് മൂന്നു വർഷമായി. ലീവ് സറണ്ടർ നഷ്ടപ്പെട്ടു, മെഡിസെപ് പദ്ധതി പരാജയപ്പെട്ടു. പങ്കാളിത്ത പെൻഷൻ സംബന്ധിച്ച് പ്രകടനപത്രികയിൽ പറഞ്ഞ ഉറപ്പു പോലും പാലിക്കപ്പെട്ടില്ല. ഓൺലൈൻ സ്ഥലംമാറ്റ നടപടികൾ എങ്ങനെ നീട്ടിക്കൊണ്ടുപോകാം എന്ന ഗവേഷണത്തിലാണ്. ഈ സാഹചര്യത്തിൽ പണിമുടക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി