കൊച്ചി: കളമശ്ശേരി യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ സ്ഫോടനത്തിന് പിന്നില്‍ താന്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് പ്രതി ഡൊമിനിക് മാര്ട്ടിന്. എല്ലാം തനിച്ചാണ് ചെയ്തതെന്നും പ്രതി ചോദ്യം ചെയ്യലില്‍ പറഞ്ഞു. യഹോവ സാക്ഷികളെ ഒരു പാഠം പഠിപ്പിക്കാന്‍ വര്‍ഷങ്ങളായി പക മനസ്സില്‍ കൊണ്ടു നടന്നു. അതിനുവേണ്ടിയാണ് വിദേശത്തു നിന്നും മടങ്ങിയെത്തിയത്. മനസ്സില്‍ കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. ആ പ്ലാനിങ്ങാണ് നടപ്പാക്കിയതെന്നും മാര്ട്ടിന് പൊലീസിനോട് പറഞ്ഞു.
ഹാളില്‍ പലയിടത്തായി ബോംബുകള്‍ വെച്ചത് നാശനഷ്ടം ഉറപ്പാക്കാനാണ്. സ്ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും പോകാതിരിക്കാനാണ് എല്ലാ തെളിവുകളും സൂക്ഷിച്ചത്. ഇതിനുവേണ്ടിയാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് ഫെയ്സ്ബുക്കില്‍ വീഡിയോ ഇട്ടതെന്നും മാര്ട്ടിന് പൊലീസിനോട് പറഞ്ഞു.
Trending
- വാടാനപ്പള്ളിയിലെ ബിജെപി കിറ്റ് വിവാദത്തില്‍ ഇടപെട്ട് കോടതി; കേസെടുക്കാൻ പൊലീസിന് അനുമതി നൽകി
- വയനാട് തുരങ്കപാത നിർമാണം: പ്രകൃതി സംരക്ഷണ സമിതിയുടെ അപ്പീൽ തള്ളി; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീം കോടതി
- വിധിദിനമടുക്കുമ്പോള് ചങ്കിടിപ്പോടെ മുന്നണികള്‍
- ഹോര്‍മുസ് കടലിടുക്ക് പ്രതിസന്ധി: അടിയന്തര അന്താരാഷ്ട്ര നടപടി ആവശ്യമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി
- പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ
- ബഹ്റൈന്‍ രാജാവ് ബി.ഡി.എഫ്. ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി
- ഇറാനിയന്‍ ആക്രമണത്തിനു ശേഷവും ബഹ്റൈനില്‍ വായുവിന്റെ ഗുണനിലവാരം സാധാരണ നിലയില്‍
- ഇറാന്റെ ആക്രമണം മൂലം ഒഴിപ്പിക്കപ്പെട്ട വീടുകളില്‍ മോഷണം; ഏഴു ബഹ്റൈനികള്‍ അറസ്റ്റില്‍



