പാലക്കാട്: കാലവര്‍ഷക്കെടുതി സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ 22 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം പാലക്കാട് ജില്ലയിലെത്തി. ഗവ. വിക്ടോറിയ കോളെജിലാണ് സംഘത്തിനായി ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. 10 പേര് വീതം ഉള്‍ക്കൊള്ളാവുന്ന മൂന്നു ബോട്ടുകള്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുമായി ഇന്ന് (ഓഗസ്റ്റ് ആറ്) പുലര്‍ച്ചെ ജില്ലയില്‍ എത്തിയ സംഘം ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം മണ്ണിടിച്ചില്‍ സാധ്യതയുള്ള അട്ടപ്പാടി, നെല്ലിയാമ്പതി, മണ്ണാര്‍ക്കാട്, കോട്ടോപ്പാടം മേഖലകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള അട്ടപ്പാടി ചുരം മേഖല, എത്തിപ്പെടാന്‍ ഒറ്റവഴി മാത്രമുള്ള നെല്ലിയാമ്പതി മേഖല എന്നിവിടങ്ങളിലെ പ്രത്യേകതയും ദുരന്തസാധ്യതകളും ജില്ലാ കലക്ടര്‍ വിശദീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ, നിലവില്‍ തുറന്നുവിട്ട കാഞ്ഞിരപ്പുഴ, മംഗലം ഡാം പ്രദേശങ്ങളും സംഘം സന്ദര്‍ശിക്കും. റവന്യൂ, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സംഘത്തിനൊപ്പം ചേരും. മുന്‍വര്‍ഷങ്ങളിലെ പ്രളയ കാലഘട്ടത്തില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം, ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലെ ഗതാഗതം പുനസ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ദൗത്യസംഘം മുന്നിട്ടിറങ്ങിയിരുന്നു.
Trending
- ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ
- പ്ലസ് വണ്‍ പ്രവേശനം: നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് മതി
- തലസ്ഥാനത്ത് കനത്ത മഴ; മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍
- പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; ആൺസുഹൃത്തിനെതിരെ പരാതിയുമായി യുവതി
- ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ ബൈക്ക് വീണ് അപകടം; 65കാരന് ദാരുണാന്ത്യം
- ഓണ്‍ലൈൻ തട്ടിപ്പിൽ ഇത്തവണ കബളിപ്പിക്കപ്പെട്ടത് തിരുവനന്തപുരത്തെ ബാങ്ക് മാനേജരും എൻജിനിയറും
- വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
- മോഷ്ടിച്ച ബൈക്കിൽ കറങ്ങി മൊബൈൽ ഫോണും പണവും കവർന്ന ഇതരസംസ്ഥാനക്കാരൻ അറസ്റ്റിൽ