തിരുവനന്തപുരം: തലസ്ഥാനത്തെ പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാരന്റെ 13കാരിയായ ഏക മകൾ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചതിനു പിന്നിൽ ലഹരി മാഫിയയാണെന്ന സംശയമുന്നയിച്ച് രക്ഷകർത്താക്കൾ. സ്കൂൾ പരിസരത്ത് ലഹരി സംഘങ്ങൾ സജീവമാണെന്ന് മുമ്പും പല കുട്ടികളുടെയും രക്ഷകർത്താക്കൾ പരാതി ഉന്നയിച്ചിരുന്നെങ്കിലും അധികൃതർ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് ഇവർ പറയുന്നത്.തലസ്ഥാനത്തെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഇടപാടുകളുടെ ഞെട്ടിക്കുന്ന കഥകൾ മുമ്പും പുറത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വെളിച്ചത്തുവരുമ്പോഴും സ്കൂളുകളുടെ സൽപ്പേര് നഷ്ടപ്പെടാതിരിക്കാൻ ഇതൊക്കെ രഹസ്യമാക്കി വയ്ക്കുന്നതാണ് മാഫിയകൾക്ക് സഹായകമാകുന്നതെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. പീഡനത്തിനിരയായി പെൺകുട്ടി മരിച്ചതിനു പിന്നിൽ ലഹരി സംഘമല്ലെന്ന് തറപ്പിച്ചുപറയാൻ അന്വേഷണസംഘത്തിനും കഴിയുന്നില്ല. എന്നാൽ ഈ വഴിയിലേക്ക് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തയ്യാറാകാത്തതെന്തെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.പെൺകുട്ടിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിൽ ലഹരി ഗുളികയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ലഹരിമാഫിയ വഴി കുട്ടിക്ക് നൽകിയതാണോ, അതോ കുട്ടിക്ക് ആശുപത്രിയിൽ നിന്ന് നൽകിയ മരുന്നിന്റെ അവശിഷ്ടമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Trending
- റമദാനില്‍ ബഹ്റൈനില്‍ പ്രധാന ഭക്ഷണസാധനങ്ങളുടെ വില 38% കുറയ്ക്കുമെന്ന് മന്ത്രി
- ബഹ്റൈനില്‍ റമദാനില്‍ വെള്ളിയാഴ്ച ജുമുഅയ്ക്ക് 28 പള്ളികള്‍ കൂടി അനുവദിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; എട്ടു പേര് അറസ്റ്റില്‍
- സിന്ധുവിന് പിന്നാലെ രാവിയിൽ നിന്നും വെള്ളമൊഴുകില്ല, പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ പൂട്ട്; ഷാപൂർ കാണ്ടി ഡാമിന്റെ പണി പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം
- പ്രാർത്ഥനയുടെയും ആത്മപരിശോധനയുടെയും മാസം, റമദാൻ ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
- 1978ൽ തുടക്കം, 150ലധികം അവാർഡുകൾ; +1 ചോദ്യപേപ്പറില്‍ മോഹന്‍ലാല്‍, 6 മാർക്ക് ഉറപ്പിച്ച് പിള്ളേർ
- ബഹ്റൈൻ പ്രതിഭ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- കലയും സാഹിത്യവും സാമൂഹിക അടിത്തറയെ സമ്പന്നമാക്കും – വിനോദ് വൈശാഖി
