തിരുവനന്തപുരം: തലസ്ഥാനത്തെ പൊലീസ് ക്വാർട്ടേഴ്സിൽ പൊലീസുകാരന്റെ 13കാരിയായ ഏക മകൾ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ചതിനു പിന്നിൽ ലഹരി മാഫിയയാണെന്ന സംശയമുന്നയിച്ച് രക്ഷകർത്താക്കൾ. സ്കൂൾ പരിസരത്ത് ലഹരി സംഘങ്ങൾ സജീവമാണെന്ന് മുമ്പും പല കുട്ടികളുടെയും രക്ഷകർത്താക്കൾ പരാതി ഉന്നയിച്ചിരുന്നെങ്കിലും അധികൃതർ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്നാണ് ഇവർ പറയുന്നത്.തലസ്ഥാനത്തെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഇടപാടുകളുടെ ഞെട്ടിക്കുന്ന കഥകൾ മുമ്പും പുറത്തുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വെളിച്ചത്തുവരുമ്പോഴും സ്കൂളുകളുടെ സൽപ്പേര് നഷ്ടപ്പെടാതിരിക്കാൻ ഇതൊക്കെ രഹസ്യമാക്കി വയ്ക്കുന്നതാണ് മാഫിയകൾക്ക് സഹായകമാകുന്നതെന്നാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. പീഡനത്തിനിരയായി പെൺകുട്ടി മരിച്ചതിനു പിന്നിൽ ലഹരി സംഘമല്ലെന്ന് തറപ്പിച്ചുപറയാൻ അന്വേഷണസംഘത്തിനും കഴിയുന്നില്ല. എന്നാൽ ഈ വഴിയിലേക്ക് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തയ്യാറാകാത്തതെന്തെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണ്.പെൺകുട്ടിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിൽ ലഹരി ഗുളികയുടെ സാന്നിദ്ധ്യവും കണ്ടെത്തി. ലഹരിമാഫിയ വഴി കുട്ടിക്ക് നൽകിയതാണോ, അതോ കുട്ടിക്ക് ആശുപത്രിയിൽ നിന്ന് നൽകിയ മരുന്നിന്റെ അവശിഷ്ടമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു
