മനാമ: നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിക്ക് ഹെൽത്ത് സെന്ററുകളെയും ആശുപത്രികളെയും വിലയിരുത്തുന്നതിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. ഇന്റർനാഷനൽ ഹെൽത്ത് ക്വാളിറ്റി സർവിസസ് സൊസൈറ്റിയുടെ അംഗീകാരമാണ് ലഭിച്ചത്. രാജ്യത്ത് ആരോഗ്യ സേവന മേഖലയിൽ കൈവരിച്ച മുന്നേറ്റത്തിന്റെയും നേട്ടത്തിന്റെയും ഭാഗമാണ് അംഗീകാരമെന്ന് എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഡോ. മർയം അദ്ബി അൽ ജലാഹിമ വ്യക്തമാക്കി. ഇത്തരമൊരു അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ജി.സി.സി രാജ്യവും മൂന്നാമത്തെ അറബ് രാജ്യവുമായി മാറുകയാണ് ബഹ്റൈൻ. സൗദി, ജോർഡൻ എന്നീ അറബ് രാജ്യങ്ങൾക്കാണ് നിലവിൽ അറബ് മേഖലയിൽ ഈ അംഗീകാരമുള്ളത്. ഉന്നത ഗുണനിലാരമുള്ളതും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സുരക്ഷിത ആരോഗ്യ സേവനമാണ് ബഹ്റൈനിൽ ലഭിക്കുന്നതെന്നും ജലാഹിമ പറഞ്ഞു.
Trending
- വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍
- നയതന്ത്ര സ്വർണക്കടത്ത്; ദുബായിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് 18 കോടിയുടെ സ്വർണം
- സ്റ്റേഷന്മാസ്റ്റര് ഡ്യൂട്ടിക്കിടെ ഉറങ്ങി;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
- മേയര്‍- KSRTC ഡ്രൈവര്‍ തര്‍ക്കം: ആര്യക്കും സച്ചിന്‍ദേവിനുമെതിരേ കേസ് എടുക്കും, ഉത്തരവിട്ട് കോടതി
- ‘ഔറംഗസേബിന്റെ നികുതി സമ്പ്രദായമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം’; യോഗി ആദിത്യനാഥ്
- വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം വീണ് തൊഴിലാളി മരിച്ചു
- ലൈംഗിക പീഡന കേസ്; എച്ച്.ഡി രേവണ്ണ കസ്റ്റഡിയിൽ
- എക്സൈസിന് വിവരം കൈമാറിയതായി ആരോപിച്ച് യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം: നാല് പേർ പിടിയിൽ