തൃശൂർ: സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷന് ഗൾഫിൽ വെച്ച് 77 ലക്ഷം കൈമാറിയതായി പ്രവാസി വ്യവസായി ജയരാജൻ മൊഴി നൽകിയെന്ന് ഇഡി. കേസിലെ പ്രതി സതീഷ് കുമാറുമായി ദുബായിൽ എത്തിയപ്പോഴാണ് പണം നൽകിയത്. ഈ പണം തിരികെ കിട്ടിയില്ലെന്നും ജയരാജൻ മൊഴി നൽകി.
സി.കെ.ജിൽസിനെ ബാങ്ക് ഭരണ സമിതി വഴിവിട്ട് സഹായിച്ചെന്നും, വൻതുക ലോൺ ഉള്ളപ്പോഴാണ് ഈടായി നൽകിയ ഭൂമിയുടെ രേഖകൾ ജിൽസിന് തിരികെ നൽകിയതെന്നും ഇഡി കോടതിയെ അറിയിച്ചു. കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎം കൗൺസിലർ പി.ആർ.അരവിന്ദാക്ഷന്റെയും സി.കെ.ജിൽസിന്റെയും ജാമ്യാപേക്ഷകളെ എതിർത്ത് നൽകിയ സത്യവാങ്മൂല്യത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. തുടർന്ന് അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ അടുത്തമാസം 6 നും, ജിൽസിന്റേത് അടുത്ത മാസം ഒന്നിനും പരിഗണിക്കാനായി കൊച്ചിയിലെ പി.എം.എല്‍എ. കോടതി മാറ്റി.