തൃശൂർ: നഗരത്തിലെ എ ടി എമ്മിൽ പടക്കമെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഇ എം ഐ മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് സർവീസ് ചാർജ് പിടിച്ചതിൽ പ്രകോപിതനായി പടക്കമെറിയുകയായിരുന്നു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശിനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്.രജീഷ് തൃശൂരിൽ എസി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ഇ എം ഐ മുടങ്ങിയതിനാൽ സർവീസ് ചാർജ് പിടിച്ചതായി കാട്ടി മൊബൈലിൽ മെസേജ് വന്നു. സംഭവത്തിന് മുൻപ് രജീഷ് ബാങ്കിലെത്തി ജീവനക്കാരുമായി തർക്കിക്കുകയും ചെയ്തിരുന്നു. മെസേജ് വന്നതിൽ പ്രകോപിതനായ രജീഷ് ജനറൽ ആശുപത്രി പരിസരത്തുള്ള പടക്കക്കടയിൽ നിന്ന് പടക്കം വാങ്ങിയതിനുശേഷം ഇത് ബാങ്കിന്റെ എ ടി എമ്മിനുള്ളിലേയ്ക്ക് എറിയുകയായിരുന്നു.പിന്നാലെ മുങ്ങിയ പ്രതിയെ കണിമംഗലത്തുനിന്നാണ് പിടികൂടിയത്. ബാങ്കിലെയും എ ടി എമ്മിലെയും സി സി ടി വി പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയ രജീഷ് പിന്നീട് അറസ്റ്റിലാവുകയായിരുന്നു.
Trending
- ബഹ്റൈനിൽ ഈദുൽ ഫിത്തർ പ്രാർത്ഥനകൾക്കുള്ള ഒരുക്കങ്ങൾ സുന്നി എൻഡോവ്മെന്റ് കൗൺസിൽ അവലോകനം ചെയ്തു
- ബഹ്റൈനിൽ തൊഴിലാളികൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ ഇഫ്ത്താർ വിതരണത്തിന് നാളെ വേദിയാവും
- വീണ ജോര്‍ജ് കേരള ജനതയെ വഞ്ചിച്ചു: വി.മുരളീധരന്
- മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ; കമ്മീഷന് ശുപാര്‍ശ സമര്‍പ്പിച്ചു
- ഗാസ മുനമ്പിലെ ഇസ്രായേൽ വ്യോമാക്രമണം: അറബ്- ഇസ്ലാമിക് മന്ത്രിതല സമിതി അപലപിച്ചു
- ക്യൂബൻ ഉപപ്രധാനമന്ത്രി മാർട്ടിനെസ് ഡയസുമായി സംസ്ഥാനമന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തി
- പ്രവാസികൾക്ക് വലിയ അവസരം; പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഉചിതമായ സമയം : മന്ത്രി പി രാജീവ്
- കണ്ണൂരില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു