തൃശൂർ: നഗരത്തിലെ എ ടി എമ്മിൽ പടക്കമെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഇ എം ഐ മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് സർവീസ് ചാർജ് പിടിച്ചതിൽ പ്രകോപിതനായി പടക്കമെറിയുകയായിരുന്നു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശിനെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയത്.രജീഷ് തൃശൂരിൽ എസി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ ഇ എം ഐ മുടങ്ങിയതിനാൽ സർവീസ് ചാർജ് പിടിച്ചതായി കാട്ടി മൊബൈലിൽ മെസേജ് വന്നു. സംഭവത്തിന് മുൻപ് രജീഷ് ബാങ്കിലെത്തി ജീവനക്കാരുമായി തർക്കിക്കുകയും ചെയ്തിരുന്നു. മെസേജ് വന്നതിൽ പ്രകോപിതനായ രജീഷ് ജനറൽ ആശുപത്രി പരിസരത്തുള്ള പടക്കക്കടയിൽ നിന്ന് പടക്കം വാങ്ങിയതിനുശേഷം ഇത് ബാങ്കിന്റെ എ ടി എമ്മിനുള്ളിലേയ്ക്ക് എറിയുകയായിരുന്നു.പിന്നാലെ മുങ്ങിയ പ്രതിയെ കണിമംഗലത്തുനിന്നാണ് പിടികൂടിയത്. ബാങ്കിലെയും എ ടി എമ്മിലെയും സി സി ടി വി പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയ രജീഷ് പിന്നീട് അറസ്റ്റിലാവുകയായിരുന്നു.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

