പൂജപ്പുര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപ് പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ. ഇയാളെ സിസിടിവിയുടെ സഹായത്തോടെ വാർഡന്മാർ നിരീക്ഷിച്ചുവരികയാണ്.’ആരോ കൊല്ലാൻ ശ്രമിക്കുന്നേ’ എന്നുപറഞ്ഞുകൊണ്ട് രാത്രി ഇടയ്ക്കിടെ സന്ദീപ് നിലവിളിച്ചു. ഇയാളുടെ ചില പെരുമാറ്റങ്ങൾ അഭിനയമാണോയെന്ന് ജയിൽ അധികൃതർക്ക് സംശയമുണ്ട്. ഡോക്ടറെ കുത്തിയത് ഓർമയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഓർമയുണ്ടെന്നാണ് പ്രതി മറുപടി നൽകിയത്. എന്താണ് കൃത്യം നടത്താൻ കാരണമെന്ന ചോദ്യത്തിന് ആരോ തന്നെ കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മറുപടി.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വൈദ്യ പരിശോധന പൂർത്തിയാക്കി സന്ദീപിനെ പൊലീസ് ജയിൽ അധികൃതർക്ക് കൈമാറിയത്. ഇയാളെ പരിശോധിക്കാൻ ആദ്യം ഡോക്ടർമാർ തയ്യാറായിരുന്നില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് പരിശോധന പൂർത്തിയാക്കിയത്.പ്രതിയുടെ ഷുഗറിന്റെ അളവ് കുറവായിരുന്നു. രാത്രി ജയിലിൽ ബ്രഡും മരുന്നും നൽകി. സെല്ലിൽ പ്രതി ഒറ്റയ്ക്കാണ്. സ്ഥിരമായി ലഹരി ഉപയോഗിച്ചതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ മാറാൻ ദിവസങ്ങളെടുക്കും. ഇതിനുശേഷമായിരിക്കും മാനസികാരോഗ്യ വിദഗ്ദനെ കാണിക്കുകയെന്നാണ് സൂചന.
Trending
- കോഴിക്കോട് വലിയങ്ങാടി കെട്ടിട ദുരന്തം: മരണം നാലായി; പ്രതിഷേധം ശക്തം
- വാണിജ്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചു
- കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള ഇറാഖിന്റെ കടന്നുകയറ്റം ബഹ്റൈന്‍ അപലപിച്ചു
- 81 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- തൊഴിലാളികളുടെ അവകാശങ്ങള്‍: എല്‍.എം.ആര്.എ. അവബോധ ശില്പശാല നടത്തി
- കടല്‍ക്കൊള്ളക്കാര്‍ ബഹ്റൈനി ബോട്ട് കൊള്ളയടിച്ചു
- പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ പരീക്ഷ
- ശബരിമല കൊടിമര നിർമ്മാണം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്, സംഭാവന നൽകിയത് 27പേർ

