പൂജപ്പുര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപ് പൂജപ്പുര സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ. ഇയാളെ സിസിടിവിയുടെ സഹായത്തോടെ വാർഡന്മാർ നിരീക്ഷിച്ചുവരികയാണ്.’ആരോ കൊല്ലാൻ ശ്രമിക്കുന്നേ’ എന്നുപറഞ്ഞുകൊണ്ട് രാത്രി ഇടയ്ക്കിടെ സന്ദീപ് നിലവിളിച്ചു. ഇയാളുടെ ചില പെരുമാറ്റങ്ങൾ അഭിനയമാണോയെന്ന് ജയിൽ അധികൃതർക്ക് സംശയമുണ്ട്. ഡോക്ടറെ കുത്തിയത് ഓർമയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഓർമയുണ്ടെന്നാണ് പ്രതി മറുപടി നൽകിയത്. എന്താണ് കൃത്യം നടത്താൻ കാരണമെന്ന ചോദ്യത്തിന് ആരോ തന്നെ കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്നായിരുന്നു മറുപടി.ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വൈദ്യ പരിശോധന പൂർത്തിയാക്കി സന്ദീപിനെ പൊലീസ് ജയിൽ അധികൃതർക്ക് കൈമാറിയത്. ഇയാളെ പരിശോധിക്കാൻ ആദ്യം ഡോക്ടർമാർ തയ്യാറായിരുന്നില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് പരിശോധന പൂർത്തിയാക്കിയത്.പ്രതിയുടെ ഷുഗറിന്റെ അളവ് കുറവായിരുന്നു. രാത്രി ജയിലിൽ ബ്രഡും മരുന്നും നൽകി. സെല്ലിൽ പ്രതി ഒറ്റയ്ക്കാണ്. സ്ഥിരമായി ലഹരി ഉപയോഗിച്ചതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ മാറാൻ ദിവസങ്ങളെടുക്കും. ഇതിനുശേഷമായിരിക്കും മാനസികാരോഗ്യ വിദഗ്ദനെ കാണിക്കുകയെന്നാണ് സൂചന.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍