ബ്യൂണസ് അയേഴ്സ്: ലയണൽ മെസിയുടെ ക്ലബ് മാറ്റവാർത്തകളിൽ പ്രതികരിച്ച് അർജന്റീന പരിശീലകൻ ലയണൽ സ്കലോണി. വാർത്തകൾ കാര്യമാക്കുന്നില്ലെന്നും എവിടെയാണെങ്കിലും മെസി സന്തോഷമായിരിക്കുകയാണ് പ്രധാനമെന്നും സ്കലോണി പറഞ്ഞു.’കളിക്കാര്‍ക്കൊപ്പവും ക്ലബിനൊപ്പവും ആരാധകര്‍ക്കൊപ്പവും എവിടെയാണോ കൂടുതല്‍ സന്തോഷവും സമാധാനവും ലഭിക്കുന്നത് അവിടെ കളിക്കട്ടെ. ദേശീയ ടീമിലേക്ക് പരിഗണിക്കുമ്പോള്‍ അദ്ദേഹം ഏത് ക്ലബിൽ കളിക്കുന്നു എന്നത് ഞങ്ങളെ ബാധിക്കുന്ന ഘടകമല്ല. അദ്ദേഹം ദേശീയ ടീമിന്റെ ഭാഗമാകുമ്പോഴും ഞങ്ങള്‍ക്കെല്ലാം സന്തോഷമേയുള്ളു. ഞങ്ങള്‍ക്കൊപ്പം അദ്ദേഹവും സന്തോഷത്തോടെ ഇരിക്കണം’ – സ്കലോണി പറഞ്ഞു. ഖത്തറിലെ അല്‍-കാസ് ചാനലിനോടായിരുന്നു പരിശീലകന്റെ പ്രതികരണം.മെസി അടുത്ത സീസണിൽ പി എസ് ജി വിടുമെന്നുറപ്പയതോടെ നിരവധി ക്ലബുകളാണ് സൂപ്പർതാരത്തിന് പിന്നാലെയെത്തിയത്. എന്നാൽ ഒരു ക്ലബുമായും താരം ധാരണയിൽ എത്തിയതായി ഓദ്യോഗിക റിപ്പോർട്ടില്ല.കഴിഞ്ഞ വ്യാഴാഴ്ചയാണ് മെസി സൗദി ക്ലബുമായി കരാർ ഒപ്പുവച്ചെന്ന് വാർത്ത ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് ഇടയാക്കിയതിന് പിന്നാലെ മെസിയുടെ പിതാവും ഏജന്റുമായ ഹോർഗെ മെസി ഇതിനെ തള്ളി രംഗത്തെത്തിയിരുന്നു. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഒരു ക്ലബുമായും ധാരണയിൽ എത്തിയിട്ടില്ല. സീസൺ ശേഷം മാത്രമേ തീരുമാനം ഉണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഫുട്ബാൾ ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും മെസിയുടെ ട്രാൻസ്ഫറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ‘മെസിയുടെ നിലവിലെ സാഹചര്യത്തിന് ഒരു മാറ്റവും വന്നിട്ടില്ല. സീസണിനൊടുവിൽ മാത്രമെ എന്തെങ്കിലും തീരുമാനം പുറത്തുവിടൂ. അൽ ഹിലാൽ മുന്നോട്ടുവച്ച ഓഫർ ഏപ്രിൽ മുതൽ ചർച്ചയിലുള്ളതാണ്. ബാഴ്സലേണ മെസിയെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.ക്ളബിനെ അറിയിക്കാതെ സൗദി സന്ദർശനം നടത്തിയതിനാണ് മെസിയെ പി എസ് ജി സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലയളവിൽ ക്ളബിനുവേണ്ടി കളിക്കാനോ പരിശീലിക്കാനോ സാധിക്കില്ല. ശമ്പളവും ലഭിക്കില്ല. സൗദി യാത്രയ്ക്ക് ക്ളബിനോട് മെസി അനുമതി തേടിയിരുന്നെങ്കിലും നിരസിച്ചിരുന്നു. ഇതിന് പിന്നാലെ സന്ദർശനം നടത്തിയതിനെതിരെയാണ് നടപടി. സൗദി അറേബ്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാണ് മെസി.
Trending
- മോദി തിരുവനന്തപുരത്ത്; കരമന മുതൽ കിള്ളിപ്പാലം വരെ റോഡ് ഷോ, പ്രധാനമന്ത്രിക്കൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
- ശബരിമല യുവതി പ്രവേശന കേസ്; ഒമ്പതംഗ ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകും, ജസ്റ്റിസ് ബിവി നാഗരത്നയും ഭാഗമാകും
- വീണ്ടും തിരിച്ചടി, യുദ്ധ വിമാനങ്ങൾ തകർത്തതിന് പിന്നാലെ യുഎസിന്റെ എംക്യു-1 ഡ്രോൺ തകർത്ത് ഇറാൻ; ചർച്ചകളെ ബാധിക്കില്ലെന്ന് ട്രംപ്
- ‘എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായി, എൻഡിഎ സര്‍ക്കാര്‍ വരും, സംസ്ഥാനത്തിന്റെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങും’; അയ്യപ്പനെ പ്രണമിച്ച് മോദി
- അവസാന ലാപ്പില്‍ പോരുമുറുക്കി മുന്നണികള്‍; പ്രചാരണം വര്‍ഗീയ ബന്ധങ്ങളിലൂന്നി
- അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ, ‘തുടരണമീ വിജയഗാഥ’ അവതരിപ്പിച്ചു.
- ടീം യുഡിഫ് ബഹ്റൈൻ കമ്മിറ്റി പ്രവാസി ക്ഷേമത്തിനായി മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ നിർദേശച്ച പ്രവാസികൾക്ക് ഗുണകരമായകാര്യങ്ങൾ യുഡിഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി
- ‘ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടേ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂ’; രാജീവ് ചന്ദ്രശേഖർ

