
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് കോടതി അനുമതി നൽകി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന നിർദേശത്തോടെയാണ് കോടതി ഉത്തരവ്.
ബി.ജെ.പിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. കൊടകര കള്ളപ്പണക്കേസില്‍ ആരോപണം നേരിടുന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രതിചേര്‍ക്കാതെ മൊഴിയെടുക്കുക മാത്രമായിരുന്നു ചെയ്തത്. പണം കൊണ്ടുവന്ന ധര്‍മരാജനുമായി സുരേന്ദ്രന് ബന്ധമുണ്ടായിരുന്നെന്നായിരുന്നു തിരൂര്‍ സതീഷിന്റെ മൊഴി. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചത്. ബി.ജെ.പി. ഓഫീസ് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നെന്നാണ് സതീഷിന്റെ വെളിപ്പെടുത്തൽ. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.
