വാഷിംഗ്ടണ്‍: ചൈനക്കെതിരെ ഔദ്യോഗികമായി വിമര്‍ശനവുമായി അമേരിക്ക. അമേരിക്കയുടെ തൊഴില്‍ മന്ത്രാലയമാണ് ഉന്നയിച്ചിരിക്കുന്നത്. ‘ചൈനയിലെ തൊഴില്‍ അന്തരീക്ഷം വളരെ പരിതാപകരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയായി ചൈന മാറിയത് ഇത്തരം നീചമായ നടപടികളിലൂടെയാണെന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്.’ അമേരിക്കയുടെ തൊഴില്‍ വകുപ്പ് സെക്രട്ടറി യൂജീന്‍ സ്കാലിയ പ്രസ്താവനയിലൂടെ അറിയിച്ചു. നിര്‍ബന്ധിത തൊഴിലെടുപ്പും ബാലവേലയും മനുഷ്യത്വ രഹിതമായ നടപടിയാണ്. കുടുംബങ്ങളുടെ നിസ്സഹായാവസ്ഥ മുതലെടുക്കുക യാണവരെന്നും യൂജീന്‍ ആരോപിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
ചൈന ആഗോളതലത്തിലെ അടിമവേലയുടെ കേന്ദ്രമാണെന്ന തെളിവുകളുമായി കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തിയതിന് പിറകേയാണ് അമേരിക്കയുടെ പ്രസ്താവന. മനുഷ്യാവകാശ സംഘടനകള്‍ ഉയിഗുര്‍ മേഖലയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതിന് പിറകേയാണ് അടിമവേലയുടെ തെളിവുകളും പുറത്തുവന്നത്. ടണ്‍ കണക്കിന് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് കൂട്ടുന്നത് നിര്‍ബന്ധിതമായിട്ടാണ്. ബാലവേലയും ന്യൂനപക്ഷമതങ്ങളില്‍പ്പെട്ട കരുതല്‍ തടവുകാരേക്കൊണ്ടുമാണ് ചൈന നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്.
30 ലക്ഷത്തിലേറെ ജനങ്ങളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചുകൊണ്ട് ഒരു വലിയ ഭൂപ്രദേശം ചൈന നിര്‍മ്മാണ ശാലയ്ക്കിയിരിക്കുകയാണ്. തുച്ഛമായ വരുമാനം മാത്രം നല്കി ഉയിഗുര്‍ മുസ്ലീങ്ങളേയും മറ്റ് പല ന്യൂനപക്ഷ വിഭാഗങ്ങളേയും ഉപയോഗിക്കുകയാണ്. ഉയിഗുര്‍ സമൂഹത്തിന് പുറമേ കസാഖികളേയും കിര്ഗുകളേയും ചൈന തടവിലിട്ട് പീഡിപ്പിക്കുകയാണ്.