പട്ന: ബിഹാറിൽ ഛഠ് പൂജ കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു കുടുംബത്തിലെ രണ്ടുപേർ വെടിയേറ്റു മരിച്ചു. രണ്ടുസ്ത്രീകളടക്കം നാലുപേർക്കു ആക്രമണത്തിൽ പരുക്കേറ്റു. ബിഹാറിലെ ലാഖിസാരായ് ജില്ലയിൽ ഇന്ന് രാവിലെയാണു സംഭവം. പരുക്കേറ്റവരെ പട്നയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ആളൊഴിഞ്ഞ പ്രദേശത്തു വച്ച് ആഷിഷ് ചൗധരി എന്നയാളാണ് കുടുംബത്തെ ആക്രമിച്ചത്. പ്രണയപ്പകയാണ് ആക്രമണ കാരണമെന്ന് ലഖിസരായ് എസ്പി പങ്കജ് കുമാർ പറഞ്ഞു. രാവിലെ ഏഴ് മണിക്കും എട്ടുമണിക്കും ഇടയിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തിലെ പ്രതിയായ ആഷിഷ് ചൗധരി അഞ്ചു വർഷം മുൻപാണ് പരുക്കേറ്റ സ്ത്രീകളിൽ ഒരാളെ വിവാഹം കഴിച്ചത്. മറ്റൊരു പുരുഷനെ വിവാഹം കഴിക്കുന്നതിനായി താനുമായുള്ള ബന്ധം സ്ത്രീ ഉപേക്ഷിച്ചതാണ് ആഷിഷ് ചൗധരിയെ പ്രകോപിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
ഛഠ് പൂജയിൽ പങ്കെടുക്കുന്നതിനായി പട്നയിൽ നിന്നാണ് സ്ത്രീകളടക്കമുള്ളവരുടെ സംഘം എത്തിയത്. കബയ്യ സ്റ്റേഷൻ പരിധിയിലായിരുന്നു അക്രമം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Trending
- ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ
- ശബരിമല സ്വര്‍ണ്ണക്കൊള്ള ജനവിധി നിര്‍ണയിക്കുമെന്ന് സണ്ണി ജോസഫ്; ‘കൂടുതല്‍ പേര് കുടുങ്ങുമോയെന്ന ഭയത്തില്‍ സിപിഎം’
- ലോക്സഭ വോട്ട് തൃശൂരിൽ, തദ്ദേശം തിരുവനന്തപുരത്ത്, നിയമസഭാ തെരഞ്ഞെടുപ്പിലോ? സുരേഷ് ഗോപിയോട് മന്ത്രി കെ രാജൻ
- കെ.എച്ച്.എൻ.എ ഡാളസ് റീജിയണൽ വൈസ് പ്രസിഡന്റായി രേഷ്മ രഞ്ജൻ ചുമതലയേറ്റു
- ബിഡികെ 100 മത് രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ
- സപ്ലിമെൻറ് പ്രകാശനം നിർവഹിച്ചു.
- കലണ്ടർ പ്രകാശനം ചെയ്തു
- മയക്കുമരുന്ന് കച്ചവടം: ബഹ്റൈനി വനിതയുടെ ജീവപര്യന്തം തടവ് ശരിവെച്ചു


