മനാമ: ഇരട്ടകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും യാത്രാ വിലക്ക് ഏർപ്പെടുത്തി. ഇരട്ടകളായ ഫാത്തിമയുടെയും സഹ്റയുടെയും മരണത്തിൽ ഉൾപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് നിയമനടപടികൾ പൂർത്തിയാകുന്നതുവരെയാണ് യാത്ര വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സാങ്കേതിക സമിതിയിൽ നിന്ന് മരണത്തെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് പബ്ലിക് പ്രോസിക്യൂഷൻ യാത്രാ വിലക്ക് പ്രഖ്യാപിച്ചത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
കുഞ്ഞുങ്ങളുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിച്ച തീയതി മുതലുള്ള അവരുടെ എല്ലാ മെഡിക്കൽ ഫയലുകളും, കേസ് ഷീറ്റുകളും അന്വേഷണ വിധേയമാക്കുമെന്ന് എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഡോ.മെറിയം അദ്ബി അൽ ജലാഹ്മ വ്യക്തമാക്കി. കേസ് കൈകാര്യം ചെയ്ത എല്ലാ മെഡിക്കൽ പ്രൊഫഷണലുകളേയും ഉൾപ്പെടുത്തി സമഗ്രവും വിപുലവുമായ അന്വേഷണം നടത്തും. ചികിത്സ പിഴവുമൂലമാണോ മരണം സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്നും അൽ ജലാഹ്മ പറഞ്ഞു.