ഹൈദരബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കിടെ ദേശീയ ജനാധിപത്യസഖ്യത്തിന് തിരിച്ചടി. എഐഎഡിഎംകെയ്ക്ക് പിന്നാലെ ജനസേന പാര്‍ട്ടിയും എന്‍ഡിഎ വിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ പവന് കല്യാണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രാപ്രദേശില്‍ ടിഡിപിയെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.’ടിഡിപി ശക്തമായ പാര്‍ട്ടിയാണ്, ആന്ധ്രയുടെ വികസനത്തിന് തെലുങ്കുദേശം പാര്‍ട്ടി അധികാരത്തില്‍ വരണം. ടിഡിപിയും ജനസേനയും കൈകോര്‍ത്താല്‍, സംസ്ഥാനത്ത് വൈഎസ്ആര്‍സിപി സര്‍ക്കാരിനെ താഴെയിറക്കാനാവും’ പവന് പറഞ്ഞു. ആന്ധ്ര മുന്‍മുഖ്യമന്ത്രിയും ടിഡിപി നേതാവുമായി ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെതിരെ പവന് കല്യാണ്‍ രംഗത്തുവന്നിരുന്നു.
നൈപുണ്യ വികസന പദ്ധതിയുമായി ബന്ധപ്പെട്ട 371 കോടി രൂപയുടെ അഴിമതിക്കേസില്‍ സെപ്റ്റംബര്‍ ഒന്‍പതിന് അറസ്റ്റിലായ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു രാജമണ്ട്രി സെന്‍ട്രല്‍ ജയിലിലാണ്. നൈപുണ്യ വികസന കോര്പറേഷന് നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങള്‍ക്കായി 2015 -18 കാലയളവില്‍ 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതില്‍ സാങ്കേതിക പരിശീലനം ലഭ്യമാക്കാന്‍ 371 കോടി രൂപ വകയിരുത്തി. എന്നാല്‍, പണം കൈപ്പറ്റിയവര്‍ പരിശീലനം നല്‍കിയില്ല. തുക വ്യാജ കമ്പനികള്‍ക്കാണ് കൈമാറിയതെന്നും തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും നായിഡു ആണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കാരണമായിരുന്നു
തമിഴ്നാട്ടില്‍ എന്‍ഡിഎ വിടുന്നതായി എഐഎഡിഎംകെ സെപ്റ്റംബര്‍ 25ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുമായുള്ള സഖ്യം വിട്ടതു പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ തീരുമാനത്തെ തുടര്‍ന്നാണെന്നും തന്റെ ഏകപക്ഷീയമായ തീരുമാനമല്ല പിന്നിലെന്നുമായിരുന്നു എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ പ്രതികരണം.
Trending
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
- കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു



