തിരുവനന്തപുരം: വനിതാ ഹോസ്റ്റലിൽ ക്യാമറ സ്ഥാപിക്കുന്ന വിഷയം സംസാരിക്കാനെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരെ തിരുവനന്തപുരം നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ അധിക്ഷേപിച്ചെന്ന് പരാതി. സംഭവത്തിൽ എസ്എഫ്ഐ ആരോഗ്യമന്ത്രിക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും പരാതി നൽകി.
നഴ്സിങ് കോളേജ് വനിത ഹോസ്റ്റലിൽ ക്യാമറയും സെക്യൂരിറ്റിയും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ പ്രിൻസിപ്പലിനെ സമീപിച്ചത്. എന്നാൽ അലവലാതികളോട് സംസാരിക്കാനില്ലെന്നായിരുന്നു അവരുടെ പ്രതികരണം എന്നാണ് പരാതി. പൊണ്ണത്തടിമാടന്മാര് തന്നെ അക്രമിക്കാൻ ശ്രമിച്ചുവെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. ക്യാമറയും സെക്യൂരിറ്റിയും സ്ഥാപിക്കാന്‍ സൗകര്യമില്ല. തന്റെ ക്യാമ്പസില്‍ ക്യാമറ സ്ഥാപിക്കണമെന്ന് പറയാന്‍ നിങ്ങളാരാണ് ? അടിച്ച് നിങ്ങളുടെ ഷേപ്പ് മാറ്റുമെന്നും പ്രിന്‍സിപ്പല്‍ ആക്രോശിച്ചു എന്നാണ് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. അതേസമയം, പുറത്ത് നിന്നും വന്നവർ അക്രമം കാണിക്കുകയായിരുന്നുവെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.
Trending
- ട്രംപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക 23 ന്, മോദി പങ്കെടുക്കില്ല, പകരം ജയശങ്കർ; ഇന്ത്യയുടെ പ്രസംഗം 27 ന്, പുതിയ സമയക്രമം പുറത്ത്
- ‘ഉറപ്പായും ഞാൻ എത്തും’, ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ്; യുക്രൈൻ യുദ്ധമടക്കം ചർച്ച ചെയ്ത് ടെലിഫോൺ സംഭാഷണം
- ‘സസ്പെൻഷൻ പോരാ പിരിച്ചു വിടണം, സർക്കാർ നീക്കം അംഗീകരിക്കില്ല’; സമരം തുടരുമെന്ന് വിഡി സതീശൻ
- കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി