ഇന്ദോര്‍: ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഓപ്പണർമാരായ രോഹിത് ശർമയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറികളുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. 200 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ചേർന്ന് കിവീസ് ബൗളർമാരെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലൻഡിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ചു. മികച്ച തുടക്കം നൽകിയ രോഹിത്തും ഗില്ലും കിവീസ് ബോളർമാർക്ക് അവസരം നൽകാതെ ബാറ്റ് വീശി. 12-ാം ഓവറിലാണ് ശുഭ്മാൻ ഗിൽ അർധസെഞ്ച്വറി നേടിയത്. 34 പന്തിൽ നിന്നാണ് അദ്ദേഹം അർധസെഞ്ചുറി തികച്ചത്. പരമ്പരയിൽ മികച്ച ഫോമിലായിരുന്ന ഗിൽ ഈ മത്സരത്തിലും തന്റെ കഴിവ് തെളിയിച്ചു. പതിമൂന്നാം ഓവറിൽ ഇന്ത്യ 100 റൺസ് മറികടന്നു.
14-ാം ഓവറിലെ ആദ്യ പന്തില്‍ സാന്റ്നറെ സിക്സറിന് പറത്തിക്കൊണ്ട് രോഹിത് അര്‍ധസെഞ്ചുറി നേടി. ഇതോടെ ന്യൂസിലൻഡ് നിരാശരായി. അർധസെഞ്ചുറി നേടിയ ശേഷം ഗില്ലും രോഹിത്തും ബാറ്റിംഗ് ടോപ്പ് ഗിയറിലേക്ക് മാറ്റി. 18 ഓവറിൽ ടീം 150 റൺസ് മറികടന്നു. രോഹിത്തും ഗില്ലും ചേർന്ന് 24.1 ഓവറിൽ 200 റൺസ് പൂര്‍ത്തിയാക്കി.