ഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേയ്ക്ക് മടങ്ങുന്നത് സംബന്ധിച്ച് കൂടുതല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തിറക്കി. മെയ് ഏഴിന് അബുദാബിയില്‍ നിന്ന് കൊച്ചിയിലേയ്ക്കും ദുബായില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുമാണ് ആദ്യവിമാനങ്ങള്‍ സര്‍വീസ് നടത്തുക.യു.എ.ഇയില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ ദുരിതത്തിലായ തൊഴിലാളികള്‍, ഗര്‍ഭിണികള്‍ പ്രായമായവര്‍, അടിയന്തിരമായി ചികിത്സ ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രതിസന്ധിയിലായ സന്ദര്‍ശകര്‍ ,ജോലി നഷ്ടമായവര്‍, മറ്റു ബുദ്ധിമുട്ടുകളനുഭവപ്പെടുന്നവര്‍ തുടങ്ങിയവര്‍ക്ക് യാത്രക്ക് സൗകര്യം ഒരുക്കും.യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ എംബസിയും കോണ്‍സുലേറ്റും ഇ-മെയിലിലൂടെയോ ടെലിഫോണിലൂടെയോ നേരിട്ട് ബന്ധപ്പെടും.യാത്ര ചെയ്യുന്നവര്‍ വിമാന ടിക്കറ്റ് നിരക്ക് സ്വയം വഹിക്കണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.കൂടാതെ, ഇന്ത്യയിലെത്തിയാല്‍ ക്വാറന്റീന് ആവശ്യങ്ങള്‍ക്കുള്ള ചെലവും വഹിക്കേണ്ടതാണ്. ആരോഗ്യ പ്രശ്നമുള്ളവര്‍ക്ക് വിമാന യാത്രയ്ക്ക് പ്രത്യേക സൗകര്യമെന്തെങ്കിലും വേണമെങ്കില്‍ അതിനുള്ള ചെലവും ഏറ്റെടുക്കണം. യാത്ര ചെയ്യുന്നവരുടെ പട്ടിക എംബസിയും കോണ്‍സുലേറ്റും തയ്യാറാക്കിയ ശേഷം ടിക്കറ്റ് സംബന്ധമായ വിവരം കൈമാറുന്നതായിരിക്കും. ഇന്ത്യയിലേയ്ക്ക് തിരിച്ചുപോകാന്‍ യുഎഇയില്‍ നിന്ന് ഇതുവരെ 2 ലക്ഷം പേര് വെബ് സൈറ്റിലൂടെ റജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ഇന്ത്യന്‍ എംബസിയെയും ,കോണ്‍സുലേറ്റിനെയും ബന്ധപ്പെടാം ,ബന്ധപ്പെടേണ്ട നമ്പര്‍ പ്രവാസി ഭാരതീയ സഹായത കേന്ദ്ര 80046342,എംബസി 0508995583,ഇന്ത്യന്‍ കോണ്‍സുലേറ്റ് 0565463903, 0543090575.
Trending
- സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് Sr ലൂസി കുര്യന്
- കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
- എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 8ന്; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം
- പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി
- സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു
- ‘നിരോധിത സംഘടനയിൽനിന്ന് കെജ്രിവാൾ പണം കൈപ്പറ്റി’; NIA അന്വേഷണത്തിന് ഉത്തരവിട്ട് ലഫ്. ഗവർണർ
- ബഹ്റൈനിൽ മലയാളി യുവതി മരണപ്പെട്ടു
- ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു