കൊച്ചി: അനാഥർക്കും അഗതികൾക്കും സർക്കാർ സർവീസ് നിയമനങ്ങളിൽ രണ്ടു ശതമാനം സംവരണം നൽകാൻ സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സർക്കാരിനു ശുപാർശ നൽകി.അനാഥർക്കുള്ള സംവരണം സംബന്ധിച്ച് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ സംസ്ഥാന സർക്കാരിന്റെ നിലപാടു തേടിയിരുന്നു. തുടർന്ന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി. ശശിധരൻ ചെയർമാനായ കമ്മിഷൻ വിശദമായ പഠനം നടത്തി ജൂൺ 27ന് ശുപാർശ നൽകിയത് .പത്തു വയസിനു മുമ്പ് മാതാപിതാക്കൾ നഷ്ടപ്പെട്ടതു മൂലമോ ഉപേക്ഷിക്കപ്പെട്ടതിനാലോ അനാഥരായവർക്കാവണം സംവരണത്തിന് അർഹത. സർക്കാർ നടത്തുന്നതും സർക്കാരിന്റെ അംഗീകാരമുള്ളതുമായ അനാഥാലയങ്ങളിലുള്ളവർക്ക് സംവരണം ബാധകമാണ്. ഫോസ്റ്റർ കെയറിലുള്ള കുട്ടികൾക്ക് സംവരണം നൽകേണ്ടതില്ല. അനാഥരും അഗതികളുമായവരെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെടുത്തി സംവരണം നൽകരുത്. ആവശ്യമെങ്കിൽ ഇതിന് നിയമ നിർമ്മാണം നടത്തണം.എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലുള്ള അനാഥർക്ക് അതത് കാറ്റഗറിയിലാണ് സംവരണം നൽകേണ്ടത്. ഏതു കാറ്റഗറിയിലാണെന്ന് അറിയാത്ത അനാഥരെ ജനറൽ കാറ്റഗറിയിൽപ്പെടുത്തണം. പട്ടികജാതി, പട്ടിക വർഗ്ഗ, ഒ.ബി.സി സംവരണ ശതമാനത്തിനുള്ളിൽ നിന്ന് ഇവർക്ക് സംവരണം നൽകുന്ന കാര്യം തീരുമാനിക്കണം.സംവരണം അതിനർഹതയുള്ള അനാഥനാണെന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാവണം.. ഇത്തരത്തിൽ സർട്ടിഫിക്കറ്റു നൽകാൻ റവന്യൂ ഉദ്യോഗസ്ഥനെ നിയോഗിക്കണം. ശിശുക്ഷേമ സമിതിയുടെ സർട്ടിഫിക്കറ്റിനു പുറമേ റവന്യൂ ഉദ്യോഗസ്ഥൻ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി വസ്തുതകൾ ബോദ്ധ്യപ്പെടണം. അനാഥരായതിനാൽ മാതാപിതാക്കളുടെ തൊഴിൽ, ഭൂമിയിൽ നിന്നുള്ള വരുമാനം തുടങ്ങിയ ഘടകങ്ങളൊന്നും പരിഗണിക്കേണ്ടതില്ല. ആ നിലയ്ക്ക് ക്രീമിലെയർ ബാധകമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Trending
- 39 ദിവസത്തിന് ശേഷം ബഹ്റൈൻ വ്യോമാതിർത്തി വീണ്ടും തുറന്നു
- ഇനി വിധിയെഴുതാൻ മണിക്കൂറുകൾ; കേരളത്തോടൊപ്പം അസമും പുതുച്ചേരിയും പോളിംഗ് ബൂത്തിലേയ്ക്ക്
- വിധിയെഴുതാനൊരുങ്ങി അസം; എല്ലാം സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ, വെബ്കാസ്റ്റിംഗ് ഉൾപ്പെടെ വിപുലമായ സംവിധാനങ്ങൾ
- കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം; അമ്മ കൊലപ്പെടുത്തിയത് അതിക്രൂരമായി, കഴുത്തിൽ ബ്ലേഡ് കൊണ്ട് കീറുകയും കത്രിക കുത്തി താഴ്ത്തുകയും ചെയ്തു
- തൃശൂരിലെ കിറ്റ് വിവാദം: കലക്ടറേറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധം, പരാതി നല്കി എല്‍ഡിഎഫ് നേതാക്കള്‍
- ‘വലിയ ജാഗ്രത വേണം; അര്‍ഹതയുള്ളവര്‍ക്കാവണം നമ്മുടെ വോട്ട്’; എല്ലാ പ്രവര്‍ത്തകരും വോട്ട് ചെയ്യണമെന്ന് കാന്തപുരം
- ഒന്നിച്ചുപോകാനാകില്ലെന്ന് കോടതിയില്‍ പറഞ്ഞു; പിന്നാലെ പൊലിസുകാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭര്‍ത്താവ് കുറ്റക്കാരന്‍
- നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്രസേനയടക്കം തലസ്ഥാന നഗരത്തിൽ 2500 ഉദ്യോഗസ്ഥർ, സുരക്ഷാ വലയം തീർത്ത് പൊലീസ്

