മനാമ: ബഹ്റൈനിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ 2019നെ അപേക്ഷിച്ച് 2020ൽ 11 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയാതായി സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്എൽആർബി) പ്രസിഡന്റും, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ആർ ഇ ആർ എ) യുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാനുമായ ഷെയ്ഖ് സൽമാൻ ബിൻ അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. റിയൽ എസ്റ്റേറ്റ് വ്യാപാരത്തിന്റെ അളവ് 2019 ൽ 808,934,154 ബഹ്റൈൻ ദിനാർ ആയിരുന്നു. 2020 ൽ 717,436,872 ബഹ്റൈൻ ദിനാർ ആയി കുറഞ്ഞു. 2019നെ അപേക്ഷിച്ച് 2020ൽ വ്യാപാരത്തിൽ 11% ത്തിന്റെ കുറവ് രേഖപ്പെടുത്തി.
എന്നാൽ 2020 ന്റെ രണ്ടാം പകുതിയിൽ ഈ മേഖല കുതിച്ചുയർന്നതായും, മൂന്ന് , നാല് പാദങ്ങളിൽ യഥാക്രമം 14%, 20% വർദ്ധനവുണ്ടായതായും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനവും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും സൃഷ്ടിച്ച അസാധാരണമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഫലങ്ങൾ പോസിറ്റീവ് ആയി കണക്കാക്കാമെന്ന് ശൈഖ് സൽമാൻ ബിൻ അബ്ദുള്ള സൂചിപ്പിച്ചു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
സാമ്പത്തിക പ്രവർത്തനങ്ങളെ സഹായിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ ഫലമാണ് രണ്ടാം പകുതിയിൽ നേടിയ വളർച്ച. പൊതുവേ, റിയൽ എസ്റ്റേറ്റ് മേഖലയിൽ പകർച്ചവ്യാധി പടരാതിരിക്കാൻ മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നതോടൊപ്പം സുപ്രധാന സാമ്പത്തിക മേഖലകളുടെ തുടർച്ച ഉറപ്പാക്കാൻ ഉചിതമായ അന്തരീക്ഷം നൽകുന്നതിനും സർക്കാർ ശ്രദ്ധ നൽകിയത് രണ്ടാം പകുതിയിലെ വളർച്ചയ്ക്ക് കാരണമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അത്തരം സാഹചര്യങ്ങളിൽ ഇടപാടുകൾ സുഗമമാക്കുന്നതിൽ ഡിജിറ്റൽ വർക്കുകൾ പ്രധാന പങ്കുവഹിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളും അതിനായി സർക്കാരിന്റെ പിന്തുണയും കണക്കിലെടുക്കുമ്പോൾ, രാജ്യത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖല നിക്ഷേപം ആകർഷിക്കുന്ന അന്തരീക്ഷമാണെന്ന് അദ്ദേഹം വ്യക്തമാക്കി.