തിരുവനന്തപുരം:പ്രവാസികളെ വിലക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹത്തില്‍ പ്രവാസികളുടെ കണ്ണീരിന്റെ വില മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അവരോട് മനുഷ്യത്വരഹിതമായി പെരുമാറരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. സ്വന്തം നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കു മുന്നില്‍ സംസ്ഥാനം അനാവശ്യമായി സാങ്കേതിക നൂലാമാലകള്‍ സൃഷ്ടിക്കുകയാണ്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. പ്രവാസികളോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഇനിയും തുടര്‍ന്നാല്‍ കുത്തിയിരിപ്പ് സമരരീതികള്‍ മാറ്റി പഴയ രിതീയിലുള്ള സമരമുറകളിലേക്ക് ബിജെപി കടക്കുമെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Trending
- മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളൽ; മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രസർക്കാർ
- കുട്ടികളെ സിമ്മിംഗ് പൂളില്‍ തള്ളിയിട്ടു; ബഹ്റൈനില്‍ അമേരിക്കക്കാരന് തടവു ശിക്ഷ
- സി.ഡബ്ല്യു.ഇ.സി.സി.സി. 2025 ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ അഴുക്കുചാല്‍ തടസ്സം പരിഹരിച്ചു
- ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബഹ്റൈന്‍ ശൂറ, പ്രതിനിധി കൗണ്‍സിലുകള്‍
- ബലാത്സംഗ കേസ്: ഇന്ന് റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും, ചോദ്യം ചെയ്യൽ തുടരുന്നു
- രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് യുവതികള്‍; പരാതി നൽകിയവരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
- ഖത്തറിലെ ഇസ്രായേല്‍ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു