തിരുവനന്തപുരം:പ്രവാസികളെ വിലക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹത്തില്‍ പ്രവാസികളുടെ കണ്ണീരിന്റെ വില മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അവരോട് മനുഷ്യത്വരഹിതമായി പെരുമാറരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. സ്വന്തം നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്കു മുന്നില്‍ സംസ്ഥാനം അനാവശ്യമായി സാങ്കേതിക നൂലാമാലകള്‍ സൃഷ്ടിക്കുകയാണ്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. പ്രവാസികളോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഇനിയും തുടര്‍ന്നാല്‍ കുത്തിയിരിപ്പ് സമരരീതികള്‍ മാറ്റി പഴയ രിതീയിലുള്ള സമരമുറകളിലേക്ക് ബിജെപി കടക്കുമെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Trending
- രണ്ടാഴ്ചത്തേക്ക് ഹോര്‍മുസ് വഴി ഗതാഗതം അനുവദിക്കുമെന്ന് ഇറാന്
- ഇറാനെതിരായ ആക്രമണം നിര്‍ത്തിയെന്ന് ഇസ്രായേല്‍ സൈന്യം
- ചികിത്സാ പിഴവ്: രോഗിയുടെ കുടുംബത്തിന് 5,400 ദിനാര്‍ നഷ്ടപരിഹാരം നല്കാന് വിധി
- ഇറാന്റെ ആക്രമണം: സിത്രയില്‍ വീടുകള്‍ക്ക് നാശനഷ്ടം; രണ്ടു പേര്‍ക്ക് പരിക്ക്
- മാറാത്തത് ഇനി മാറും എന്നു പറഞ്ഞത് ഇതൊക്കെയാണ്, ബിജെപി തോല്‍വി സമ്മതിച്ചു: ഷാഫി പറമ്പില്‍
- ‘പണവും സാരിയും കിറ്റുകളും നൽകി വോട്ടര്‍മാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നു’; ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് വിഡി സതീശൻ
- കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചിരുന്ന ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിയ കേസ്: പ്രതിക്ക് 39 മാസം കഠിനതടവ് ശിക്ഷ
- വ്യാജ എഐ ചിത്രവുമായി വെൽഫെയർ പാർട്ടിയുടെ സോഷ്യൽമീഡിയ പോസ്റ്റർ; ‘പിണറായി വിജയന്റെ യോഗത്തിൽ ബിജെപി കൊടി’

