മനാമ: ബഹ്റൈനിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് പിസിആർ പരിശോധന സർട്ടിഫിക്കറ്റ് “ബി അവെയർ” മൊബൈൽ ആപ്പിൽ ലഭിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ ഗവണ്മെന്റ് അതോറിട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് അലി അൽ ഖാഇദ് വ്യക്തമാക്കി. ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേഷനിൽ പുതിയ സേവനം ഉൾപ്പെടുത്തും. പുതിയ യാത്രാ നടപടിക്രമങ്ങൾക്ക് അനുസൃതമായാണ് ആപ്ലിക്കേഷൻ വഴി സർട്ടിഫിക്കറ്റുകൾ നൽകുന്നത്. കൂടാതെ സർട്ടിഫിക്കറ്റുകൾ രാജ്യത്തെ പൊതു, സ്വകാര്യ ആശുപത്രികളിൽ ഉടനീളം ഏകീകരിക്കും. അപേക്ഷകർ നടത്തിയ ഏറ്റവും പുതിയ പരിശോധനയ്ക്ക് മാത്രമേ സർട്ടിഫിക്കറ്റ് നൽകൂ. ഫലം നെഗറ്റീവ് ആയിരിക്കണം, ഒരു മാസത്തിനുള്ളിൽ നടത്തിയ പരിശോധന ആയിരിക്കണം എന്നീ നിബന്ധനയുമുണ്ട്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
പിസിആർ സർട്ടിഫിക്കറ്റ് ബഹ്റൈൻ “നൽകിയ” ഔദ്യോഗികവും സാധുതയുള്ളതുമായ സർട്ടിഫിക്കറ്റായി കണക്കാക്കുന്നു. ഇതിന് സ്പെഷ്യലിസ്റ്റ് സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ അനുമതി ആവശ്യമില്ല. പരിശോധനാ ഫലങ്ങൾ ലഭിച്ചയുടനെ രാജ്യത്തിൽ നിന്നുള്ള യാത്രക്കാർക്ക് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. പരിശോധന നടത്തി 24 മണിക്കൂറിനുള്ളിൽ ഫലം ആപ്പിൽ ലഭ്യമാകും. ഏറ്റവും പുതിയ ടെസ്റ്റ് തിരഞ്ഞെടുക്കാനും ‘പ്രിൻറ് പി.ഡി.എഫ്’ ഓപ്ഷൻ അമർത്തി പ്രിന്റ് എടുക്കാനും അല്ലെങ്കിൽ QR കോഡ് പ്രദർശിപ്പിക്കാനും കഴിയും. ബഹ്റൈനിൽ നിന്നുള്ള യാത്രക്കാർക്ക് അവരുടെ സാധുവായ സർട്ടിഫിക്കറ്റുകൾ എൻട്രി പോയിന്റുകളിൽ പ്രദർശിപ്പിക്കാം.
എന്നാൽ എത്തുന്ന രാജ്യങ്ങളുടെ ചട്ടമനുസരിച്ച് വ്യക്തികൾ ആ കാലയളവ് കവിഞ്ഞിട്ടുണ്ടെങ്കിൽ പരിശോധന വീണ്ടും നടത്തണം. പ്രവേശന സ്ഥലത്ത് ഒരു യാത്രക്കാരൻ എത്തിക്കഴിഞ്ഞാൽ, ബന്ധപ്പെട്ട അധികാരികൾ അതിന്റെ ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുകയും നാഷണൽ ഹെൽത്ത് ഇൻഫർമേഷൻ സിസ്റ്റത്തിൽ നിന്ന് ഡിജിറ്റൽ വിവരങ്ങൾ സ്വീകരിക്കുകയും ചെയ്യും. അത് പരിശോധനാ ഫലങ്ങൾ പ്രദർശിപ്പിക്കും.