മുംബൈ: മാളിലുണ്ടായ വന്‍ അഗ്നിബാധ പൂർണമായും അണച്ച് അഗ്നിശമന സേനാ വിഭാഗം. രണ്ടു ദിവസം മുമ്പാണ് അഗ്നി ബാധയുണ്ടായത്. ഇന്നു രാവിലെയോടെയാണ് അഗ്നിശമന സേനയുടെ ശ്രമം ഫലം കണ്ടത്. കഴിഞ്ഞ 22-ാം തീയതിയാണ് രാത്രി 8.30 ഓടെ തീപിടുത്തം ഉണ്ടായത്. ലെവല്‍ 5 വിഭാഗത്തില്‍ പെടുത്തിയ അഗ്നിബാധ ഇന്ന് വെളുപ്പിന് 5 മണിയോടെയാണ് പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
മുംബൈ നഗരത്തിലെ അഗ്നിശമന സേനയുടെ 14 ഫയര്‍ എഞ്ചിനുകളും 17 ടാങ്കറുകളും ചേര്‍ന്നാണ് പരിശ്രമം നടത്തിയത്. തീ അണച്ചെങ്കിലും കനത്തചൂട് ഇല്ലാതാക്കാനായി ജലപ്രയോഗം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇന്ന് മുഴുവനും അതേ പ്രവര്‍ത്തനം തുടരുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അഗ്നിബാധയെ തുടര്‍ന്ന് തൊട്ടടുത്ത ഫ്ലാറ്റില്‍ നിന്നടക്കം 3500 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. വേണ്ടത്ര വെന്റിലേഷന് സംവിധാനങ്ങളില്ലാതെ പണിതതിനാലാണ് തീ ശക്തമായി വ്യാപിച്ചതെന്നും അധികൃതർ വ്യക്തമാക്കി.