മനാമ: ഇന്നലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്റൈനില്‍ മരണപ്പെട്ട കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശി ലാലുവിൻറെ മൃതദേഹം നാളെ (JAN 13) നാട്ടിലേക്ക് കൊണ്ടുപോകും. ബഹ്റൈനിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനാ പ്രവര്ത്തകന് കൂടിയായിരുന്നു ചോട്ടു എന്നറിയപ്പെടുന്ന ലാലു എസ് ശ്രീധര്‍. ആദ്യ കാലത്ത് ബ്രിട്ടീഷ് എംബസിയില്‍ ഡ്രൈവറായിരുന്ന ഇദ്ദേഹം 10 വര്‍ഷമായി സ്വന്തം ബിസിനസ് നടത്തുകയായിരുന്നു. ഭാര്യ ജോസ്മി ലാലു(ഇന്ത്യൻ സ്കൂൾ അധ്യാപിക), മകന് ധാര്‍മ്മിക് എസ്. ലാല്‍ (ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി), മകള്‍ അറിയപ്പെടുന്ന നര്‍ത്തകിയും അഭിനേത്രിയുമായ അനഘ എസ്. ലാല്‍. ഭാര്യയും മകനും ഇന്ന് നാട്ടിലേക്ക് പോകും, മകൾ നാട്ടിൽ പഠിക്കുകയാണ്. മൃതദേഹം സല്‍മാനിയ ആശുപത്രിയിലെ മോര്‍ച്ചറിയിലാണുള്ളത്.
