ആലപ്പുഴ: ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സിപിഐഎമ്മിൽ നിന്ന് പുറത്താക്കിയ റെജീബ് അലിയെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൈതവനയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ രണ്ട് നിലകളിലും ജനൽ ചില്ലുകള്‍ തകര്‍ത്തിട്ടുണ്ട്. തടയാൻ ശ്രമിച്ച ജോബിന്റെ ഭാര്യയെ കഴുത്തിന് പിടിച്ച് തള്ളിയിട്ടുവെന്നും ആരോപണമുണ്ട്. കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ കൈതവന ജംഗ്ഷനിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരും – പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ് ജോയ് എന്നിവരെ സുരക്ഷാ സംഘം തല്ലിയതിൽ പ്രതിഷേധിച്ചായിരുന്നു കൈതവനയിലെ പ്രതിഷേധം. ഇതിന് പിന്നാലെയാണ് കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്.
Trending
- കാമുകനൊപ്പം ജീവിക്കാൻ 16 കാരിയായ മകളെ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം
- തളര്‍ന്നു കിടന്ന അച്ഛനെ വാടകവീട്ടില്‍ ഉപേക്ഷിച്ചു പോയ മകന് അറസ്റ്റില്‍
- അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്, സാധ്യമായ എല്ലാ വിദഗ്ധ ചികിത്സയും നല്‍കും: മന്ത്രി വീണാ ജോര്‍ജ്
- കപ്പൽ ബോട്ടിൽ ഇടിക്കുന്നതിനു മുൻപുള്ള ദൃശ്യങ്ങൾ ക്യാമറയിൽ; നിർണായക തെളിവ്
- പന്തീരാങ്കാവ് ഗാർഹികപീഡന കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐയ്ക്ക് സസ്പെൻഷൻ
- പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി; 14 പേർക്ക് പൗരത്വ സർട്ടിഫിക്കറ്റ് ലഭിച്ചു
- ഡ്രൈവിങ് സ്കൂൾ സമരം പിൻവലിക്കും; ചർച്ച വിജയമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ
- ഇന്ന് മുതൽ മഴ കനക്കും; ഉയർന്ന തിരമാലയ്ക്കൊപ്പം കടലാക്രമണ ഭീഷണിയുംരുന്നു; ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദേശം