കൊല്ലം: ഓയൂര്‍ മരുതമണ്‍പള്ളി കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പൂയപ്പള്ളി പോലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ച കൊട്ടാരക്കര കോടതിയില്‍ അപേക്ഷ നല്‍കും. തുടരന്വേഷണത്തിനുള്ള രൂപരേഖ തയ്യാറാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും വൈകാതെ ചേരും. കാറ്റാടിയില്‍നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതുമുതല്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതുവരെയുള്ള സംഭവങ്ങള്‍ കൂട്ടിയോജിപ്പിച്ച് വ്യക്തത വരുത്താനാണ് പോലീസിന്റെ ഇനിയുള്ള ശ്രമം. പ്രതി പദ്മകുമാറുമായി സാമ്പത്തിക ഇടപാടുകളുള്ളവരുടെ മൊഴിയെടുക്കും. തമിഴ്നാട്ടിലെ ബന്ധങ്ങളും പരിശോധിക്കും. സംഭവം നടന്നയിടങ്ങളിലെല്ലാം പ്രതികളെ എത്തിച്ച് തെളിവെടുക്കും. സംഭവത്തില്‍ ആദ്യം പോലീസ് പുറത്തുവിട്ട രേഖാചിത്രത്തെപ്പറ്റിയുള്ള ദുരൂഹത നീങ്ങിയിട്ടില്ല. കുട്ടിയെ ആശ്രാമത്ത് ഉപേക്ഷിച്ചതിനുപിന്നില്‍ മറ്റുതരത്തിലുള്ള ഇടപെടലുണ്ടായതായും സംശയമുണ്ട്. ഇതിനായാണോ പദ്മകുമാറും കുടുംബവും തമിഴ്നാട്ടിലേക്ക് പോയതെന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്.പൂയപ്പള്ളി എസ്.എച്ച്.ഒ.യാണ് നിലവില്‍ അന്വേഷണ ഉദ്യോഗസ്ഥന്. തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകും.
Trending
- വിവാഹ പരസ്യം, ഇൻസ്റ്റഗ്രാം തട്ടിപ്പ്: യുവതി പിടിയിൽ
- ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
- ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസിൽ ഏല്‍പ്പിച്ച് സഹോദരനും സുഹൃത്തുക്കളും
- പഞ്ചാബ് പ്രവാസികാര്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി
- അർജുന്റെ കുടുംബത്തിനു നേരെയുള്ള സൈബർ ആക്രമണത്തിനെതിരെ കർശന നടപടി: മന്ത്രി മുഹമ്മദ് റിയാസ്
- ബിഡികെ ബഹ്റൈൻ മെഡിക്കൽ ക്യാമ്പ്
- മൂന്നാം വന്ദേഭാരത്, കൊച്ചി – ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍