തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ. എം റോയിയുടെ നിര്യാണത്തിൽ കേന്ദ്ര വിദേശകാര്യ പാർലമെൻ്ററികാര്യ സഹമന്ത്രി വി. മുരളീധരൻ അനുശോചിച്ചു.
ധാർമ്മിക മൂല്യങ്ങൾ മുറുകെ പിടിച്ച നിഷ്പക്ഷ മാധ്യമ പ്രവർത്തകനായിരുന്നു കെ.എം.റോയി. ധീരമായ നിലപാടുകൾ സ്വീകരിക്കാനും തൻ്റെ എഴുത്തുകളിലൂടെ അത് വായനക്കാരിലേക്ക് എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ശക്തമായ മുഖപ്രസംഗങ്ങളിലൂടെയും, സാമൂഹ്യ വിമർശന പംക്തികളിലൂടെയും മാധ്യമ മേഖലയിൽ തൻ്റേതായ ഇടം സൃഷ്ടിക്കാൻ അദ്ദേഹത്തിനായി.
മൂല്യാധിഷ്ഠിതമായി പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരെ വാർത്തെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കെ. എം. റോയിയുടെ നിര്യാണം കേരളത്തിലെ സാംസ്കാരിക, മാധ്യമ മേഖലക്ക് തീരാ നഷ്ടമാണ്. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കു ചേരുന്നതായും അനുശോചന സന്ദേശത്തിൽ മന്ത്രി അറിയിച്ചു
.
Trending
- നിതിന്റെ മരണത്തിൽ കുറ്റവാളിയാര്? പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു, കണ്ണൂർ എസിപിക്ക് ചുമതല, വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് രാഷ്ട്രീയ നേതാക്കൾ
- തലമുറകളുടെ പ്രിയ ഗായിക ആശ ഭോസലെയ്ക്ക് എ.കെ.സി.സി. ബഹ്റൈന്റെ പ്രണാമം.
- ബഹ്റൈനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഓപ്പറേഷന് റൂം സജീവം
- അബു സുബ്ഹ് തീരത്തിന് വന്‍ വികസന പദ്ധതി
- ഇറാന്റെ ആക്രമണത്തിനുശേഷം ബഹ്റൈനില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് വര്‍ധിക്കുന്നു
- കുവൈത്തിലെ ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ അപലപിച്ചു
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളത്, ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്
- വിഖ്യാത പിന്നണിഗായിക ആശാ ഭോസ്ലേ അന്തരിച്ചു


