തിരുവനന്തപുരം :- മെഡിക്കൽകോളേജ് കാമ്പസിലുള്ള ആർ സി സി യുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി നീക്കം ചെയ്യുന്ന മണ്ണും കെട്ടിടാവശിഷ്ടങ്ങളും നിക്ഷേപിക്കുന്ന പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രി വളപ്പിലെ സ്ഥലത്ത് അടിയന്തിരമായി സംരക്ഷണ ഭിത്തി നിർമ്മിച്ച് പ്രദേശവാസികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
മണ്ണിടിച്ചിൽ കാരണം പ്രദേശവാസികൾക്ക് അപകടമുണ്ടാകുന്ന സാഹചര്യത്തിൽ ജില്ലാകളക്ടർ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച ശേഷം കമ്മീഷനെ അറിയിക്കണമെന്ന് അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു.
സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന കാര്യത്തിൽ വിവിധ സർക്കാർ ഏജൻസികൾ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് കമ്മീഷൻ ഇടപെട്ടത്.
പരാതിയിൽ പറയുന്ന സ്ഥലം ആർ സി സിയുടെതാണെന്ന് നെഞ്ചുരോഗാശുപത്രി സൂപ്രണ്ട് അറിയിച്ചു. മണ്ണ് നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതിനാൽ പുലയനാർകോട്ടയിൽ പിന്നീട് മണ്ണ് നിക്ഷേപിച്ചിട്ടില്ലെന്ന് ആർ സി സി ഡയറക്ടർ കമ്മീഷനെ അറിയിച്ചു.
പരാതിയിൽ പറയുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കാൻ ജില്ലാ കളക്ടർ റ്റി ബി സെന്റർ ഡയറക്ടർക്ക് കത്ത് നൽകുകയും തുക അനുവദിക്കുകയും ചെയ്തതായി നഗരസഭ കമ്മീഷനെ അറിയിച്ചു. എന്നാൽ ഇപ്രകാരം ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ആർ സി സി കമ്മീഷനെ അറിയിച്ചു.
പരാതിക്കാരുടെ വീടുകൾക്ക് മണ്ണിടിച്ചിൽ കാരണം ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് ബോധ്യമായിട്ടും നടപടിയുണ്ടാകാത്തത് ഖേദകരമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പ്രദേശവാസികളായ എ. രമയും മറ്റ് ചിലരും ചേർന്ന് സമർപ്പിച്ച പരാതിയിലാണ് നടപടി.
Trending
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും


